Image

പി.സി. ജോര്‍ജ് എം. എല്‍. എ. ഡാലസില്‍ ഡബ്ല്യൂ. എം. സി. യോടൊപ്പം

പി. സി. മാത്യു, ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ പ്രസിഡണ്ട് Published on 24 August, 2017
പി.സി. ജോര്‍ജ് എം. എല്‍. എ. ഡാലസില്‍ ഡബ്ല്യൂ. എം. സി. യോടൊപ്പം
ഡാളസ്: ജനപക്ഷം പാര്‍ട്ടി ചെയര്‍മാനും പൂഞ്ഞാര്‍ എം. എല്‍. എ. യും കേരളാ രാഷ്ട്രീയത്തിലെ കിരീടം ധരിക്കാത്ത രാജാവ് എന്ന് അറിയപ്പെടുന്ന നേതാവുമായ ശ്രീ. പി. സി. ജോര്‍ജ് ഈ വരുന്ന സെപ്റ്റംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഡാലസില്‍ എത്തുന്നു.  വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രോവിന്‌സിന്റെ ഓണാഘോഷ ചടങ്ങിലും ഡബ്ല്യൂ. എം. സി. ബിസിനസ് ഫോറം കൂട്ടായ്മയിലും ശ്രീ. പി.സി. പങ്കെടുക്കും.  അനീതിക്കെതിരെ സന്ധിയില്ലാത്ത സമരം അഴിച്ചുവിടുകയും അന്ത്യം കണ്ടെത്തും വരെ പോരാടുകയും ചെയ്യുന്ന ഈ നേതാവ് കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യൂസ് മേക്കര്‍ എന്ന പദവിയും നേടിയിട്ടുണ്ട് .  സിനിമാ  നടന്‍ ദിലീപിനെ ലോകം മുഴുവന്‍ പഴി ചാരി കുറ്റം വിധിച്ചപ്പോള്‍ സത്യം എന്താണ് എന്ന് തന്റേതായ ഭാഷ്യത്തില്‍ വിളിച്ചു ലോകത്തോട് പറയാന്‍ ചങ്കൂറ്റം കാട്ടിയത് ലോകം മുഴുക്കെ ശ്രദ്ധിക്കപ്പെട്ടു.  വിശുദ്ധ വേദപുസ്തകത്തില്‍, വേശ്യയായ ഒരു സ്ത്രീയെ കല്ലെറിയാന്‍ വന്നവരോട് 'നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്ന് യേശു പറയുകയൂം ഒരാള്‍ക്ക് പോലും കല്ലെറിയാന്‍ കഴിയാത്ത വിധത്തില്‍ കുറ്റബോധത്തോടെ അവര്‍ പോകുകയും ചെയ്തു.  ആരും സഹായിക്കാനില്ലാതെ കടലില്‍ തപ്പുന്നവന് പി. സി. എന്നും ഒരു കൂട്ടാളിയാണ്. അത് കൊണ്ട് തെന്നെ ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ടെങ്കിലും ആരോപണങ്ങള്‍ വന്നാലും ദൈവവും ജനങ്ങളും പി. സി. യെ കൈവിടാത്തത് എന്ന് വിശ്വസിക്കാം.

കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ വിദ്യാര്‍ത്ഥി നേതാവായി തുടങ്ങി വച്ച രഷ്ട്രീയ പ്രവര്‍ത്തനം പി. സി. യെ നേത്ര്യത്വ നിരയിലേക്ക് നയിക്കുകയായിരുന്നു. ആറോളം പ്രാവിശ്യം പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. സി. ഇടതു പക്ഷ മുന്നണിയെയും വലതു പക്ഷ മുന്നണിയെയും പരാജയപ്പെടുത്തി ഇരുപത്തി എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ ജയിച്ചത് താന്‍  ജനങ്ങളുടെ നേതാവാണ് എന്ന് അസന്നിക്തമായി തെളിയിക്കുന്നതായിരുന്നു.

അനീതിക്കെതിരെ പോരാടുവാനുള്ള കരുത്തനായ ഈ നേതാവിന് പറയുവാനുള്ളത് കേള്‍ക്കുവാന്‍ ഡാളസിലെ തന്നെയല്ല അമേരിക്കന്‍ മലയാളികള്‍ തന്നെ ആകാംഷയോടെ കാത്തിരിക്കുന്നു. ഗാര്‌ലാണ്ടിലെ സെയിന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി യുടെ ഹാളില്‍ വച്ചായിരിക്കും ഓണാഘോഷ പരിപാടികള്‍.?


ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.

പി. സി. മാത്യു : 9729996877

ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍: ?4696605522
                                            
ഷേര്‍ലി നീരക്കല്‍: 2143995843

തോമസ് എബ്രഹാം: 9724897793



പി.സി. ജോര്‍ജ് എം. എല്‍. എ. ഡാലസില്‍ ഡബ്ല്യൂ. എം. സി. യോടൊപ്പം
Join WhatsApp News
Curious 2017-08-24 04:00:32
ഡാളസ്സ്കാര് ആ നാടിന്റെ പവിത്രത കളഞ്ഞു കുളിക്കാനുള്ള പരിപാലിഡിയാണെന്നു തോന്നുന്നു 
p.c 2017-08-24 09:05:24
ഒടിക്കുഴിക്ക്‌ സാക്ഷി കുറുക്കൻ !.
No women no life 2017-08-24 09:34:37

We are not inferior or superior to any one

ഈ സ്ത്രീ വിരുദ്ധനെ ബഹിഷ്‌കരിക്കുക

Alert 2017-08-24 10:22:11

America is trying hard to get rid off a misogynic and see what's happening! The Malayalee organizations and their leaders craving for identity bring any notorious criminals and nasty leaders from Kerala and entertain here. Kurian, Dilep, and now this guy! What a shame! Don't try to spew shit when you are in America.  


വൈദ്യർ അടിയോടി 2017-08-24 13:02:52
മാനസികമായ എന്തോ പ്രശ്‌നം ഉണ്ട്. അതുകൊണ്ടാണ് അത് തെറ്റാണെന്ന് തോന്നുന്നത്. ഇതിന് പ്രതിവിധി കൂച്ചുവിലങ്ങിട്ട് മദം പൊട്ടലിന് ധാരകോരണം. തനിക്ക് ഇത് തുടക്കം മാത്രം ആയതുകൊണ്ട് ചുട്ട അടി മതി. പിന്നെ മറ്റുള്ളവർ കുരയ്ക്കുന്നു എന്ന് തോന്നി തുടങ്ങിയിട്ടുണ്ടങ്കിൽ അത് പേ ഇളകിയതാവാൻ സാദ്ധ്യതയുണ്ട്. നടി അഭിനയിക്കാൻ പോയതിന് കാരണം അവൾ ഈ കാലഘട്ടത്തിന്റെ പ്രോഡക്റ്റ് ആയതുകൊണ്ടാണ് . അടികൊണ്ടു ചുരുണ്ടുകൂടി മൂലക്കിരിക്കില്ല. ചിലപ്പോൾ തിരിച്ചടിച്ചെന്നിരിക്കും.(ഇത് ഇവന്മാരുടെ ഭാര്യമാര് വായിക്കാൻകൂടിയാണ് എഴുതുന്നത്. വേണെങ്കിൽ ഇവിടെ ഞാൻ ഉപദേശിക്കുന്ന മരുന്ന് പ്രയോഗിക്കാം. ചൂര കഷായം) ഡാലസിൽ മറിയാദക്കു സംസാരിക്കാൻ അഖിലലോക അപുളിതരികിടതട്ടിപ്പ് വെട്ടിപ്പ് സംഘടന സൂക്ഷിക്കുക. അല്ലെങ്കിൽ അടിതെറപ്പി നടത്തണ്ടാതായിട്ടു വരും
em. si. pi 2017-08-24 11:11:55
ഇരയായ നടിയോട് അനുകമ്പയോ അനുരാഗമോ കാണിക്കുന്ന പൂവ്വാലന്മ്മാരോട് ഒരു ചോദ്യം. എന്ത് സ്ത്രീ വിരുദ്ധതയാണ് ബഹുമാന്യ എം എൽ എ പി.സി.ജോർജ് പറഞ്ഞതിൽ, വെറുതെ കിടന്നു കുരക്കുകയോ, കൂവുകയോ ചെയ്യാതെ ജോര്ജിനെപോലെ ധൈര്യമായി പറയുക. വൈകാതെ നടി അഭിനയക്കാൻ പോയത് എങ്ങനെ ? ഒരു സാധാരണ മനുഷ്യന്റെ സംശയം. നടികളുടെ മാദകസൗന്ദര്യത്തിൽ മയങ്ങുന്ന പഴയ കാല അമേരിയ്ക്കൻ മലയാളി കിഴവന്മാർ  ശ്രീ ജോർജിന് നേരെ ചുമച്ച് ചുമച്ച് നെഞ്ചു വേദന  വരുത്തരുത്.
മെമ്പർ 2017-08-24 13:40:12
ഇനി നമ്മളക്ക് സ്വീകരണം കൊടുക്കാനുള്ളത് കുഞ്ഞാലി. ജോസഫ് തുടങ്ങിയവർക്കാണ്. കുര്യനെ ഇനി കൊണ്ടുവരേണ്ട അതുപോലെ നക്സൽ അജിത, ദിലീപ്, രഞ്ജനി തുടങ്ങിയവരേം വേണ്ട. ഹ നമ്മൾക്കും പുറത്ത് ഇറങ്ങി നടക്കേണ്ടതല്ലേ. ഇവരുടെ കൂടെ നിൽക്കുന്ന പടം എടുത്ത് ഇ മലയാളിയിൽ ഇട്ടാൽ ജനം നമ്മെളെ തിരിച്ചറിയും അത്രക്ക് വേണ്ട
സത്യാ സേനാനി 2017-08-25 00:34:40
പി.സി. ജോർജ്  കെ എം  മാണിയെ എതിർത്തപോലും, ഇരു മുന്നണികളെയും  തറ പറ്റിച്ചപ്പോഴും ജനം  കുടൈ നിന്നു.  കാരണം  പി സി ജോർജിന്റെ  വാദത്തിൽ  ശരിയുണ്ടായിരുന്നു. എന്നാൽ കൊടും കുറ്റം ആരോപിക്കപ്പെട്ടു  ജെയിലിൽ  കിടക്കുന്ന പണക്കാരനായ  സിനിമ നടനുവേണ്ടി  ഒരു നീതിയും നിഷ്ടയും സത്യവും ഇല്ലാത്ത വിധം വാദിക്കുന്നത്  ഒട്ടും ശരിയല്ല. പെട്ടന്ന്  പണക്കാരനായ, പരമ നുണ പറയുന്ന ഈ വലിയവനെ ചുമക്കുന്ന  ജോർജിനേയും  നാറും.  അനേകായിരം  പഞ്ച പാവങ്ങൾ  ജയിലിൽ കിടക്കുന്നില്ലയോ.  അവർക്കുവേണ്ടി വാദിക്കാത്ത, ശബ്ദിക്കാത്ത ജോർജിന്റ  നിലപാട്  സ്ത്രീവിരുദ്ധതവും  നിന്ദ്യവും  ആണ്.  ഇനി പൂഞ്ഞാറിൽ  അയാൾ ജയിക്കാൻ പോകുന്നില്ല. 
അതിനാൽ പി.സി. ജോർജിന ചുമക്കുന്ന  ഏല്ലാ അമേരിക്കൻ  സംഘടന  നേതാക്കളും  നാറും. അതിനാൽ  പി സി ക്കു  എതിരായി  USA  ലും  പ്രതിഷേധ൦  ഇരമ്പുകയാണ്.  റോക്‌ലൻഡ്, ന്യൂജേഴ്‌സിയ, ന്യൂ യോർക്ക് , ഡാളസ്, ഹ്യൂസ്റ്റൺ,  ചിക്കാഗോ  എന്നിവിടങ്ങളിൽ ഓണം  ഉൽകടനം നടത്താൻ  എത്തുന്ന  പിസി ജോർജിനെ  തടയാനും, കരിംകൊടി പ്രകടനം  നടത്താനും ഗരോവ നടത്താനും പിക്കറ്റ്   ചെയ്യാനും  സ്ത്രീ ശക്തികരണക്കാരും , അനവധി സാമൂഹ്യ  സംഘടനക്കാരും തയാർ  എടുക്കുകയാണെന്നു  റിപോർട്ടുകൾ  ഉണ്ട്. USA  പോലീസും ഇടപെടാൻ  സാദ്യധ  ഉണ്ട്.  പിസി ജോർജ്  നും  സംഘടകർക്കും എതിരെ  കേസിനു  പോലും  ചിലർ  കോപ്പു  കുട്ടുകയാണെന്നു  കേൾക്കുന്നു.  ഒന്നും സ്ഥിതീകരിച്ചിട്ടില്ല.  USA  ലുള്ള  ഫ്രിൻഡസ്  ഫോർ  പി. സി. ജോർജ്  സംഘടനാ  പോലും  ജോർജിനെ  കൈവിട്ടു.  സിനിമ താര രാജാക്കന്മാരെ  പൊക്കുന്നവരെയും  ജനം  വെറുത്തു. അവരെ  പൊക്കി കൊണ്ട്  വന്നു  ഓണം  ഉൽകടനം ചെയുന്നത്  തന്ന ജനം  വെറുത്തു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക