സാക്രമെന്റോ, കാലിഫോര്‍ണിയ: ചെറിയ തെറ്റിനു പോലും കൂട്ടത്തോടെ ജയിലിലടക്കുന്ന നിയമ വ്യവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-ലോസ് ഏഞ്ചലസില്‍സംഘടിപ്പിച്ച സമ്മേളനത്തില്‍ ജയിലില്‍ കഴിയുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ വരച്ച മാഹാത്മ ഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു.
ആനന്ദ് എഴുതിയ അടിക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ചെറുപ്പ കാലത്ത് ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഗാന്ധിജിയെ ഒരു മാതുകാ പുരുഷനായി കാണാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അക്കാലത്തെ നായകരായിരുന്ന റാംബോയോ, ടെര്‍മിനേറ്ററോ, റോക്കിയോ പോലെ സിക്സ് പാക്ക് നായകനായിരുന്നില്ല അദ്ധേഹം.
എന്നാല്‍ എന്നെ അന്യായമായി കുറ്റക്കാരനായി ശിക്ഷിക്കുകയും സ്വന്തം കാലില്‍ നില്ക്കാന് ഞാന്‍ ഏറെ പണിപ്പെടുകയും ക്രമേണ സ്വാതന്ത്യത്തിലേക്ക് മുന്നേറാന്‍ വിഷമിക്കുകയും ചെയ്തപ്പോഴാണുഗാന്ധിയന് ആശയങ്ങള്‍ എനിക്കു പ്രചോദനമായത്. ഗാന്ധിജി നിലകൊണ്ട അഹിംസയും സത്യഗ്രഹത്തിന്റെ പാതയും ക്ഷമാപുര്‍വമായ ശ്രമവും ഏറ്റവും വലിയ കോളോണിയല്‍ സാമ്രാജ്യത്തെ തകര്‍ത്തു.
ആ അചഞ്ചലമായ ഇഛാശക്തിയെ ഞാനും എറ്റെടുക്കുന്നു. യുദ്ധം ചെയ്യാനും മരിക്കാനുമല്ല മറിച്ച് ജീവിക്കാന്‍ വേണ്ടി. ഗാന്ധി പറഞ്ഞു, ഒരാള്‍ മാത്രമുള്ള ന്യൂനപക്ഷമാണെങ്കിലും സത്യം സത്യം തന്നെ ആയിരിക്കും'
ആനന്ദിന്റെ മോചനത്തിനു വേണ്ടിശ്രമിക്കുന്ന അമേരിക്കന്‍ ജസ്റ്റീസ് അലയന്‍സ് കാലിഫോണിയയിലെ അസംബ്ലി-സെനറ്റ് അംഗങ്ങളെ സന്ദര്‍ശിച്ച് കൂട്ട ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.
പങ്കെടുത്തവരുടെ ചിത്രങ്ങൾ താഴെ
"Freedom is not worth having if it does not include the freedom to make mistakes." (Gandhi)