Image

വണ്ണപ്പുറത്ത് കൊല്ലപ്പെട്ടവരില്‍ അമ്മയേയും മകളേയും മാനഭംഗപ്പെടുത്തിയതായി ലിബീഷിന്റെ മൊഴി

Published on 08 August, 2018
വണ്ണപ്പുറത്ത് കൊല്ലപ്പെട്ടവരില്‍ അമ്മയേയും മകളേയും മാനഭംഗപ്പെടുത്തിയതായി  ലിബീഷിന്റെ മൊഴി

വണ്ണപ്പുറത്ത് കൊല്ലപ്പെട്ടവരില്‍ അമ്മയേയും മകളേയും മാനഭംഗപ്പെടുത്തിയതായി അറസ്റ്റിലായ പ്രതി ലിബീഷിന്റെ മൊഴി. തുടര്‍ന്ന് പ്രതികളുടെ പേരില്‍ കൊലപാതകത്തിന് പുറമേ മാനഭംഗത്തിനും കേസെടുത്തു. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതി ലിബീഷിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് ആവശ്യപ്രകാരമാണ് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടത്. കമ്ബകക്കാനത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കമ്ബനക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ഷ, അര്‍ജുന്‍ എന്നിവരാണ് ജൂലൈ 29 അര്‍ദ്ധരാത്രി കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ആഗസ്ത് 1 ന് വീടിന് പിന്നില്‍ കുഴിയില്‍ മണ്ണിട്ടു മൂടിയ നിലയിലായിരുന്നു .

എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് പ്രതികളെന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കാകുന്നില്ല. മറ്റാരേയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കളരിയും അഭ്യാസമുറയും അറിയുന്ന കൃഷ്ണന് നൂറിലേറെ കിലോ ഭാരമുണ്ട്. ഒന്നോ രണ്ടോ പേര്‍ വന്ന് അടിച്ചാല്‍ വീഴില്ല. നൂറുകിലോ ഭാരം തന്നെ ഭാര്യയ്ക്കുമുണ്ട്. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് കുഴിയിലെക്കിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം. മരിച്ച്‌ താമസിയാതെ ശരീരം മരവിച്ചുതുടങ്ങും. ഈ ശരീരങ്ങള്‍ ആ കുഴിയില്‍ കൈയ്യുംകാലും മടക്കി ഇടുന്നുവെന്നത് വിശ്വസനീയമല്ല. രണ്ടുപേരില്‍ കൂടുതല്‍ കൃത്യത്തിലുണ്ടാകുമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പോലീസ് ആരോപണം നിഷേധിച്ചു. കേസില്‍ രണ്ടുപേര്‍ മാത്രമാണ് പ്രതികളെന്നും ബന്ധുക്കളുടെത് വെറും സംശയം മാത്രമാണെന്നും പോലീസ് വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക