ഈ മഹാപ്രളയത്തിനു ശേഷവും കേരളത്തിന് ദാഹിയ്ക്കുന്നു. നൂറു വര്‍ഷത്തിനുശേഷം കേരളം കണ്ട മഹാപ്രളയത്തിന്റെ ക്രൂരമായ മുഖം മാറി, ജീവന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അന്തിമ ഘട്ടവും കണ്ടു. ഇനി ഇവിടെ ശ്രദ്ധതിരിയ്ക്കേണ്ടത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, മനുഷ്യന്റെ ആരോഗ്യത്തിലും കേരളത്തിന്റെ തന്നെ മുഴുവന്‍ സാമ്പത്തിക ഭദ്രതയിലും, അറ്റകുറ്റപണികളിലുമാണ്. ഇത്രയും വലിയ പ്രകൃതി ദുരന്തത്തിനെ അതിജീവിച്ച കേരളത്തിന് ഇത് ഒരു
ദീര്‍ഘകാല പരിശ്രമത്തിലൂടെ മാത്രമേ കഴിയു.
തികച്ചും അപ്രതീക്ഷിതമായ കേരളത്തിന്റെ ഈ ദുരവസ്ഥ അറിഞ്ഞ ഓരോ വിദേശ മലയാളിയും തന്റെ ബന്ധുക്കളെയും, ഉറ്റവരെയും, കൂട്ടുകാരെയും ഒരു ഫോണ്‍ കോളിലെങ്കിലും ബന്ധപ്പെടാനും, കുശലാന്വേഷണം നടത്താനും വീഴ്ചവരുത്തിയില്ല.. പലരുടെയും മനം നൊന്ത പ്രാര്‍ത്ഥന കേരളീയര്‍ക്കു വേണ്ടിയായിരുന്നു. മുംബൈ പോലുള്ള പല സ്ഥലങ്ങളിലും നിന്നും ഉടനെത്തന്നെ മലയാളികള്‍, അല്ലാത്തവര്‍ ഉള്‍പ്പെടെ പലരും കേരളത്തിലേയ്ക്കായി കഴിയാവുന്ന തുകയും,
അത്യാവശ്യ ഭക്ഷ്യ സാധനങ്ങളും സംഭരിച്ച് അവരിലെത്തിയ്ക്കാനുള്ള തുടക്കം കുറിച്ചു.
സാഹചര്യങ്ങള്‍കൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അന്യ
രാജ്യങ്ങളില്‍ പോയി സ്ഥിരതാമസമാക്കിയ പലരും മനസ്സില്‍ താന്‍ താലോലിച്ച് കൊണ്ടുപോയ കേരളത്തിന്റെ ഓര്‍മ്മകളിലൂടെ തങ്ങള്‍ ഉള്ളിടത്തെല്ലാം കേരളത്തനിമ ഉണ്ടാകണം എന്നാഗ്രഹിച്ച് വര്‍ഷം തോറും നടത്താറുള്ള ഓണാഘോഷങ്ങളും, എന്നുവേണ്ട എല്ലാ ആഘോഷങ്ങളും
കുറച്ച് നാളത്തേയ്ക്ക് വേണ്ട എന്ന തീരുമാനവും, അതിനായി
മുടക്കാനിരിയ്ക്കുന്ന തുക കേരളത്തിനായി മാറ്റിവയ്ക്കാം എന്ന തീരുമാനവും എടുത്തു . എല്ലാ മത ദേവാലയങ്ങളും ഇതിനുവേണ്ടി ജനങ്ങളെ ഉപദേശിച്ചു. എന്തിനു കൊച്ചു കുട്ടികള്‍ പോലും അവര്‍ക്ക് കഴിയും വിധം നാണയ തുട്ടുകള്‍ ശേഖരിച്ച് കേരളത്തിലെ ദുരിത ബാധിതര്‍ക്കു വേണ്ടി നല്കാന് സന്നദ്ധരായി.. ഓരോ മലയാളിയും
അവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളും മലയാളിയെന്നോ,
മറാഠിയെന്നോ, ഗുജറാത്തിയെന്നോ, വ്യത്യാസമില്ലാതെ മനുഷ്യവര്‍ഗ്ഗം എന്ന് മാത്രം ചിന്തിച്ചുകൊണ്ട് കഴിയാവുന്ന തുക, ഒരു ദിവസത്തെ ശമ്പളമെങ്കിലും കേരളത്തിനായി മാറ്റിവയ്ക്കാന്‍ തയ്യാറായി. പലരും ഇപ്പോഴും തന്റെ ഒഴിവു ദിവസങ്ങള്‍ കഴിയാവുന്ന സാധനങ്ങളും, മരുന്നുകളും ശേഖരിയ്ക്കുന്നതിനും അവ പായ്ക്ക് ചെയ്ത
അയയ്ക്കുന്നതിനും, തന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്നും,
അറിയുന്നവരില്‍ നിന്നും കിട്ടാവുന്ന ധനസഹായം ശേഖരിച്ച്
അയയ്ക്കുന്നതിനുമായി ചെലവിടുന്നു.
പ്രകൃതിയുടെ ക്ഷോഭമെല്ലാം കെട്ടടങ്ങി ദുരന്ത താണ്ഢവത്തിനു അന്ത്യം കുറിച്ചപ്പോള്‍ ഓരോരുത്തരും അവരുടെ ഉപേക്ഷിച്ചിട്ട് പോയ വീടുകളില്‍ തിരിച്ചെത്തി. നഷ്ടപ്പെട്ടതെല്ലാം നോക്കി മനം നൊന്ത്, നഷ്ടപ്പെട്ടവരെയെല്ലാം നെഞ്ചിലേറ്റി വിതുമ്പി, വീട് ഉള്ളവര്‍ .
വെള്ളം കയറി വൃത്തികേടായ വീടും പരിസരവും
വൃത്തിയാക്കാനുള്ള കഠിനമായ പ്രയത്നത്തിലാണിപ്പോള്‍. എന്നാല്‍ ദുരിത ബാധ്യത പ്രദേശമായ എറണാംകുളം നഗരത്തിലെ തിരക്കും ജനക്കൂട്ടവും കണ്ട് (വാട്ട്സ ആപ്പിലൂടെ കണ്ട ദൃശ്യം) എല്ലാവരും അതിശയിച്ചുപോയി. ഈ തിരക്കും നീണ്ട നിരയും വിശന്നു വീട്ടില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനോ, വീട്
വൃത്തിയാക്കുന്നതിനുള്ള വസ്തുക്കള്‍ വാങ്ങുന്നതിനോ
രോഗബാധിതര്‍ക്ക് മരുന്നുവാങ്ങുന്നതിനോ ആയിരുന്നില്ല. ഇത് ദിവസങ്ങളായി തൊണ്ട വരണ്ടു നില്ക്കുന്ന മദ്യപാനികളുടെ തൊണ്ട നനയ്ക്കാനുള്ള മദ്യത്തിനു വേണ്ടിയുള്ള ബിവറേജിന് മുന്നിലെ തിരക്കായിരുന്നു..
ഈ കാഴ്ച, എറണാംകുളം എന്ന് മാത്രമല്ല കേരളത്തിലുടനീളം കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണിത് .
കേരളീയന് അത്രയ്ക്കും മദ്യത്തിനടിമയാണ്. ഇത്രയും വലിയ ഒരു തിരിച്ചടി പ്രകൃതി ദേവി നല്‍കിയിട്ടും ഇവരില്‍ എവിടെയാണ് മനുഷ്യത്വം? ഒരുദിവസം മദ്യത്തിനായി ചെലവഴിയ്ക്കുന്ന തുകയെങ്കിലും തന്റെ എല്ലാം നഷ്ടപ്പെട്ട കഷ്ടപ്പെടുന്ന അയല്‍വാസിയ്ക്കു, തന്റെ മലയാളിയെന്ന കൂടപ്പിറപ്പിനോ നല്‍കാമെന്ന ചിന്ത ഇവരില്‍ ഉളവായതേയില്ലല്ലോ? ഇതിലും വലിയ ഒരു ശിക്ഷ ഇവര്‍ക്കാരാണ് നല്‍കുക? ഏതു സാഹചര്യമാണ് ഇവരെ
ചിന്തിപ്പിയ്ക്കുക? ഇനി പ്രകൃതി ഇവര്‍ക്കായി നല്കാന് ഇതിലും വലിയ ഒരു ശിക്ഷയുണ്ടോ? തന്റെ ചുറ്റിലും എല്ലാം നഷ്ടപ്പെടും ഭക്ഷണത്തിനായും കരയുന്ന തന്റെ കൂടപ്പിറപ്പുകളെ കാണാന്‍ കഴിയാത്ത ഈ മലയാളികളുടെ മനസാക്ഷി എവിടെപ്പോയി?
ഇവര്‍ക്കിതിനുള്ള പണം എവിടെനിന്നും വന്നു. ഇതാണോ
മലയാളിയെ കേരളം പഠിപ്പിച്ച സംസ്കാരം?
മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്കും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പണമയയ്ക്കുമ്പോള്‍ ഈ ധനസഹായം അര്ഹിയ്ക്കാവുന്ന കൈകളില്‍ തന്നെ കിട്ടുമോ അതോ രാഷ്ട്രീയ വര്‍ഗ്ഗീയ മത കഴുകന്മാര് തമ്മില്‍ കൊത്തിപ്പറിച്ച് കൈവശപ്പെടുത്തുമോ എന്ന ഒരു സംശയം മിക്കവാറും സഹായം നല്കുന്ന ജനങ്ങളില്‍ നുരഞ്ഞുപൊങ്ങി
എന്നതില്‍ ഒരു അതിശയോക്തിയുമില്ല. കേരളത്തിലെ ചില
പൗരന്മാരുടെ മനസ്സാക്ഷി അത്രയും വികൃതമാണ്. പ്രകൃതി ഇവിടെ നാശനഷ്ടങ്ങള്‍ വരുത്തി നിങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും ഇതിനാല്‍ കഷ്ടപ്പെടുന്നവരെ സഹായിച്ചു കൊള്ളൂ ഞങ്ങള്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞങ്ങള്‍ ജീവിതം ആസ്വദിയ്ക്കുന്നവരാണ് എന്ന ചിലരുടെ
നിലപാടുതന്നെ, സഹായിയ്ക്കാന്‍ സന്മനസ്സുള്ളവരെയും
നിരുത്സാഹപ്പെടുത്തുന്നു.
അതേസമയം അലക്കി തേച്ച ഷര്‍ട്ടോ കൂളിങ് ഗ്ളാസ്സോ ഐ ഫോണോ യാതൊരു ആഡംബരങ്ങളുമില്ലാതെ, അടുത്തു വരുന്നത് തന്നെ മറ്റുള്ളര്‍ക്ക് അറപ്പുതോന്നിപ്പിയ്ക്കുന്ന പച്ച മത്സ്യത്തിന്റെ മണമുള്ള ദൈനം ദിന ജീവിതത്തിനായി ജീവിതം കടലമ്മയുടെ കൈകളില്‍ വിശ്വാസത്തോടെ
ഏല്‍പ്പിച്ച് കടലിലിറങ്ങുന്ന മത്സ്യത്തൊളിലാളികള്‍ മുഖ്യമന്ത്രി നല്കുന്ന തുകയെകുറിച്ചോര്ത്തതായിരുന്നോ അല്ലെങ്കില്‍ അവര്‍ക്കു ലഭിയ്ക്കുന്ന ഭംഗിവാക്കിനു വേണ്ടിയായിരുന്നോ വീടും ഭക്ഷണവും ഉപേക്ഷിച്ച് ഈ പ്രളയത്തില്‍ ഹെലികോപ്റ്ററിനോ, പട്ടാളത്തിനോ എത്തിച്ചേരാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ കാര്യമായ പരിശ്രമം കൊണ്ട്, ധീരതകൊണ്ട് കഴിയാവുന്നത്ര ജീവന് രക്ഷിച്ചെടുത്തത്? വെള്ളത്തിനെ, കടലൊഴുക്കിനെ നല്ലതുപോലെ അറിയുന്ന കരളുറപ്പും, ശരീരബലവും ഉള്ള, കടലിനെ അമ്മയുടെ മടിത്തട്ടായി സ്മരിയ്ക്കുന്ന ഈ മത്സ്യത്തൊഴിലാളികള്‍ ഓരോ ജീവന് രക്ഷിയ്ക്കുമ്പോഴും അവരുടെ മതമോ, പാര്‍ട്ടിയോ, വര്‍ഗ്ഗമോ, ലിംഗഭേദമോ ഒന്നും തിരഞ്ഞെടുത്തില്ല മരണത്തോട് മല്ലടിയ്ക്കുന്ന ജീവന് എന്ന ഒരേഒരു പരിഗണന
മാത്രമായിരുന്നു ഇവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് ഇവിടെയാണ് മനുഷ്യത്വം കുടിയിരിയ്ക്കുന്നത്. ഇത്തരം ഹൃദയങ്ങളാണ് ദേവാലയങ്ങള്‍. ഇവിടെയാണ് മനുഷ്യന് ആരാധന നടത്തേണ്ടത്.
ഇത്തരം ഒരു ദുരവസ്ഥയിലും തന്റെ സുഖങ്ങളോ, സ്വാര്ത്ഥതാല്പര്യമോ കൈവിടാത്ത മലയാളികള്‍ എന്ന് മൊത്തം പറയാന്‍ കഴിയില്ല ചിലരില്‍ മനുഷ്യത്വം എവിടെ പോയി? വര്‍ഗ്ഗീയതയ്ക്കും, രാഷ്ടീയത്തിനും മതത്തിനും സ്വന്തം സുഖത്തിനും വേണ്ടി സ്വാര്ത്ഥന്മാരായ ഇത്തരം
മനുഷ്യര്‍ക്ക് പ്രകൃതി നല്കിയ ശിക്ഷയല്ലേ ഇന്ന് നിസ്വാര്‍ത്ഥരും, പാവപ്പെട്ടവരും, സാധാരണകാരനുമായ മനുഷ്യന് കേരളത്തില്‍ അനുഭവിയ്ക്കുന്ന ഈ ദുരവസ്ഥയ്ക്ക് നിധാനം?
സ്വർഗത്തിൽ ഞാനൊരു മുറിയെടുത്ത്. കള്ള്
ഉള്ളിൽ ചെല്ലുമ്പോൾ കുടിയന്മാർ പാടും.
കാശ് ഉരുൾപൊട്ടൽ പോലെ
എവിടെന്നൊക്കെയോ വരുമ്പോൾ പിന്നെ
കുടിക്കുക. ധനസഹായം ചെയ്യുന്നവരെ കണ്ണ്
തുറപ്പിക്കും ഈ ലേഖനം .
നല്ലെഴുത്ത്. ഒരു പാട് കാര്യങ്ങൾ വളരെലളിതമായി അവതരിപ്പിച്ചു. നൂറുവർഷങ്ങൾക്കു മുൻപുള്ള അവസ്ഥയല്ലഇന്ന് കേരളത്തിൽ. പാഠങ്ങൾനികത്തിയും, പുഴക്കരകളിൽ വീട്നിർമ്മിച്ചും നമ്മൾ മലയാളികൾ തന്റെസുഖസൗകര്യങ്ങൾക്കനുസരിച്ചുപ്രകൃതിയെ മറന്നു ജീവിത രീതിയിൽ മാറ്റംവരുത്തി. ഒരു പരിധി വരെ ഇതൊരുകാരണമായി.
എല്ലാവരും അവനവനു കഴിയുന്ന പോലെ, മലയാളികൾ അല്ലാത്തവര്‍ പോലുംസഹകരിച്ചു എന്ന് പറയാം. കൂടുതൽസന്തോഷം തോന്നിയത്മൽസ്യതൊഴിലകളികളുടെപ്രവർത്തനത്തിലാണ്. എടുത്തു പറയേണ്ടകാര്യം.