പുരാതന കാലമായിരുന്നു.
ആദ്യരാത്രിയില്‍ തൊടീക്കാതെ,
വീതിക്കട്ടിലിന്റെ കീഴില്‍
ഒളിച്ചതിന്റെ ഷോക്ക്
കവിതയെ പുണര്‍ന്ന് ആറ്റി.
2
കട്ടിലിന്റെ വീതി,
കവിതക്കും കൂടി
തികയില്ലെന്നതാണ്
പ്രശ്‌നമെന്ന്
ഗര്‍ഭഡോക്ടര്‍ കുറിച്ചപ്പോള്‍
കവിതയ്ക്ക്
കട്ടിലിലിടം നിഷേധിച്ചു.
നിങ്ങടെ 'നശിച്ച കവിത'യെന്ന വാക്ക്
ഒന്നാം കുട്ടിയുടെ
ഒന്നാം പിറന്നാള്‍ കേക്ക്
കട്ടിലിലരച്ചു തേച്ചപ്പോള്‍
കരണം തിണര്‍ത്തു.
പിന്നീട്,
രണ്ടാം കുട്ടിയുടെ കുട്ടിയെ
അവാര്‍ഡുകള്‍
കാട്ടുന്നത് കേട്ടു.
ഇപ്പോള്‍,
വീതിക്കട്ടിലിന്റെ
വീതി വര്‍ദ്ധിച്ച പോലെ
ഞങ്ങള്‍ക്കിടയില്‍
കവിത
നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്.
സുഖനിദ്രയുണ്ട്
മൂവര്‍ക്കും!
തിരിക്കാൻ ആസ്വാദനം പുസ്തകപരിചയം വകുപ്പിൽ ഇ മലയാളി ആദരിച്ച ഡോക്ടർ നന്ദകുമാർ സാഹിബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യുന്ന വരെ വിദ്യാധാരൻ സാറും മറ്റുള്ളവരും
കമന്റ് എയ്തതിൽ നിന്നും പിൻ മാറാൻ ഞമ്മള്
അപേക്ഷിക്കുന്നു.