Image

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

Published on 15 May, 2019
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം


കണ്ണൂര്‍: സി.പി.എം. പ്രവര്‍ത്തകന്‍ പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ (52) കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. 

2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപത്തായിരുന്നു അക്രമം. പാല്‍പ്പാത്രം ഉപേക്ഷിച്ച് തൊട്ടടുത്ത മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്ന് വെട്ടി. കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ചെ മരിച്ചു. 

ആര്‍.എസ്.എസ്.ബി.ജെ.പി. പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ.പ്രശാന്ത്(36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു(39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പ്രശാന്ത് എന്ന മുത്തു(39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മിനിവാസില്‍ കെ.സി.അനില്‍കുമാര്‍(51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ്(35), എരഞ്ഞോളിപ്പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ.മഹേഷ്(38) എന്നിവരാണ് പ്രതികള്‍. നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് സംഭവശേഷം മരിച്ചു.

കൊലപാതകത്തിനുശേഷം പവിത്രന്റെ കുടുംബം നാമത്ത്മുക്കില്‍നിന്ന് താമസംമാറ്റിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക