Image

കുഞ്ഞിന്‍റെ ജീവനിലും മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

കല Published on 19 April, 2019
കുഞ്ഞിന്‍റെ ജീവനിലും മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

ഹൃദയ ശസ്ത്രക്രീയക്കായി ആംബുലന്‍സില്‍ മംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് നവജാത ശിശുവിനെ എത്തിച്ച സംഭവത്തെ മതസ്പര്‍ധയ്ക്ക് കാരണമാകും വിധം ചിത്രീകരിച്ച എറണാകുളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോത്താനിക്കാട് കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
അതിവേഗം കുഞ്ഞിനെ മംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിക്കാന്‍ ശ്രമിച്ച സാഹസികമായ നീക്കങ്ങളെ ഇയാള്‍ തികച്ചും മതപരമായ കണ്ണുകളോടെ അപഹസിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ വര്‍ഗീയ വിഷം തുപ്പിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. 
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. അതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ വൈകാതെ തന്നെ പോലീസ് പൊക്കി. സ്വയം ഹന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ വിശേഷിപ്പിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക