image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ത്രിപുരയും കാവിയുടുത്തു (ലേഖനം: പി. ടി. പൗലോസ്)

EMALAYALEE SPECIAL 05-Mar-2018
EMALAYALEE SPECIAL 05-Mar-2018
Share
image
അങ്ങനെ ത്രിപുരയും കാവിയണിഞ്ഞു. 1977 ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വെറും രണ്ട് എം. പി. മാരുണ്ടായിരുന്ന ഭാരതീയ ജനസംഘം അഴിച്ചു വിട്ട ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) എന്ന യാഗാശ്വം ഏതാണ്ട് ഭാരതം മുഴുവനും കാവി പുതപ്പിച്ചു നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചെങ്കോട്ടയായ ത്രിപുരയില്‍ എത്തി നില്കുന്നു, അശ്വമേധം തുടരുവാനുള്ള തയ്യാറെടുപ്പോടെ! പിടിച്ചുകെട്ടുവാന്‍ ആരുമില്ല എന്ന നെഞ്ചുറപ്പോടെ !!

തികച്ചും ആപല്‍ക്കരമായ അവസ്ഥയിലാണ് ഭാരതം എത്തിനില്‍ക്കുന്നത്. ആരെയാണ് ഇവിടെ പഴിക്കേണ്ടത് ? ജനങ്ങളെയോ ? ജനങ്ങള്‍ എന്നും കഴുതകള്‍ ആയിരുന്നല്ലോ. ഇവിടെ പഴിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ. ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ പഴക്കമുണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്. സ്വാതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃപാടവം കൊണ്ടും അഴിമതി ഇല്ലാത്ത ഭരണരീതി കൊണ്ടും ഭാരതം പുരോഗതിയുടെ പുത്തന്‍ മേഘലകളിലെത്തി. പ്രതിപക്ഷത്തു ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രണ്ടു ദശകങ്ങള്‍ സ്വതന്ത്ര ഭാരതത്തിന്റെ സുവര്‍ണ കാലമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

അറുപതുകളുടെ ആദ്യ പകുതിയിലുണ്ടായ നെഹ്രുവിന്റെ മരണവും കോണ്‍ഗ്രസിന്റെ ബലക്ഷയവും പ്രതിപക്ഷ ശക്തിയായ കമ്മ്യൂണിസ്റ്റ് കോട്ടയിലെ വിള്ളലും ഇന്ത്യയുടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് മങ്ങലേല്‍പ്പിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങളായി ജനമനസ്സുകളിലൂടെ ഇഴയാന്‍ തുടങ്ങി. മണ്ണിലാണ്ടുകിടന്ന വര്‍ഗീയതയുടെ വിത്തുകള്‍ മുളപൊട്ടി വിഷമുള്ളുകള്‍ ആയി വളരാന്‍ തുടങ്ങി. അതോടെ ജനാധിപത്യ സംവിധാനം അഴിമതിയിലധിഷ്ഠിതമായ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു. ബഹുഭൂരിപക്ഷം നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനങ്ങളില്‍ കമ്മ്യൂണല്‍ പൊളിറ്റിക്‌സിന്റെ വിത്തിട്ടാല്‍ അത് തഴച്ചു വളരുവാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എന്ന് ബിജെപി മനസ്സിലാക്കി. അവരുടെ കണക്കുകള്‍ തെറ്റിയില്ല. അദ്വാനി രാമക്ഷേത്രത്ത്തിലേക്ക് രഥമുരുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി തെളിച്ചു. ഇന്ന് മതേതര ഭാരതത്തിന്റെ പരിശുദ്ധിയെ ഗോമൂത്രത്തില്‍ തുടച്ചു മാറ്റി പശുവിന്റെ വായില്‍ ഹിന്ദുത്വ അജണ്ട തിരുകി കോര്‍പ്പറേറ്റുകളുടെ ബിനാമിയായി ഇന്ത്യയെ മൊത്തമായി വില്‍ക്കുവാന്‍ മോദി തയ്യാറായി നില്‍ക്കുന്നു. തികച്ചും പേടിക്കേണ്ട അവസ്ഥയല്ലേ ഇത് ?

മതേതര ഭാരതത്തിന്റെ നെഞ്ചത്ത് ബിജെപി പാകിയ വര്‍ഗീയതയുടെ വിഷമുള്ളുകള്‍ തഴച്ചു വളരുന്നത് കാണാതെ നാല് പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ ആയിരുന്നു? ത്രിപുരയും ബംഗാളും മാറി മാറി കേരളവും ഉണ്ടെന്ന അഹങ്കാരമല്ലായിരുന്നോ ? അവിടത്തെ കഴുതകളായ ജനങ്ങളുടെ രക്തമാംസങ്ങള്‍ സേവിച്ചു തടിച്ചു കൊഴുത്തു ശീതീകരിച്ച ചില്ലുമേടകളില്‍ പള്ളിയുറക്കമല്ലായിരുന്നോ ? അധികാരത്തിന്റെ അകത്തളങ്ങളിലെ ചക്കരഭരണികള്‍ നക്കി സുഖിച്ചപ്പോള്‍ ശരാശരി ഭാരതീയന്റെ ആത്മാവില്‍ ആശങ്കയുടെ അഗ്‌നി പടരുകയായിരുന്നു. അപ്പോള്‍ ബിജെപി കമ്മ്യൂണല്‍ കാര്‍ഡ് എന്ന വാക്കത്തികൊണ്ട് വാഴ വെട്ടാന്‍ തുടങ്ങി. നിരക്ഷരരും ദരിദ്രരുമായ ജനങ്ങളുടെ ഭിക്ഷാ പാത്രങ്ങളിലേക്ക് അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങളില്‍ വര്‍ഗീയതയുടെ വിഷം പുരണ്ടിട്ടുണ്ട് എന്ന് പാവം ജനങ്ങള്‍ അറിയുന്നില്ല.

''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയെ ...'' എന്ന് പ്രതീക്ഷയുടെ പാട്ട് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വടക്കേ ഇന്ത്യയിലെ നിരക്ഷരരെ അക്ഷരം പഠിപ്പിക്കാന്‍ എന്ത് ചെയ്തു ? മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ നടന്ന ഹൗറാ പ്ലീനത്തില്‍ പ്രസംഗിക്കുന്നത് ഈ ലേഖകനും കേള്‍ക്കാന്‍ അവസരമുണ്ടായി. പ്രസംഗത്തിലെ ശ്രദ്ധേയമായ ഒരു വാചകമിതാ ''ഞാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ എന്റെ ആദ്യത്തെ ശ്രദ്ധ ഹിന്ദി സ്പീകിംഗ് ബെല്‍റ്റിലെ ജനങ്ങളുടെ ഇടയില്‍ പുരോഗമന ആശയങ്ങളുമായി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മുഖപത്രം ഇറക്കുക എന്നതായിരിക്കും '' പക്ഷെ ഇന്നുവരെ ഒരു ബിറ്റ് നോട്ടീസ് പോലും അവിടങ്ങളില്‍ ഇറങ്ങിയതായി ഈ ലേഖകന് അറിവില്ല. പശുവും ചത്തു മോരിലെ പുളിയും പോയി. ഇപ്പോള്‍ ചെങ്കൊടിയുടെ വക്താക്കളായ കുട്ടി സഖാക്കള്‍ പറയുന്നു ഇനിയും ഒരു ജനകീയ വിപ്ലവത്തിന് സ്‌കോപ്പ് ഉണ്ട് എന്ന്. ഇനി എന്ന് വരും ജനകീയ വിപ്ലവം ? കോഴിക്ക് മുല വരുമ്പോഴോ ? മാമ്പഴക്കാലം പോലെ വന്നുപോകുന്നതാണോ ഈ വിപ്ലവം. വിപ്ലവം ചേമ്പിലയില്‍ വീണ വെള്ളം പോലെ ഒഴുകി പോയത് നാം കണ്ടതല്ലേ. വിപ്ലവ നേതാക്കള്‍ അധികാരത്തിന്റെ മാമ്പഴം ആര്‍ത്തിയോടെ കടിച്ചു തിന്ന് അവശേഷിക്കുന്ന അണ്ടിക്കുവേണ്ടി ജനകീയ വിപ്ലവം പ്രസംഗിക്കുന്നു.

ജനാധിപത്യത്തെ മുഖ്യധാരയില്‍ നിന്ന് സൗകര്യപൂര്‍വം തള്ളിയകറ്റിയ വര്‍ത്തമാനകാല രാഷ്ട്രീയദുര്യോഗത്തില്‍, ഒരു സാംസ്കാരിക പരിവര്‍ത്തനമല്ലേ ഇവിടെ അഭികാമ്യം. അതിന് ജാടയും പേടിയുമായി ആരുടെയോ ഒക്കെ മാളങ്ങളില്‍ മയങ്ങിക്കിടക്കുന്ന സാംസ്കാരിക നായകന്മാരെ ആദ്യം ഊതി ഉണര്‍ത്തുക. അവരുടെ വളഞ്ഞ നട്ടെല്ലുകള്‍ ഇടതു പക്ഷത്തിന്റെ ചെങ്കോലിനാല്‍ നിവരട്ടെ ! അത് ഒരു പടയൊരുക്കത്തിന്റെ പള്ളിയുണര്‍ത്തല്‍ ആകട്ടെ !! ഇടതു പക്ഷത്തിന് ഒരു അങ്കത്തിനുകൂടി ബാല്യമുണ്ടെങ്കില്‍ മാത്രം.


Facebook Comments
Share
Comments.
image
josecheripuram
2018-03-08 20:28:15
You are right Mr,Paulose,The CPM was sleeping ,Still Sleeping.Whereever they ruled nothing happened.It is wake up time or else in ten years Kerala will be ruled by BJP.No doubt about it.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut