Image

ഒടിയനു വേണ്ടി ജോസഫിനെ ഒതുക്കി; വെളിപ്പെടുത്തലുമായി പത്മകുമാര്‍

Published on 23 December, 2018
 ഒടിയനു വേണ്ടി ജോസഫിനെ ഒതുക്കി; വെളിപ്പെടുത്തലുമായി പത്മകുമാര്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കി ഒടിയന്‍ റിലീസ് മുതല്‍ തുടങ്ങിയ വിവാദമാണ്. സിനിമയെക്കുറിച്ച് അമിത പ്രതീക്ഷ നല്‍കി ഒടുവില്‍ സംവിധായകന്‍ പറ്റിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും ചെയ്തത് എം പത്മകുമാറാണെന്ന തരത്തിലും വന്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. ഒടിയന്‍ പൂറണമായും ശ്രീകുമാര്‍ മേനോന്റെ ചിത്രം തന്നെയാണ്. ഒരു സുഹൃത്തെന്ന നിലയില്‍ ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുക മാത്രമാണ്  ചെയ്തിട്ടുള്ളതെന്നും അദേഹം വ്യക്തമാക്കി.

അതേസമയം ഒടിയന്‍ സിനിമ ജോസഫ് എന്ന സിനിമയെ സാരമായി ബാധിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പത്മകുമാര്‍. ബിഗ് ബജറ്റ് ചിത്രങ്ങളൂടെ വൈഡ് റിലീസിങ്ങ് ചെറു ചിത്രങ്ങളെ സാരമായി ബാധിക്കും.  ജോസഫ് നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുമമ്പാഴാണ് ആദയം രജനീകാന്ത് സിനിമ വന്നത്. തുടര്‍ന്ന് വീണ്ടും ജോസഫ് തിയറ്ററില്‍ തിരിച്ചെത്തിയപ്പോള്‍ ഒടിയന്‍ റിലീസിനെത്തി. ഇതോടെ വീണ്ടും ജോസഫ് തഴയപ്പെടുകയായിരുന്നു. 

സിനിമരാംഗത്തുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി വരുമാനം നല്‍കുന്നത് ഇചെറിയ സിനിമകളാണ്. വലിയ ചിത്രങ്ങള്‍ കാരണം ഇത്തരം ചെറിയ ചിത്രങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും പത്മകുമാര്‍ പറഞ്ഞു. വൈഡ് റിലീസ് ഒഴിവാക്കുന്നതിനെപ്പറ്റി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും എം പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക