Image

സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)

അനില്‍ കെ പെണ്ണുക്കര Published on 12 November, 2017
സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)
ജഗദോദ്ധാരണാ.. മഗനെന്ദു തെളിയുത
ജഗദോ ഉദ്ധാരണാ.. മഗനെന്ദു തെളിയുത
ജഗദോ ഉദ്ധാരണാ.. മഗനെന്ദു തെളിയുത
മഗുഗള.. മാണിക്യന.. അഡിശിതള യശോദാ
മഗുഗള.. മാണിക്യന.. അഡിശിതള യശോദാ
ജഗദോദ്ധാരണാ...

കാലങ്ങള്‍ കൈമാറിവന്ന ശ്രീകൃഷ്ണ കീര്‍ത്തനവുമായി ദിവ്യാ ഉണ്ണി അരങ്ങു തകര്‍ത്താടിയപ്പോള്‍ തിരുവനതപുരം സൂര്യ നൃത്തോത്സവ വേദിയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ഒരു കലാകാരിയെ മലയാളത്തിന് തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു കാണികള്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം ഭരത നാട്യവുമായി ദിവ്യ ഉണ്ണി തിരിച്ചു വരികയായിരുന്നു സൂര്യയുടെ വേദിയില്‍. വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിച്ച ദിവ്യ നൃത്തച്ചുവടുകളുമായി അനന്തപുരിയിലെത്തിയത് സൂര്യയുടെ വേദിയില്‍ ആയതിനാല്‍ വലിയ അംഗീകാരം കൂടി ആയിരുന്നു ആ സുവര്‍ണ്ണ നിമിഷം.

നീണ്ട ഇടവേളയ്ക്ക് ശേഷം ദിവ്യ ഉണ്ണി ചിലങ്ക അണിഞ്ഞത് കാണികള്‍ക്ക് കൗതുകമായി. ഗുരുവന്ദനത്തോടെ ദിവ്യ ഉണ്ണി നൃത്തച്ചുവടുകള്‍ക്ക് തുടക്കമിട്ടപ്പോള്‍ തിരുവനതപുരം കോ -ബാങ്ക് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെയാണ് വരവേറ്റത് . ദിവ്യയുടെ പാദചലനങ്ങള്‍ക്കു അരങ്ങൊരുക്കിയത് നാട്ടുവാംഗം ആര്‍ എല്‍ വി പ്രദീപ് കുമാര്‍, വോക്കല്‍ ശ്രീദേവി രാജഗോപാല്‍, മൃദംഗം തൃപ്പുണിത്തുറ കൃഷ്ണകുമാര്‍, വയലിന്‍ ഹരിഹരന്‍ എന്നിവരായിരുന്നു.

സൂര്യയുടെ പരമ്പര ഡാന്‍സ് ഫെസ്റ്റിവലില്‍ പത്താം ദിവസം ആയിരുന്നു (10-11-2017.) ദിവ്യാ ഉണ്ണിയുടെ ഭാരതനാട്യം .സൂര്യയുടെ നൃത്ത സംഗീതോത്സവത്തിന്റെ നാല്പതാമത് വര്‍ഷമാണ് ഇപ്പോള്‍ .

സൂര്യയുടെ വേദിയില്‍ നൃത്തവുമായി എത്തുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, തുടര്‍ന്നും നൃത്തത്തിലും സിനിമയിലും സജീവമാകുകയാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. സിനിമയില്‍നിന്ന് തത്കാലത്തേക്ക് മാറിനിന്നെങ്കിലും നൃത്തലോകത്തുനിന്ന് ഒരിക്കലും മാറിയില്ല.

വിവാഹത്തിനുശേഷം സിനിമയില്‍ നിരവധി അവസരങ്ങള്‍ കിട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയും ഡാന്‍സ് പഠിക്കാന്‍ എത്തിയ നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ ഭാവിയും ഓര്‍ത്ത് ദിവ്യ മാറി നില്‍ക്കുകയായിരുന്നു. ഒരു നടിയെന്ന നിലയില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ കിട്ടിയാല്‍ വീണ്ടും അഭിനയരംഗത്ത് തുടരാനാണ് ദിവ്യയുടെ പ്ലാന്‍. അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ ഇടവേളയില്‍ ഒരു സിനിമയില്‍ അഭിനയിച്ചു .

മഞ്ജു വാര്യരെ പോലെ കരിയറില്‍ തിളങ്ങുന്ന സമയത്തു തന്നെയാണ് ദിവ്യ സിനിമയില്‍നിന്ന് കുടുംബ ജീവിതത്തിലേക്ക് കടന്നത്.
കല്യാണ സൗഗന്ധികം, കാരുണ്യം, കഥാനായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ഉസ്താദ്, എന്നീ ചിത്രങ്ങളാണ് ദിവ്യയുടെ മനസ്സിലെത്തുന്ന ചിത്രങ്ങള്‍.

നൃത്തതിന്റെ തിരക്കുകള്‍ക്കൊപ്പം ഉത്തരവാദിത്വമുള്ള മറ്റൊരു റോള്‍ കൂടെയുണ്ട് ജീവിതത്തില്‍ ദിവ്യയ്ക്ക് -അമ്മയുടെ റോള്‍. രണ്ട് കുട്ടികളുടെ അമ്മയാണ്. നൃത്തം പഠിപ്പിക്കലും പഠിക്കലും പ്രോഗ്രാമിലും ഇടിയിലൊക്കെ മക്കളുടെ കാര്യത്തിലും അതീവ ശ്രദ്ധ കൊടുക്കുന്നു. തിരക്കുകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലും ദിവ്യ പങ്കെടുക്കുന്നു. സൂര്യ ടിവിയിലെ ലാഫിങ് വില്ല എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി ദിവ്യ എത്തിയിരുന്നു. എങ്കിലും നൃത്തത്തിനും മക്കള്‍ക്കും തന്നെയാണ് ഇപ്പോള്‍ പ്രാധാന്യം. അതുകഴിഞ്ഞിട്ടുള്ള സ്ഥാനം മാത്രമേ സിനിമാഭിനയത്തിനുള്ളൂ .

2002 ജൂണ്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ ഡോക്ടറായ സുധീര്‍ ശേഖര്‍ മേനോനുമായുള്ള വിവാഹം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2016 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹ മോചനമൊക്കെ കഴിഞ്ഞുവെങ്കിലും പ്രൊഫഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കയിലായപ്പോഴും താരം നൃത്തത്തില്‍ സജീവമായിരുന്നു. നാട്ടിലേക്ക് വന്നപ്പോഴും നൃത്തപരിപാടികളില്‍ സജീവമാകുകയാണ് തന്റെ തീരുമാനമെന്ന് ദിവ്യ വ്യക്തമാക്കിയിരുന്നു. സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചതോടെ തന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും ജനങ്ങള്‍ തന്നെ സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു .

ശോഭനയ്ക്കും, മഞ്ജു വാര്യര്‍ക്കും ശേഷം നൃത്തത്തിലും, സിനിമയിലേക്കുമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)സൂര്യയുടെ വേദിയില്‍ നിറഞ്ഞാടി ദിവ്യാ ഉണ്ണി (അനില്‍ കെ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക