'ചീനക്കടയിലെ കാളക്കൂറ്റ'നെപ്പോലെ കേരളത്തിന്റെ പൊതുസമൂഹത്തെ ചവിട്ടിമെതിക്കുന്ന വ്യക്തിയെന്നാണ് പലരും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിശേഷിപ്പിക്കുന്നത്. നാവില്‍ വിളയാടുന്ന 'സരസ്വതി'യാല്‍ വിവാദങ്ങളുണ്ടാക്കി അതില്‍മേല്‍ അടയിരിക്കുന്ന ഈ ജനപ്രതിനിധി തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ നേരേ തോക്കെടുത്ത് തെറിപൊങ്കാലയിടാനും മടിക്കില്ലെന്ന് ഏതാനും നാള്‍ മുമ്പ് തെളിയിച്ചിരുന്നു. ഇപ്പോള്‍, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി ജയിലില്‍ സസുഖം പാര്‍ക്കുന്ന നടന്‍ ദിലീപിന്റെ വക്കാലത്തെടുത്ത് വാദിക്കുന്ന പി.സി, താന്‍ കുഴിച്ച കുഴില്‍ തന്നെ അകപ്പെട്ടിരിക്കുന്നു. നടിക്കെതിരെ ചാനല്‍ അഭിമുഖങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ പി.സിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
എന്നാല്‍ ഒരു വനിതയെ മോശപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുത്ത വനിതാ കമ്മിഷനെതിരെയും പി.സി ജോര്‍ജ് നാവെടുത്ത് ശ്രേഷ്ഠ മലയാളത്തില്‍ പുലമ്പി. വനിതാ കമ്മിഷനെ ഇങ്ങനെ പരിഹസിക്കുകയാണ് പൂഞ്ഞാര്‍ മലയാളി...''വനിതാ കമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്. അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടത്. നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ ഞാന്‍ സഹകരിക്കാം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ..? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷന് നല്‍കുന്ന മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും. ആദ്യം നിങ്ങള്‍ നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും ഞാന്‍ പേടിക്കില്ല. അതിന് വേറെ ആളെ നോക്കണം...''
ഗ്രാമീണ ഭാഷാ പ്രയോഗം തുടരുന്നു...''വനിതാ കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. കമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച് വിശദീകരിക്കും. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് പറയാം. അത് കൊണ്ട് കമ്മീഷനില്‍ വരുന്നത് എനിക്ക് ഇഷ്ടമാണ്. കമ്മീഷനിലാകുമ്പോള്‍ പേരുവച്ചു തന്നെ പറയാം. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് കമ്മീഷന്‍ ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒന്നും തന്നെ കിട്ടില്ല. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. എനിക്കും ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോധ്യത്തോടെയാണ്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയത്...'' പി.സി ജോര്‍ജ് അമിത വിനയത്തോടെ പറയുന്നു.
എന്നാല്‍ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്നും ഇത്തരം വിരട്ടലുകള്‍ തങ്ങളോട് വേണ്ടെന്നും വനിതാ കമ്മിഷന്‍ ചയര്‍പേഴസ്ണ്‍ എം.സി ജോസഫൈന്‍ തിരിച്ചടിച്ചു. ''നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല. പ്രബലമായ നിരവധി പേര്‍ കമ്മീഷനു മുമ്പില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടല്‍ വിലപ്പോകില്ല. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. നിയമ സംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറുപുലര്‍ത്തേണ്ടവരാണ് ജനപ്രതിനിധികള്‍...'' പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
എന്തായാലും പി.സി. ജോര്‍ജ് കൂടുതല്‍ കുടുക്കിലേക്ക് തന്നെയാണ് പോകുന്നത്. പി.സിക്കെതിരെ നടി, ''ഇനി മുന്നോട്ടു പോകാനാവില്ല'' എന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നു. പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങള്‍ പറയുകയാണ്. ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും നടി പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് പുറത്തുവിട്ടത്.
''പി.സി.ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്..? ആത്മഹത്യ ചെയ്യണമായിരുന്നോ..? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ..? അതോ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ..? ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയില്‍ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ് ഞാന്‍. തൊഴില്‍ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ്, നേരത്തെ ചെയ്യാമെന്നേറ്റ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ സിനിമയിലേക്കുള്ള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണ്...'' നടി കത്തില്‍ പറയുന്നു.
''അപകീര്‍ത്തിപരമായ പ്രസ്താവന പുറപ്പെടുവിച്ചതിനെതിരേ സ്വമേധയാ കേസെടുക്കുമെന്നറിയിച്ച സംസ്ഥാന വനിതാ കമ്മിഷനെ പി.സി. ജോര്‍ജ് ഏതൊക്കെ നിലയില്‍ അപമാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അങ്ങു കാണുന്നുണ്ടല്ലോ. വനിതാ കമ്മിഷന്‍ തന്റെ മൂക്ക് ചെത്താന്‍ ഇറങ്ങിയിരിക്കയാണെന്നും തന്റെ നേരെ വന്നാല്‍ മൂക്കു മാത്രമല്ല മറ്റുപലതും വരുന്നവര്‍ക്കു നഷ്ടമാകുമെന്നുമാണു ജോര്‍ജ് കഴിഞ്ഞദിവസം പ്രസംഗിച്ചത്. ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്കു നീതി കിട്ടാന്‍ ആശ്രയിക്കുന്ന സ്ഥാപനത്തിനെതിരേ ഇത്ര കടുത്ത ഭാഷയില്‍, ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തിനിതു പറയാമെങ്കില്‍ എന്നെപ്പോലുള്ള സ്ത്രീകളെ അദ്ദേഹത്തിന് എത്രയോ അധിക്ഷേപിച്ചു കൂടാ..? ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടുംവീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്. സര്‍, ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്...'' ഇങ്ങനെയാണ് ദീര്‍ഘമായ പരാതിക്കത്ത് അവസാനിക്കുന്നത്.
ഇതോടെ പി.സി ജോര്‍ജ് കൂടുതല്‍ കുരുക്കിലായി. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് നടി തന്നെ നേരിട്ട് രംഗത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിനും കേസെടുക്കേണ്ടി വരും. നടിയുടെ പേര് ഒഴിവാക്കിയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ നടിയുടെ പ്രസ്താവന കൊടുത്തപ്പോള്‍ വിമെന്‍ ഇന്‍ കളക്ടീവ് പേര് കൊടുത്തിരുന്നു. ഇത് പുലിവാലുമായി. ഈ സാഹചര്യത്തിലാണ് നടിയുടെ പേര് ഒഴിവാക്കി കത്ത് പുറത്തുവിട്ടത്.
ജനപ്രതിനിധികളുടെ അതിരുവിട്ട പരാമര്‍ശങ്ങള്‍ കൊണ്ട് കേരള രാഷ്ട്രീയരംഗം പലപ്പോഴും സംസ്‌കാരശൂന്യവും മലീമസവുമാവാറുണ്ട്. രാജ്യത്ത് അനുദിനം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമപരമ്പരകളും അസഭ്യ വര്‍ഷങ്ങളും നടക്കുന്നു. അതിന് മകുടം ചാര്‍ത്തുന്ന, അതിന്റെ പിന്നിലെ സാംസ്‌കാരിക ജീര്‍ണത തുറന്നുകാണിക്കുന്ന, വിവാദങ്ങളാണ് മലയാളികളെ അപമാനിതരാക്കി നമ്മുടെ മാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ക്ക് ഒരാഹ്വാനം നേരത്തേ കിട്ടിയിരുന്നു. കാരണം രണ്ടിലും ഒരുപോലെ 'ആദിദ്രാവിഡപദങ്ങള്‍' വിളയാടുന്നുണ്ട്. കേരള സഭയില്‍ അംഗമായിരിക്കുന്ന ഓരോ ജനപ്രതിനിധും സഭയുടെ മാത്രമല്ല സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെയും നാടിന്റെയും അന്തസും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. അതിന്മേല്‍ നിഴല്‍ വീഴ്ത്തി വികൃതമാക്കുന്ന ഏതു നടപടിയും നാടിന്റെയും സംസ്‌കാരത്തിന്റെയും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. പി.സി ജോര്‍ജിനെപ്പോലുള്ളവര്‍ അത് തിരിച്ചറിഞ്ഞില്ലെന്നാണോ..?
എന്തു ചെയ്തിട്ടാണു ദിലീപ് അകത്തു കിടക്കുന്നത്? സ്ഥിരം കുറ്റവാളിയായ സുനിയോട് വര്‍ഷങ്ങല്ക്കു മുന്‍പ് എന്തൊ പരഞ്ഞിരിക്കാം. എന്താണു പറഞ്ഞതെന്നും എന്തു ചെയ്യണമെന്നുമാണു പറഞ്ഞതെന്നു ആര്‍ക്കറിയാം?
P.C. George is not a courageous leader; he is a controlling person who deserved to be isolated and treated for his sickness
Courage is something that everybody wants — an attribute of good character that makes us worthy of respect. From the Bible to fairy tales; ancient myths to Hollywood movies, our culture is rich with exemplary tales of bravery and self-sacrifice for the greater good. Jesus, Abraham Lincoln, M. K. Gandhi, Martin Luther King and Nelson Mandela, who chose to speak out against injustice at great personal risk are courageous. They were not abusing verbally. Mathulla knows how Jesus treated Mary Magdalene even though she was not saint. He was not spooking out obscene language on her but dealing with respect. The comment written by the so-called people with name and degrees and defending P. C. George are worse than the people writing without name.
Courage, good character etc are subjective terms. What is good for one is not good for another. What is courage for one is stupidity for another. I know the meek Jesus and the Jesus who had no problem to use physical force when necessary (Jesus was Prophet, King and Priest). It is necessary to use obscene language sometimes. When parents rebuke children they do not use nice language always. In our Industrial Psychology class at University of Cochin, one of the student was reported as not using any obscene language (pious). In the class Dr. Alex P Lukose (Docrorate from Harward) asked the student to call his friend sitting beside him a bad name, and he thought for a long time and called him pig and laughed loud. This was a management class and sometimes managers must use appropriate language to rebuke employees. In the company, I worked in India an employee was caught stealing and the obscene word the manager used with such force that the employee had to step back several feet. Do you think the world empires like Babylonian Persian, Greek and Roman and recent British empire all built with nice language on this rebellious human species? Politicians and administrators are like Kings as rulers. Their job is not the job of a writer (prophet) or priest. They must use foul language or force when necessary. Those who do not know how to use these appropriately better not become a Minister or President. Their job as rulers is to subdue thieves, thugs and robbers.
എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
ഇങ്ങനെ കമന്റ് എഴുതി സുഖിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. ജോർജ് ഈ കമന്റുകൾ കാര്യമാക്കാൻ പോകുന്നില്ല. വനിതാ കമ്മീഷനോട് അദ്ദ്ദേഹം പറഞ്ഞത് ശരിയാണ് വേറെ എത്രയോപ്രധാനപ്പെട്ട കാര്യങ്ങൾ കിടക്കുന്നു. അയാളുടെ സംസാര രീതിയും പെരുമാറ്റവും നന്നാക്കലാണോ വനിതാ കംമീഷന്റെ ചുമതല. പൊട്ടൻ ആട്ടം കാണാൻ പോയ അമേരിക്കൻ മലയാളികളു വനിതാ കമ്മീഷന് ഒപ്പം നിൽക്കുന്നത് രസകരം. അതിനിടയിൽ മലയാള വ്യാകരണവും അർത്ഥം പറച്ചിലും. ഇരയുടെ പേര് പറയാൻ പാടില്ല കുറ്റം തെളിഞ്ഞേലിങ്കിലും ഒരാളെ പിടിച്ച ജയിലിൽ ഇടാം അയാളെ അപഹസിക്കാം. എന്തൊരു നീതി?
എന്താ vaayanakkaara കൊണ്ടോ? കഷ്ടമായിപ്പോയി മനഃശാസ്ത്രവിദഗ്ദൻ ആള് തൊരപ്പനാണെന്ന് തോന്നുന്നു. തുരന്നു തുരന്ന് അവൻ ഒര അവന്മാരുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചീഞ്ഞളിഞ്ഞ ചിന്തകൾ പുറത്ത് എടുത്തിടുന്നുണ്ടു. ഇത് കഴിഞ്ഞിട്ടായിരിക്കും ചികിത്സ അല്ലെ? കൊള്ളാം
‘Confused’, please do not confuse others by twisting what I said about using force or Jesus and use of force. Suppose you are on an evening walk with your family and a man tries to snatch your baby from your wife or try to kidnap your wife. What will be your response? If you are a man, you will get whatever weapon you can get (stick or stone) and try to chase the intruder away before calling ‘911’ or police. Same is the theme of the movie ‘Dhrusyam’. It is a sin not to protect your child and wife given under your protection. Jesus said there is no greater love than giving your life for your friend. Jesus’ word on showing the other cheek is greatly misunderstood. If the attack is personal, yes you show the other cheek. That is what Jesus did. Many take one verse from Bible out of context to justify their actions or to cover up their cowardice. Jesus also said to be wise like a serpent and innocent like a dove.