Image

നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍

അനില്‍ പെണ്ണുക്കര Published on 11 May, 2019
നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍
അമേരിക്കയിലും കാനഡയിലുമായി ജോലി ചെയ്തിരുന്ന നാല് ചെറുപ്പക്കാര്‍. കേരളത്തിന്റെ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ലോകം ഒന്നിച്ചപ്പോള്‍ അവര്‍ പരസ്പരം പരിചയപ്പെടുന്നു. പിന്നീടവര്‍ കേരളത്തിനായി കൈകോര്‍ക്കുന്നു. ആ ആത്മബന്ധങ്ങളില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി ഏഴു വീടുകള്‍ഒരുങ്ങുന്നു. പ്രളയം വിഴുങ്ങിയ ഇടുക്കിയുടെ ഒരു ഭാഗത്ത്. കേവലം നാലുപേരുടെ കൂട്ടായ്മയില്‍ ഏഴു വീടൊരുങ്ങുമ്പോള്‍ ഈ യുവ ഹൃദയാനങ്ങളെക്കുറിച്ചു നമുക്ക് അഭിമാനിക്കാം

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഫേസ്ബുക്കിലൂടെ ഒരുമിച്ച നാലു വ്യക്തികളാണ് ആര്‍ഷ, ജീന, ജോജി, രമ്യ എന്നിവര്‍.പ്രളയത്തിന്റെ സമയത്ത് പല സ്ഥലങ്ങളില്‍ നിന്ന് ഒരുമിച്ച നാല് ഐ.ടി. ജീവനക്കാര്‍. 3 പേര്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലും. പ്രളയത്തിന് ശേഷം ഇനിയെന്ത് എന്ന അന്വേഷണത്തില്‍ നിന്ന് ഇവര്‍ കണ്ടെത്തിയ ഒരുദ്യമം ആണ് പുനര്‍ജനിയും അതിലെ 7 കൊച്ചു വീടുകളും. പ്രളയ സമയത്ത് മറ്റെല്ലാ ജില്ലകളിലെയും സഹായങ്ങള്‍ക് കൂട്ടാകാന്‍ കഴിഞ്ഞുവെങ്കിലും ഏറ്റവും നാശനഷ്ടങ്ങള്‍ ഉണ്ടായ ഇടുക്കിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്ന തോന്നലില്‍ നിന്നാണ്പുനര്‍ജനിയുടെ തുടക്കം .

ഇടുക്കിയില്‍ നാശനഷ്ടങ്ങള്‍ കൂടുതലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഉണ്ടായവയാണ്. പ്രളയ കാലത്തിനപ്പുറം പല സ്ഥലങ്ങളുടെയും ഭൂപ്രകൃതി തന്നെ മാറി പോയിരുന്നു. പലരുടെയും വീടും, കൃഷിയും കന്നുകാലികളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടു എന്നു മാത്രമല്ല; ഒപ്പം സ്വന്തം വീടിരുന്ന സ്ഥലം പോലും അടയാളപ്പെടുത്താന്‍ ആവാത്ത വണ്ണം മാറി പോയി. പലരുടെയും വീടിന്റെയും സ്ഥലത്തിന്റെയും രേഖകളും നഷ്ടപ്പെട്ടു.

ഈഉദ്യമത്തിന്റെ ഗുണഭോക്താക്കള്‍ ആവട്ടെ സ്വന്തമായി സ്ഥലം ഇല്ലാത്തവരാണ്. പുറമ്പോക്കില്‍ ചെറിയ വീടുകള്‍ കെട്ടി താമസിച്ചിരുന്ന ഏഴു കുടുംബങ്ങള്‍...സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ഇവര്‍ക്ക് അപ്രാപ്യമായിരുന്നു.

ഇവരെ അന്വേഷിച്ചു കണ്ടെത്തിയതും അവരുടെ പരിതസ്ഥികള്‍ അന്വേഷിച്ച് സഹായത്തിനു അര്‍ഹരായവര്‍ ആണെന്ന് ഉറപ്പ് വരുത്തിയതും ഈ 7 വീടുകളുടെ കമ്മ്യൂണിറ്റി എന്ന ആശയം മുന്നോട്ട് വച്ച ഫാ: ജിജോ കുര്യന്‍ എന്ന നല്ല മനസും കുറച്ചു കൂട്ടുകാരും ആണ്. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു മോഡല്‍ കമ്മ്യൂണിറ്റി എന്ന ആശയം ഉണ്ടായത് പങ്കു വച്ചപ്പോള്‍ കോട്ടയത്തുള്ള ഒരു കുടുംബം അതിനു 70 സെന്റ് ഭൂമി ഇഷ്ടദാനം ആയി വാഗ്ദാനം ചെയ്തു. അതോടെ ഇത് നടപ്പിലാക്കാന്‍ പറ്റും എന്ന ഒരു വിശ്വാസം വരികയായിരുന്നു.

ഈ ആശയവും മുന്നില്‍ വച്ചു ഇതിലേക്കുള്ള വലിയ ഒരു തുക സംഘടിപ്പിക്കുക എന്ന ഉദ്യമത്തിലേക്കാണ് ആര്‍ഷയും ജോജിയും ജീനയും രമ്യയും കടന്നു വന്നത് .

പുനര്‍ജനിയുടെ ആശയവും അതിന്റെ ഉദ്ദേശശുദ്ധിയും മനസിലായതോടെ നാലു പേരുടെ ആ കൊച്ചു കൂട്ടായ്മ കേരളാ റീ-ലൈഫ് എന്ന് പേരില്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എഴുത്തുകാരിയും വീട്ടമ്മയും ആയ ആര്‍ഷ സാമൂഹ്യ-സാഹിത്യ-സമൂഹ മാധ്യമ സദസ്സുകളില്‍ സജീവ സാന്നിധ്യമാണ്. കാനഡയില്‍ ഭര്‍ത്താവിനോടും മകളോടുമൊപ്പം സ്ഥിരതാമസം ആക്കിയ ജീന ഒരു കവയിത്രിയും സാമൂഹിക സേവനത്തില്‍ തന്നാലാവുന്നത് ചെയ്യാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നഒരാളാണ്. ഐ.ടിജീവനക്കാരായ ജോജിയും രമ്യയും സഹപാഠികളാണ്.സാമൂഹിക കാര്യങ്ങളില്‍ ഉള്ള പ്രതിബദ്ധത പ്രവാസലോകത്തിരുന്നും കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന രണ്ടുപേര്‍. പ്രളയ സമയത്ത് ഇനിയും മുന്നോട്ട് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി പുനര്‍ജനിയോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു വീടിന് 7 - 8 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്ന തുക. വീടിന്റെ വലിപ്പം നിര്‍ണയിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും പ്രായവും കണക്കാക്കിയാണ്. ഇതില്‍ ഒന്നര വയസ് ഉള്ള കൊച്ചു കുഞ്ഞു മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ ഉണ്ട്. കുടുംബങ്ങള്‍ കൂലിപണിയെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ ആണ്. വീട് പൂര്‍ണ്ണമായും നശിച്ചവരെ വാടകക്ക് താമസിപ്പിച്ചിരിക്കുകയും ഭാഗികമായി തകര്‍ന്നവര്‍ പാതി തകര്‍ന്ന വീട്ടില്‍ തന്നെ കഴിയുകയുമാണ് ഇപ്പോള്‍.

വീടുകള്‍ നിര്‍മാണം കഴിഞ്ഞാലും കുടുംബങ്ങളുടെ മുന്നോട്ടുള്ള ക്ഷേമത്തിന് വേണ്ടി ഒരു ട്രസ്റ്റ് പുനര്‍ജനി എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്. ഇഷ്ടദാനം ആയി ലഭിച്ച ഭൂമിയില്‍ വീടുകളും അതിനു ചുറ്റും ഉള്ള മുറ്റവും ചേര്‍ത്തുള്ള ചെറിയ പ്ലോട്ടുകള്‍ ഓരോ ഗുണഭോക്താവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല എന്ന വ്യവസ്ഥയും ചെയ്തിട്ടുണ്ട് . ബാക്കിയുള്ള സ്ഥലം പൊതു ഇടം ആയി ഉപയോഗിക്കപ്പെടും.

ഈ പ്രൊജക്റ്റ് 5 മാസം പിന്നിടുമ്പോള്‍, കുറെ നല്ല ആളുകളും , ചാരിറ്റബിള്‍ ട്രസ്റ്റ് ആയ ലൈറ്റ് ഇന്‍ ലൈഫ്(സ്വിറ്റ്‌സര്‍ലന്‍ഡ്), ഡെല്മ (ഡെലവെയര്‍ മലയാളി അസോസിയേഷന്‍), വിസ്മ (വിസ്‌കോണ്‍സിന്‍ മലയാളി അസോസിയേഷന്‍്), മനോഫ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ലോറിഡ), നിമ(ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍) തുടങ്ങിയവരുടെ സഹായത്തോടെ മൂന്നു വീടുകളുടെ പണി നടക്കുന്നു. മറ്റു നാലു വീടുകള്‍ക്കുളള പണ സമാഹരണവും അവയുടെ നിര്‍മ്മാണത്തിനായുളള മറ്റു പ്രാരംഭനടപടികള്‍ നടക്കുകയും ചെയ്യുന്നു.

ഒരു തുകയും ചെറുതല്ല എന്നു തിരിച്ചറിഞ്ഞ് തങ്ങളാലാവുന്ന തുകകള്‍ ഫേസ്ബുക് കൂട്ടുകാര്‍ വഴി സമാഹരിച്ചത് ഏകദേശം 50,000 രൂപ.
ഈ ഉദ്യമത്തിന്റെ സുഗമമായ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനുമായി ഇനിയും ചെറുതല്ലാത്ത ഒരു തുക പുനര്‍ജ്ജനിക്ക്ആവശ്യമാണ്. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരണം. സഹായിക്കണം. പുനര്‍ജ്ജനിക്കൊപ്പം കൂടണം .

ഇതിലേക്ക് ഇനിയും സഹായങ്ങള്‍ ആവശ്യം ഉണ്ട് - വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉള്ള പണമായോ വീടുകള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വീട്ടുപകരണങ്ങള്‍ക്കായുള്ളപണമോ, എന്തും നിങ്ങള്‍ക്ക്സ്‌പോണ്‍സര്‍ ചെയ്യാം. നിങ്ങളുടെ ഓരോ സഹായവും വലുതാണ് .അത് ബുദ്ധിമുട്ടുകളില്‍തകര്‍ന്നു പോയവരുടെ പുനരുജ്ജീവനത്തിനാണ് ഉപയോഗിക്കുക. സഹായങ്ങള്‍എത്തിക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ വിലാസങ്ങളില്‍ ബന്ധപ്പെടുക .

ഇമെയില്‍ : projectrelifekerala@gmail.com

നമ്പര്‍:കാനഡ : +1 (289) 788-6867
USA : +1 (443 ) 870 0559
നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍നവകേരളത്തിന് ഏഴ് വീട്: കാരുണ്യത്തിന്റെ പുനര്‍ജ്ജനി ഒരുക്കി നാല് ഐ ടി ക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക