Image

ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് അറ്റ്‌ലസ് ജ്വല്ലറി, ഓഹരി വിപണിയില്‍ മുന്‍ നിരയില്‍

Published on 11 August, 2018
ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് അറ്റ്‌ലസ് ജ്വല്ലറി,  ഓഹരി വിപണിയില്‍ മുന്‍ നിരയില്‍

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന് ടാഗ് ലൈനോടെ ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറിയ സ്ഥാപനമാണ് അറ്റ്‌ലസ് ജ്വല്ലറി. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ സ്ഥാപനം തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരുന്നു. പക്ഷെ ജയില്‍മോചിതനായി വെറും രണ്ടു മാസം തികയുമ്ബോഴേക്കും ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയരുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.

കൈവിട്ടുപോയ ബിസിനസ്സും സമ്ബാദ്യവുമെല്ലാം തിരിച്ചുപിടിക്കുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വാര്‍ത്തകളാണ് ഓഹരി രംഗത്തു നിന്നും വരുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ ജ്വല്ലറിയ്ക്കാണ് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരിയുടെ വില 285 ആയി ഉയര്‍ന്നു.

നിലവില്‍ ഇന്ത്യയിലും ഗള്‍ഫിലുമായി 15 ജ്വല്ലറികള്‍ അറ്റ്‌ലസ് ഗ്രൂപ്പിനുണ്ട്. രാമചന്ദ്രന്‍ തന്നെയായിരുന്നു സ്ഥാപനത്തിന്റെ മോഡലും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക