എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട്
കേസില്‍ കേസെടുക്കാന്‍
വൈകിയതില്‍ ന്യായീകരണമില്ലെന്നും തല്‍ക്കാലം കോടതിയലക്ഷ്യ
നടപടിയെടുക്കുന്നില്ലെന്നും ഹൈക്കോടതി. സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഹാജരാവാന്‍
നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. അദ്ദേഹത്തിന് പകരം ഓഫീസിലെ
സ്പെഷ്യല്‍ ഗവ പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഹാജരായത്.
കേസ് രജിസറ്റര്‍ ചെയ്തെന്നും അതിനാല്‍ കോടതി അലക്ഷ്യ നടപടി
അവസാനിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു . എന്നാല്‍ കേസ്
പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ ഇതില്‍ ക്ഷുഭിതനായി.
ആദ്യം തന്നെ കേസെടുക്കാത്തത് കോടതി അലക്ഷ്യമാണെന്ന കോടതി ഉത്തരവില്‍
സൂചിപ്പിച്ചിരുന്നതാണ്.
ഭൂമിഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റു 3 പേർക്കുമെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ആറുദിവസത്തിനു
ശേഷമാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
എന്തുകൊണ്ടാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്ന കോടതിയുടെ
ചോദ്യത്തിനു ശനിയും ഞായറും ആയതിനാലാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
അവധി ദിവസങ്ങളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലേ എന്നു കോടതി
ചോദിച്ചു. തുടര്‍ന്ന് ഇതു സര്‍ക്കാരിന്റെ മനോഭാവമാണെന്നും
വിമര്‍ശനമുണ്ടായി. ഇങ്ങനെയാണെങ്കില്‍ കേസ് എങ്ങനെ മുന്നോട്ടുപോകുമെന്ന്
കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഇവിടെ എന്തു കുറ്റക്രുത്യമാനു നടന്നത്? സഭയുടെ ഭൂമി, അതു വില്‍ക്കാന്‍ അധികാരമുള്ളവര്‍ വിറ്റു. അതില്‍ പണം കുറഞ്ഞുവെങ്കില്‍ മതിയായ കാരണമുണ്ടാകും. ഗൂഡാലോചനയോ ചതിയോ ആരോപിക്കേണ്ടതില്ല.
അതു പോലെ കേസുമായി സഭയെ കൂടുതല്‍ നാറ്റിച്ച കുഞ്ഞാടിനെ സഭയില്‍ നിന്നു പുറത്താക്കണം.
കത്തോലിക്കന്‍