Image

ലിഗയുടെ മരണത്തില്‍ ദുരൂഹതകള്‍ വ്യക്തമാക്കി ഓട്ടോറിക്ഷ െ്രെഡവറുടെ വെളിപ്പെടുത്തല്‍

Published on 24 April, 2018
ലിഗയുടെ മരണത്തില്‍ ദുരൂഹതകള്‍ വ്യക്തമാക്കി ഓട്ടോറിക്ഷ െ്രെഡവറുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങളുമായി ഓട്ടോ െ്രെഡവര്‍ ഷാജി. ലിഗ അവസാനമായി കയറിയത്‌ ഷാജിയുടെ ഓട്ടോയിലാണെന്ന്‌ കണ്ടത്തി.
ലിഗയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കിക്കൊണ്ടാണ്‌ ഷാജിയുടെ വെളിപ്പെടുത്തല്‍.

ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്ന്‌ ഷാജി പറയുന്നു. ലിഗ ധരിച്ചിരുന്നത്‌ നീല ഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റും. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ജാക്കറ്റും നീളം കൂടിയ പാന്റും ലിഗയുടേതല്ലെന്ന്‌ ഷാജി പറയുന്നു.

 750 രൂപയുടെ യാത്രയ്‌ക്ക്‌ 800 രൂപ തന്നു. 50 രൂപ തിരികെ നല്‍കിയപ്പോള്‍ കയ്യില്‍ വെച്ചുകൊള്ളാന്‍ ആംഗ്യം കാണിച്ചു. മരുതുംമൂട്‌ നിന്ന്‌ കോവളം ഗ്രോവ്‌ ബീച്ച്‌ വരെയാണ്‌ ലിഗ ഓട്ടോയില്‍ സഞ്ചരിച്ചത്‌.

ലിഗ ഓട്ടോയില്‍ വെച്ച്‌ സിഗരറ്റ്‌ വലിക്കുന്നുണ്ടായിരുന്നു. സിഗരറ്റ്‌ പാക്കറ്റും കൈയ്യില്‍ ഉണ്ടായിരുന്നുവെന്ന്‌ ഓട്ടോ െ്രെഡവര്‍ ഷാജി പറയുന്നു. മൃതദേഹം ലിഗയുടേതെന്ന്‌ ഷാജി തിരിച്ചറിഞ്ഞു.

മൃതദേഹത്തിലുള്ള ജാക്കറ്റ്‌ ലിഗയുടേതല്ലെന്നും തനിക്ക്‌ തന്ന 800 രൂപയല്ലാതെ പുതിയ ജാക്കറ്റ്‌ വാങ്ങാന്‍ മറ്റ്‌ പൈസയൊന്നും അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ലിഗയെ ഇറക്കി തിരികെ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്‌ ഇവരെ തിരക്കിറിസോര്‍ട്ടില്‍ നിന്നും ആള്‍ വന്നിരുന്നുവെന്നും ഇവര്‍ സുഖമില്ലാത്ത സ്‌ത്രീയാണെന്നും അറിയാന്‍ കഴിഞ്ഞതെന്നും ഷാജി പറയുന്നു.ഷാജിയുടെ വെളിപ്പെടുത്തലോടെ പോലീസ്‌ വീണ്ടും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്‌. ലിഗയുടേത്‌ കൊലപാതകമാണെന്ന്‌ സഹോദരിയും നേരത്തെ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക