Image

ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചതിനെ പരാമര്‍ശിച്ച്‌ ടൈം മാഗസിന്‍

Published on 18 January, 2019
ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചതിനെ പരാമര്‍ശിച്ച്‌ ടൈം മാഗസിന്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചതിനെ പരാമര്‍ശിച്ച്‌ ടൈം മാഗസിനില്‍ ലേഖനം. അയ്യപ്പ ദര്‍ശനം നടത്തിയ ബിന്ദുവിനെയും കനകദുര്‍ഗയേയും പരാമര്‍ശിച്ച്‌ രോഹിനി മോഹനാണ്‌ ലേഖനം തയ്യാറാക്കിയത്‌.

ഇന്ത്യയിലെ സ്‌ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു,? ഇപ്പോള്‍ അവര്‍ ഒളിവിലാണ്‌. എന്ന തലക്കെട്ടോട്‌ കൂടിയാണ്‌ ലേഖനം തുടങ്ങുന്നത്‌.

ലേഖനത്തില്‍ ബി.ജെ.പിയുടെ നിലപാടിനെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട അവരുടെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുന്നുണ്ട്‌. മോദിയുടെ ഹിന്ദു ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണ്‌ പ്രതിഷേധക്കാരില്‍ കൂടുതലും.

വിദ്യാസമ്‌ബന്നരും, ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങളും ഒരുപാടുമുള്ള കേരളത്തില്‍ ഒട്ടും സ്വീധീനമില്ലാത്ത പാര്‍ട്ടിയാണ്‌ ബി.ജെ.പിയെന്നും,ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിപ്രായങ്ങളും ഇതില്‍ വിവരിക്കുന്നു. സാമൂഹ്യ പരിഷ്‌കരണത്തിന്‌ വേണ്ടി ശ്രമിക്കുന്നവര്‍ക്കെതിര ജനങ്ങള്‍ മിക്കപ്പോയും പ്രതികരിക്കുന്നതിങ്ങെനെയാണ്‌.

തങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെക്കുറിച്ച്‌ ഇങ്ങനെയാണ്‌ രേഖപ്പെടുത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. തങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുന്ന സഹോദരന്മാരോട്‌ ഒന്നേ പറയാനുള്ളൂ. അല്‍പം സഹിഷ്‌ണുത കാണിക്കണം ഞങ്ങള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന്‌ കനകദുര്‍ഗ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക