ബാംഗളൂര്‍: അനധികൃത ഭൂമി കൈമാറ്റ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്‌ക്കെതിരായ രണ്ടു ഹര്‍ജികള്‍ പരിഗിണിക്കുന്നത് ഏപ്രില്‍ 18-ലേക്ക് മാറ്റി. ലോകയുക്ത പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. യെദിയൂരപ്പയും മക്കളായ ബി.വൈ.വിജേന്ദ്രയും ബി.വൈ.രാഗവേന്ദ്രയും ഇന്ന് കോടതിയില്‍ ഹാജരായി.