Image

വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്‌ : മകനും മരുമകനും അറസ്റ്റില്‍

Published on 14 March, 2019
വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്‌ : മകനും മരുമകനും അറസ്റ്റില്‍

തൃശ്ശൂര്‍: : വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകനും മരുമകനും അറസ്റ്റിലായി. വില്‍വട്ടം ആനപ്പാറ പള്ളിപ്പുറത്ത്‌ വീട്ടില്‍ അയ്യപ്പ(72) നാണ്‌ മരിച്ചത്‌. മാര്‍ച്ച്‌ ഒമ്പതിനാണ്‌ കേസിനാസ്‌പദമായ സംഭവം.

അയ്യപ്പന്റെ മകന്‍ ജയന്‍ (37), മരുമകന്‍ പാടൂക്കാട്‌ തേറമ്പില്‍ വീട്ടില്‍ മുകുന്ദന്‍ (45) എന്നിവരെയാണ്‌ വിയ്യൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒമ്പതിന്‌ രാത്രി മദ്യപിച്ചെത്തിയ അയ്യപ്പന്‍ മരുമകനെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന്‌ രണ്ടുപേരും ചേര്‍ന്ന്‌ മര്‍ദിക്കുകയായിരുന്നു.

വാരിയെല്ല്‌ പൊട്ടി ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ്‌ മരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ മുളങ്കുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

വിയ്യൂര്‍ പോലീസ്‌ സ്റ്റേഷന്‍ എസ്‌.ഐ. എം. ഹംസയാണ്‌ കേസ്‌ അന്വേഷിച്ചത്‌.ഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ ജയനെയും മുകുന്ദനെയും ചൊവ്വാഴ്‌ച പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു.

അടിച്ചും ചവിട്ടിയും ശ്വാസംമുട്ടിച്ചുമാണ്‌ കൊന്നതെന്ന്‌ ചോദ്യംചെയ്യലിനിടെ ഇവര്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക