Image

കെ.അപ്പുകുട്ടന്‍ പിള്ള ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 22 February, 2018
കെ.അപ്പുകുട്ടന്‍ പിള്ള ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2018-2020 ഭരണസമിതിയില്‍ ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ അപ്പുകുട്ടന്‍ പിള്ള മത്സരിക്കുന്നു.

 അമേരിക്കന്‍ മലയാളി ഗണേശേഷ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രികരണം പൂര്‍ത്തിയാക്കിയ ' അവര്‍ക്കൊപ്പം' സിനിമയുടെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് ഫൊക്കാനയിലെ മുതിര്‍ന്ന അംഗവും കൂടിയായ അപ്പുകുട്ടന്‍ പിള്ള. മികച്ച നാടക നടനും ഓട്ടന്‍തുള്ളല്‍, തകില്‍ വാദ്യം, ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1982 ഇല്‍ ഫൊക്കാനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ ണ്‍വെന്‍ഷനിലെ പ്രധാന സംഘടാകരില്‍ ഒരാളായിരുന്ന അപ്പുക്കുട്ടന്‍ പിള്ള കെ.സി.എ.എന്‍.എ യുടെ ആഭിമുഖ്യത്തില്‍ കൊളംബിയ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ എന്‍.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. 

പി.ടി.എസ്.ടി എന്ന രോഗാവസ്ഥയിലുള്ളവരുടെ കഥ പറയുന്ന ' അവര്‍ക്കൊപ്പം' എന്ന സിനിമ ഇത്തരം പ്രതിസന്ധികളുടെ കടന്നുപോകുന്ന മൂന്നു കുടുംബങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിലൊരു കുടുംബത്തെ യഥാര്ഥത്തില് അവതരിപ്പക്കുന്നതു അപ്പുകുട്ടന്‍ പിള്ളയുടെ തന്നെ കുടുംബമാണ്. ന്യൂ യോര്‍ക്കില്‍ നഴ്‌സിംഗ് സുപ്രണ്ട് ആയി വിരമിച്ച അദ്ധേഹത്തിന്റെ ഭാര്യ രാജമ്മ പിള്ളയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മകളും അമേരിക്കയിലെ  മലയാളി വനിതാ പോലീസ് ഓഫീസറുമായ (ന്യൂയോര്‍ക്ക് പോലീസ്) ബിനു പിള്ളയും പോലീസ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് . ചിത്രം അടുത്ത മാസം ഗ്ലോബല്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. 

സ്വന്തമായി 'പ്രതിഭ' എന്ന ഇവന്റ് മാനേജ്മന്റ് കമ്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളില്‍ അമേരിക്കയില്‍ സിനിമ-മിമിക്രി താരങ്ങളെ കൊണ്ടുവന്നു ഒരുപാടു സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും താരങ്ങളെ കൊണ്ടുവരുന്നു. യശഃശരീരനായ ആബേല്‍ അച്ഛനെ അമേരിക്കയില്‍ ആദ്യം 
കൊണ്ടുവന്നതും ഇദ്ദേഹമാണ്. 

 കാഞ്ചിപുരത്തെ കല്യാണം, സ്വര്‍ണം,, മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തില്‍ ജ്യോതിഷന്റെ വേഷം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്നു.

കഴിഞ്ഞ 32 വര്‍ഷമായി ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിമുള്ള കുറഞ്ഞത് പത്തു സ്റ്റേജുകളില്‍ വീതമെങ്കിലും ഓണക്കാലത്തെ മാവേലിവേഷം അപ്പുക്കുട്ടന്‍ പിള്ളയ്ക്കു സ്വന്തമാണ്. കേരളം കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി ഏതാണ്ട് 14 പേരെ ചെണ്ട വാദ്യം പഠിപ്പിക്കുന്നു. 

ഏവര്‍ക്കും സുസമ്മതനായ അപ്പുക്കുട്ടന്‍ പിള്ള ഫൊക്കാന നേതൃത്വത്തിന്റെ അനുഗ്രഹാംശംസകളോടെയാണ് സ്ഥാനാര്‍ത്ഥിത്വം ന്യൂയോര്‍ക്കില്‍ പ്രഖ്യാപിച്ചത്. കേരള അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍ . എ.) സ്ഥാപക അംഗംകളില്‍ ഒരാളായ അദ്ദേഹം  രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൂം, നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍ (എന്‍,ബി.എ.) ന്യൂയോര്‍ക്കിന്റെ സ്ഥാപക അംഗംകൂടിയായ അദ്ദേഹം എന്‍..ബി.എ.യുടെ ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റും നിരവധി തവണ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകരിലൊരാളായിയിരുന്നു. ഇക്കാലയളവില്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് വഹിച്ച നിസ്തുലമായ സേവനമാണ് അദ്ദേഹത്തെ ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിനുള്ള യോഗ്യത നേടിക്കൊടുത്തത്. 1974 ഇല്‍ അമേരിക്കയില്‍ കുടിയേറിയ മാവേലിക്കര സ്വദേശിയായ ഇദ്ദേഹം
യുണൈറ്റഡ്  സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്) ല്‍ സൂപ്പര്‍വൈസര്‍ ആയി വിരമിച്ച അപ്പുകുട്ടന്‍ പിള്ള ഒരു മികച്ച കലാകാരനെന്നതിലുപരി നല്ല സംഘാടകന്‍ കൂടിയാണ്.

ഡോ. ബിന്ദു പിള്ള (ഫിസിഷ്യന്‍), ഇന്ദു പിള്ള ( കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) എന്നിവര്‍ മറ്റു മക്കളാണ്.
അപ്പുക്കുട്ടന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്യുന്നതായും അടുത്ത ഭരണസമിതിക്ക് അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും ഗുണം ചെയ്യുമെന്നും ഫൊക്കാന പ്രസിഡന്റ് ആയി പ്രഖ്യാപനം നടത്തിയ മാധവന്‍ ബി.നായര്‍ ന്യൂജേഴ്സിയില്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
ചെകിടടപ്പ് 2018-02-22 22:31:57
ആ മൈക്കിന്റെ വോളിയം കുറച്ചു കൂട്ടണം . ഒന്നും കേൾക്കാൻ വയ്യ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക