Image

ബല്‍വന്ത്‌ സിംഗ്‌ റജോണയുടെ വധശിക്ഷ സ്റ്റേ ചെയ്‌തു

Published on 28 March, 2012
ബല്‍വന്ത്‌ സിംഗ്‌ റജോണയുടെ വധശിക്ഷ സ്റ്റേ ചെയ്‌തു
ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ്‌ മുഖ്യമന്ത്രി ബിയാന്ത്‌ സിംഗിനെ വധിച്ച കേസില്‍ പ്രതിയായ ബല്‍വന്ത്‌ സിംഗ്‌ റജോണയുടെ വധശിക്ഷ കേന്ദ്ര സര്‍ക്കാര്‍ സ്റ്റേ ചെയ്‌തു. വധശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ രാഷ്‌ട്രപതിയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു.

പാട്യാലയിലെ വിചാരണക്കോടതി റജോണയെ ശനിയാഴ്‌ച തൂക്കിലേറ്റണമെന്ന്‌ ഇന്നലെ ഉത്തരവിട്ടിരുന്നു. 1995 ഓഗസ്റ്റ്‌ 31നാണ്‌ കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ബിയാന്ത്‌ സിംഗിനെ ചണ്ഡീഗഡിലെ ഓഫീസിന്‌ മുന്നില്‍വെച്ച്‌ ബബ്ബര്‍ഖല്‍സ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്‌. ദിലാവര്‍ എന്ന തീവ്രവാദി മനുഷ്യബോംബായി പൊട്ടിത്തെറിച്ച സംഭവത്തില്‍ മറ്റ്‌ 17 പേരും മരിച്ചു. ദിലാവറിന്റെ ദൗത്യം പരാജയപ്പെട്ടാല്‍ പകരക്കാരനാകാന്‍ തയ്യാറായി നിന്ന രണ്‌ടാമത്തെ മനുഷ്യബോംബായിരുന്നു റജോണ.

കേസില്‍ റജോണയ്‌ക്കും ജഗ്‌താര്‍ സിംഗ്‌ ഹവാരയ്‌ക്കും വധശിക്ഷയും മറ്റുമൂന്നുപേര്‍ക്ക്‌ ജീവപര്യന്തം ശിക്ഷയുമായിരുന്നു വിധിച്ചത്‌.

ഇതിനിടെ ബല്‍വന്ത്‌ സിംഗ്‌ റജോണയുടെ വധശിക്ഷയില്‍ പ്രതിഷേധിച്ച്‌ രാവിലെ പഞ്ചാബില്‍ നടത്തിയ ബന്തില്‍ അങ്ങിങ്ങ്‌ അക്രമം. പാട്യാലയില്‍ ബന്ത്‌ അനുകൂലികളായ രണ്‌ട്‌ സംഘങ്ങള്‍ തമ്മിലുണ്‌ടായ ഏറ്റുമുട്ടലില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക