Image

പാര്‍ട്ടിപ്പത്രമാണ്, കൂവി തോല്‍പ്പിക്കാന്‍ ഇത് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല: രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി

Published on 01 April, 2019
പാര്‍ട്ടിപ്പത്രമാണ്, കൂവി തോല്‍പ്പിക്കാന്‍ ഇത് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല: രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നതിനെ വിമര്‍ശിച്ച്‌ കൊണ്ട് സി.പി.എമ്മിന്റെ മുഖപത്രത്തില്‍ എഡിറ്റോറിയലെഴുതിയിരുന്നു. പത്രത്തിന്റെ മുഖപ്രസംഗത്തിലെ തലക്കെട്ടില്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തതിനെ വിമര്‍ശിച്ച്‌ കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയാണ്. എഴുത്തുകാരിയായ ശാരദക്കുട്ടിയും പാര്‍ട്ടി പത്രത്തെ വിമര്‍ശിച്ച്‌ കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കൂവിതോല്‍പ്പിക്കാന്‍ ഇത് റിയാലിറ്റി ഷോ മത്സരമല്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പകരത്തിന് പകരം കൂവിത്തോല്‍പ്പിക്കുക എന്നത് സൈബര്‍ തൊഴിലാളികളുടെ പണിയാണെന്നും വരുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണെന്നും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ലെന്നും ശാരദക്കുട്ടി ഓര്‍മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫ്ളവേഴ്സ് ടോപ് സിങ്ങര്‍ മത്സരത്തില്‍ ശ്രീഹരി എന്ന കുട്ടിയെ ങ ഏ അങ്കിള്‍ 'മേളേ മേളേ 'എന്നു വിളിക്കുന്നത് ആ കുട്ടിയെ പ്രകോപിപ്പിക്കാനാണ്. മോള്‍വിളി ഒരു കുഞ്ഞാണിനെപ്പോലും 'ചെറുതാ'ക്കിക്കളയും. അവനിലെ കുഞ്ഞു പൗരുഷത്തെ വ്രണപ്പെടുത്തിക്കളിക്കുന്നത് ങഏ അങ്കിളിന്റെ തമാശ. എല്ലാവരുമതാസ്വദിക്കുന്നു. ങഏ അങ്കിള്‍ ലോകവിവരമില്ലാത്തതുപോലെ അതു കണ്ട് കുലുങ്ങിച്ചിരിക്കും. നാട്ടുകാരില്‍ ബോധമുള്ളവര്‍ തല കുനിക്കും. ആ തമാശ, അതിലെ അന്തസ്സില്ലായ്മ, അതുണ്ടാക്കുന്ന വികലമായ ആണ്‍ബോധം അപകടമാണെന്ന് അയാള്‍ക്കാരും പറഞ്ഞു കൊടുക്കുന്നില്ല.

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുന്‍പരോ ഓര്‍മ്മിപ്പിച്ച പോലെ, ഇതു കേളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല. ടോപ് സിങ്ങര്‍ മത്സരവുമല്ല. പകരത്തിനു പകരം കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി. ഇതു പാര്‍ട്ടിപ്പത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക