Image

കേരളത്തില്‍ കനത്ത പോളിംഗ്; നാല് മണിക്കൂര്‍ കൊണ്ട് മുപ്പത് ശതമാനം പേര്‍ വോട്ട് ചെയ്തു

കല Published on 23 April, 2019
കേരളത്തില്‍ കനത്ത പോളിംഗ്; നാല് മണിക്കൂര്‍ കൊണ്ട് മുപ്പത് ശതമാനം പേര്‍ വോട്ട് ചെയ്തു


കേരളം കണ്ട വാശിയേറിയ തിരഞ്ഞെടുപ്പുകളിലൊന്നായ 2019 ലോക്സഭാ ഇലക്ഷനില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ മുപ്പത് ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും സ്ത്രീകളുടെ തിരക്കുണ്ടായിരുന്നു എന്നത് വലിയ പ്രത്യേകതയാണ്. ഈ നിലയ്ക്കാണ് പോളിംഗ് നടക്കുന്നതെങ്കില്‍ ഇക്കുറി റിക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 68.63 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇക്കുറി ഈ ശതമാനവും മറികടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. 
പല ജില്ലകളിലും വോട്ടിംഗ് യന്ത്രം കേടാകുന്നത് പ്രധാന പ്രശ്നമായി ഉയര്‍ന്നു വന്നു. കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക