image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കടം വാങ്ങല്‍(പഴമയും പുതുമയും ഭാഗം: 5) -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

EMALAYALEE SPECIAL 07-Apr-2018 എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
EMALAYALEE SPECIAL 07-Apr-2018
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
Share
image
പണ്ടൊക്കെ എന്റെ ഗ്രാമത്തില്‍ കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നിരന്നു കിടക്കുന്ന വയലേലകള്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തോര്‍ത്തുമുണ്ടുടുത്ത് തലപ്പാള ചൂടി വെയിലിലും മഴയത്തും എട്ടണ ദിവസക്കൂലിക്ക് തമ്പുരാന്റെ പാടത്തും കരയിലും പണി ചെയ്യന്ന കീഴാളരും, കിടാത്തികളും,  ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍, വീടു നിറയെ കുട്ടികളുള്ള കൂട്ടു കുടുംബങ്ങള്‍. പരിമിതമായ ചുറ്റുപാടുകളില്‍ സന്തോഷകരമായ, ലളിതമായ ഭക്ഷണക്രമം, ഭക്ഷണത്തിനാവശ്യമുള്ള നെല്ല്, കപ്പ, ചക്ക, പച്ചക്കറികള്‍, പാല്‍, മുട്ട, തുടങ്ങിയവയും  അത്യാവശ്യം കോഴിയിറച്ചിയും വീട്ടില്‍ ഉണ്‍ണ്‍ടാവും. വേഷവിധാനങ്ങള്‍, വിരലിലെണ്ണാന്‍ മാത്രം വസ്ര്തങ്ങള്‍, ചെരുപ്പിടാത്ത കാല്‍നടക്കാര്‍, അധികം ആഗ്രഹങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ശാന്തമായ ജീവിതം. വൈദ്യുതി, ഫോണ്‍, പൈപ്പുവെള്ളം തുടങ്ങിയവയില്ലാത്ത നിശബ്ദസുന്ദരമായ ഗ്രാമീണത. ദൈവഭയവും പ്രാര്‍ത്ഥനാമന്ത്രണങ്ങളും നിറഞ്ഞുനിന്ന ഗ്രാമശാന്തി. അധികമൊന്നും ആധുനികത എത്തിനോക്കാത്ത ആ കാലയളവില്‍ അടുത്ത വീടുകളില്‍ നിന്നും തീപ്പൊരി, തീപ്പെട്ടിക്കോല്‍, ഉപ്പ്, മുളകു്, കാപ്പിപ്പൊടി, പഞ്ചസാര, അരി, മണ്ണെണ്ണ,  പാത്രങ്ങള്‍ മുതലായവ കടം വാങ്ങുക നിത്യസംഭവമായിരുന്നു. ചെറിയ ചെറിയ തുകകള്‍  തുടങ്ങി വലിയ തുകകള്‍ വരെ അടുത്ത വീടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയിരുന്ന കാലം. വലിയ തുകകള്‍ക്കു്് സ്വര്‍ണ്ണം, സ്ഥലത്തിന്റെ പ്രമാണം തുടങ്ങിയവ ഈടു കൊടുത്തും കടം വാങ്ങുക സാധാരണമായിരുന്നു. പരസ്പര വിശ്വാസത്തിലാണു് പണം കടം കൊടുക്കുക. സ്വര്‍ണ്ണവും പ്രമാണങ്ങളുമൊക്കെ ഈടു വാങ്ങി പണം കൊടുത്തവര്‍ പലരും അവ തിരികെ കൊടുക്കുവാനാവാതെ, അതു തിരികെ വാങ്ങാന്‍ ത്രാണിയില്ലാത്തവരുടെ വകകള്‍ കൈകളിലായി പില്‍ക്കാലത്ത് വലിയ പണക്കാരായവരും ഏറെ. 

രാത്രിയില്‍ അത്താഴം കഴിഞ്ഞ് അടുപ്പില്‍ ഉമിയില്‍ തീയിട്ട് രാവിലെ തീ കത്തിക്കുവാനായി ഗ്രാമഭവനങ്ങളില്‍ സൂക്ഷിക്കുക സാധാരണമായിരുന്നു. വൈദ്യുതിയൊന്നും എത്തിനോക്കാത്ത ഗ്രാമീണ ഭവനങ്ങളില്‍ ഇത്തരത്തിലാണു്് തീ കത്തിച്ചിരുന്നത്. തീപ്പെട്ടികളും സുലഭമായിരുന്നില്ല. കടകമ്പോളങ്ങളും വിരളമായിരുന്നതിനാല്‍ ഓടിച്ചെന്നു വാങ്ങുകയെന്നതും അസാദ്ധ്യം, പരസ്പര സൗഹാര്‍ദ്ദം കൊണ്‍ട് കടം വാങ്ങലൊന്നും ആര്‍ക്കും ഒരസൗകര്യമായി തോന്നിയിരുന്നില്ല. ?കാലം കഴിഞ്ഞതോടുകൂടി  കടം വാങ്ങല്‍ തുടങ്ങിയവ പ്രാകൃതമായി മാറിക്കഴിഞ്ഞു. വിവാഹങ്ങള്‍ക്കു പോകുന്നതിനു് നല്ല വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഒക്കെ പലരും വാടകയ്ക്കെടുക്കുന്ന രീതിയും വിരളമായിരുന്നില്ല. പത്രാസും ആഡംബരങ്ങളും ബ്യുട്ടീഷ്യനുമൊന്നുമില്ലാതെ മണവാട്ടിയെ ഒരുക്കി വിവാഹത്തിനെത്തിച്ചിരുന്നു, മുണ്ടും ചട്ടയും, അണിഞ്ഞ വധുവും, വെള്ള വേഷ്ടിയും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച വരനും, തോഴ്മക്കാരും അധികം ദൂരെയല്ലാത്ത ഇടങ്ങളില്‍ നടന്നും, അല്ലെങ്കില്‍ കാളവണ്‍ടി, വില്ലുവണ്‍ടണ്‍ി തുടങ്ങിയ വാഹനങ്ങളിലുമായിരുന്നു യാത്ര, കാറുകള്‍ സുലഭമായിരുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ വധുവിനു സാരിയും വരനു് പാന്‍സുമായി വിവാഹവേഷം. ഇന്നു് വേഷവിധാനങ്ങള്‍ മത്സരിച്ചാണു് ഓരോരുത്തരും അണിയുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ കടം വാങ്ങേണ്‍ട, വാടകയ്ക്ക് സ്വര്‍ണ്ണക്കടക്കാര്‍ തന്നെ കുറഞ്ഞ തുകയ്ക്ക് നല്‍കും, അതും വേണ്‍ടെങ്കില്‍ പളപളപ്പുള്ള എത്ര മുക്കുപണ്‍ടങ്ങള്‍! 
കാലം നീങ്ങവേ  സമ്പര്‍ക്കവും ഒത്തുചേരലും നന്നേ ശോഷിച്ചു, നമ്മള്‍ രണ്ട് നമുക്കു രണ്ട് എന്നു മുദ്രാവാക്യം. സാന്ധ്യനാമകീര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനാലാപങ്ങളുടെയും മാറ്റൊലികള്‍ പ്രസരിച്ച നിസ്തുഷപ്രദോഷങ്ങള്‍ ഇന്നു്് റ്റി.വി. സീരിയലുകളുടെയും റേഡിയോ ഗാനങ്ങളുടെയും ശബ്ദ  മാസ്മരികതയില്‍ അലിഞ്ഞില്ലാതായിരിക്കുന്നു.  വീട്ടമ്മമാരുടെ ജോലികള്‍ ചുരുങ്ങി. അടുക്കളയില്‍ തളയ്ക്കപ്പെട്ട കുടുംബിനികള്‍ അരങ്ങത്തേക്കും ഔദ്യോഗിക മണ്ഡലങ്ങളിലേക്കും ഉണര്‍ന്നുയര്‍ന്നു. ആണ്‍പെണ്‍ സങ്കരങ്ങളിലെ മറയും, പെണ്‍കുട്ടികളുടെ വിരല്‍ത്തുമ്പു കടിച്ചുള്ള നാണവും, പെണ്ണുകാണലും ഒക്കെ പിഴുതെറിയപ്പെട്ടുകഴിഞ്ഞു. ചെത്ത് എന്ന വാക്ക് യുവലോകത്തിന്റെ എല്ലാ ഭാവ, വേഷ, സംസ്‌ക്കാരങ്ങളെയും പിടിച്ചടക്കികഴിഞ്ഞു.  

ഇന്നു് സാമ്പത്തിക ഭദ്രതയും സാധനങ്ങളുടെ സുലഭതയും വര്‍ദ്ധിച്ചു, വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു, ഗ്രാമങ്ങള്‍ മാറുന്നു, കടം വാങ്ങല്‍ എന്ന പേരു തന്നെ അന്യം നിന്നുപോയിരിക്കുന്നു. കടം വാങ്ങുകയും കൊടുക്കുകയും എന്ന പദങ്ങള്‍ ബാങ്കുകളുടെയും പണമിടപാടുകാരുടെയും കുത്തകയായി മാറിയതിനാല്‍ പഴയ കാലങ്ങള്‍ ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പോയിരിക്കാം.  കൂട്ടുകുടുംബത്തിലെ വീടു നിറയെയുള്ള ആളുകളും കുട്ടികളും വളരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ ഒന്നോ രണ്ടോ മുറികളില്‍ ഉറങ്ങിയിരുന്ന കാലങ്ങളില്‍ നിന്നും ഓരോ കുട്ടിക്കും ഒരോ മുറി എന്ന നിലയിലേക്കു കാലം മാറി. അതോടു കൂടി പരസ്പര സ്‌നേഹത്തിനും പങ്കുവയ്ക്കലിനും ആഴവും പരപ്പും കുറഞ്ഞു. മൂല്യങ്ങള്‍ പലതും കാറ്റില്‍ പറന്നുപേകുന്നു. ആധുനികതയുടെ അതി പ്രസരത്തിലും പഴയ സ്‌രണകളെ അയവിറക്കുന്നവരുണ്‍ടാവാം. ചവിട്ടിക്കയറിയ പാതകളെ മറക്കാതിരിക്കുന്ന മനസ്സുകളില്‍ ന•യും താഴ്മയും നിലനില്‍ക്കും.

     (തുടരും)





image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut