Image

ഗര്‍ഭിണിയെ കൊന്ന് വയര്‍ തുരന്ന് കുട്ടിയെ പുറത്തെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

Published on 16 May, 2019
ഗര്‍ഭിണിയെ കൊന്ന് വയര്‍ തുരന്ന് കുട്ടിയെ പുറത്തെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
ചിക്കാഗോ: ഗര്‍ഭിണിയെ കൊന്ന് വയര്‍ തുരന്ന് കുട്ടിയെ പുറത്തെടുത്ത കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

ഒന്‍പതു മാസം ഗര്‍ഭിണി ആയിരുന്ന മര്‍ലന്‍ ഒക്കോവ ലോപ്പസിനെ ഏപ്രില്‍ 23-നാണു കാണാതായത്. എന്നാല്‍ പോലീസിനു കാര്യമായ ഒരു വിവരവും ലഭിച്ചില്ല. ഒരു കുട്ടിയുടെ അമ്മയാണു ലോപ്പസ്.

മെയ് 7-നു ലോപ്പസിന്റെ ഒരു കൂട്ടുകാരി പോലീസിനെ സുപ്രധാനമായ ഒരു വിവരം അറിയിച്ചു. ഫെയ്സ്ബുക്കിലൂടെ ലോപ്പസ് പരിചയപ്പെട്ട ഒരു സ്ത്രീ കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ നല്കാമെന്നു പറഞ്ഞിരുന്നുവെന്നാണു കൂട്ടുകാരി അറിയിച്ചത്.

ഇതനുസരിച്ച് പോലീസ് ക്ലാരിസ ഫിഗറോവ (46) അവരുടെ മകള്‍ ഡെസിരീ (24) ക്ലാരിസയുടെ ബോയ് ഫ്രണ്ട് പിയോറ്റ്ര ബൊബാക്ക് (40) എന്നിവരുടെ വീട്ടിലെത്തി. അമ്മ അടുത്തയിടക്കു പ്രസവിച്ചുവെന്നും ആശുപത്രിയിലാണെന്നും മകള്‍ പോലീസിനോടു പറഞ്ഞു.

ചോര പുരണ്ട തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞു ക്ലാരിസ വീടിനു പുറത്തു വന്ന കാര്യം ഒരു അയല്ക്കാരിയും പോലീസിനെ അറിയിച്ചു. താന്‍ ഇപ്പോല്‍ പ്രസവിച്ചതേയുള്ളുവെന്നും കുഞ്ഞിനു അനക്കമില്ലെന്നുമാണു അവര്‍ പറഞ്ഞത്. തുടര്‍ന്ന് ആംബുലന്‍സെത്തി അവരെ ആശുപത്രിയിലാക്കി. ലോപ്പസിനെ കാണാതായ ദിവസം ആംബുലന്‍സ് വിളിച്ചതിനും മറ്റും രേഖകളുമുണ്ട്.

പോലീസ് ആശുപത്രിയിലെത്തി ക്ലാരിസയെ ചോദ്യം ചെയ്തു. ലോപ്പസിനെ നേരത്തെ അറിയാമായിരുന്നുവെങ്കിലും അടുത്ത കാലത്ത് കണ്ടിട്ടില്ല എന്നവര്‍ പറഞ്ഞു. സംശയം തോന്നിയ പോലീസ് കുട്ടിയുടെ ഡി.എന്‍.എ. എടുത്തു. കുട്ടിയുടെ പിതാവുമായി അത് മാച്ച് ചെയ്തു. ലോപ്പസിന്റെ കാറുംസമീപ പ്രദേശത്തു നിന്നു കിട്ടി.

ഇതേത്തുടര്‍ന്നു സേര്‍ച്ച് വാറന്റുമായി ക്ലാരിസയുടെവീട് പരിശോധിച്ചപ്പോള്‍ ട്രാഷ് ക്യാനില്‍ നിന്നു ലോപ്പസിന്റെ മ്രുതദേഹം കിട്ടി.

കുട്ടി ഇപ്പോള്‍ ഗുരുതര നിലയിലാണെന്നു അധിക്രുതര്‍ അറിയിച്ചു. രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല.

ലോപ്പസിനെ ബെസ്മെന്റില്‍ കൊണ്ടു പോയി കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലുകയായിരുന്നു. അമ്മയെ താനും സഹായിച്ചു എന്നു മകള്‍ മൊഴി നല്കി. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചാര്‍ജ് ചെയ്തു. മ്രുതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിനാണു ബോയ് ഫ്രണ്ടിനെതിരെ കേസ്.

ക്ലാരിസയുടെ 20 വയസുള്ള മകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അതിനാല്‍ ഈ കുട്ടിയെ സ്വന്തമായി വളര്‍ത്തുക ആയിരുന്നു ലക്ഷ്യമെന്നു പോലീസ് കരുതുന്നു. 
ഗര്‍ഭിണിയെ കൊന്ന് വയര്‍ തുരന്ന് കുട്ടിയെ പുറത്തെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
Join WhatsApp News
Disgusted Devil 2019-05-16 23:58:42
Are these people human beings or evil incarnated? I am ashamed! I would never do such an horrendous crime
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക