Image

പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്

Published on 01 August, 2017
പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ  വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്
പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ  വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്

താന്‍ നേരിട്ട ആക്രമണത്തെ കുറിച്ചു പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്കു മടങ്ങിച്ചെന്നു ജോലി ചെയ്യാന്‍ തയാറാവുകയും ചെയ്ത സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണു പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ജോര്‍ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞുകണ്ടത്.

ഒരു നിയമസഭാ സാമാജികനില്‍നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്‍ക്കാനുള്ള മനസ്സ് കാട്ടിയില്ല എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

സ്ത്രീത്വത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്നു ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്യപ്പെടുകയാണ്.

ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്ത ലംഘനം പരിഗണിച്ച് ഈ എംഎല്‍എയ്‌ക്കെതിരേ നടപടി എടുക്കണമെന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ഥിക്കുന്നു.
Join WhatsApp News
john philip 2017-08-01 17:19:19
ഈ സ്ത്രീകൾ ഇങ്ങനെ തുടങ്ങിയാൽ അത് അവരുടെ തന്നെ അന്തസ്സ് നശിപ്പിക്കും. പി.സി. ജോർജ് പറഞ്ഞത്: സംഭവം കഴിഞ് വൈകാതെ അഭിനയിക്കാൻ ഇരയായ നടിക്ക് കഴിഞ്ഞു, പാവം നിർഭയ ആസ്പത്രിയിൽ കിടന്നു നരകിച്ച് മരിച്ചു. അവരുടെ രഹസ്യഭാഗങ്ങളിൽ ലോഹ കമ്പി കയറ്റി കുടലൊക്കെ പുറത്തിട്ടിരുന്നു. അതിനേക്കാൾ ക്രൂരമായാണ് ഇരയായ നടിയോട് കാണിച്ചത് എന്ന് പറയുന്നത് ശരിയല്ലെന്നാണ് ജോർജ്. അമേരിക്കൻ മലയാളികൾ പെൺ കോന്തന്മാരാണെന്നു അവരുടെ കമന്റ് വായിക്കുമ്പോൾ അറിയാം. അവർ ഈ സ്ത്രീകൾക്കൊപ്പം നിൽക്കട്ടെ. ഞാൻ ജോണ് ഫിലിപ്പ് ജോർജച്ചായന്റെ കൂടെയാണ്.
Rapter 2017-08-01 17:49:22


ഇദ്ദേഹം ഓണത്തിന് "മാവേലിയായീ" അമേരിക്കയിൽ വരുന്നുണ്ടാന്നാണ്‌  കേൾവി.

PCsnehi 2017-08-01 18:25:44
Let us write to the consulate not to give him Visa.  In case he gets the Visa, let us all boycott him.  And let us warn all associations who will take care of him to do it privately or abandon the plan.  He is not the man that he thinks he is.
ആൺകുട്ടി 2017-08-01 20:38:20
ജോർജ്ജിന് ഒറ്റക്ക് നിൽക്കാൻ അറിയാം. ജോൺ ഫിലിപ്പിന് കൂട്ടിന് പറ്റിയ ആൾ ശശിധരനാണ് . എവിടെങ്കിലും ചാരി നിന്നാൽ പോരെ. പെൺകോന്തൻ അല്ലെന്ന് തെളിയിക്കാൻ സ്ത്രീകളെ പീഡിപ്പിക്കണം എന്നില്ലല്ലോ?

പാപ്പാൻ വാസു 2017-08-01 18:39:46
ഇവനെ തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാം !
vayanakaaran 2017-08-02 08:29:52
ആരാണാവോ ഈ ടോം ടോം ??

മാധ്യമങ്ങൾ പറയുന്നത് മാത്രം വിശ്വസിച്ച് ദിലീപിനെ കുറ്റം വിധിക്കുന്ന ഭൂരിപക്ഷം അമേരിക്കൻ മലയാളികൾ ഇരയായ നടി ചെയ്ത കാര്യങ്ങൾ സൗകര്യപൂർവം മറക്കുന്നു. ശ്രീരാമന്റെ പാത പിന്തുടരുന്ന വിശ്വസ്തതരായ ഭർത്താക്കന്മാര്ക്ക്ഇര ചെയ്ത കാര്യം നന്നായി തോന്നാം. ഒരു   കുടും ബം അതുമൂലം തകർന്നില്ലേ.  ദിലീപ് കള്ള കണ്ണന്നായി ഒന്ന് അഭിനയിച്ചു.  പേരും അത് തന്നെയല്ലേ.പക്ഷെ പിടിക്കപ്പെട്ടു. ഒരു ഇര അത്  കണ്ടു വിവരം രുഗ്മണിയെ അറിയിച്ചു.     ദിലീപ് കുറ്റക്കാരനാണെങ്കിൽ അതിനു അദ്ദേഹം ശിക്ഷിക്കപെടും. ശശിധരനും ജോൺ ഫിലിപ്പും അവരുടെ അഭിപ്രായം പറഞ്ഞു. അവർ എല്ലാവർക്കുമൊപ്പം യെസ് മൂളാൻ തയ്യാറല്ലെന്ന് അറിയിക്കുന്നു.  ഈ ഞാനും പി.സി ജോർജിനോട് യോജിക്കുന്നു.

Tom Tom 2017-08-02 05:35:47
Aranavo eeee John Philip?
ഫുലാൻദേവി 2017-08-02 09:35:13
ശശിധരനും ജോൺ ഫിലിപ്പും അവരുടെ ഭാര്യമാരെ ഒതുക്കി ഭരിക്കുന്നവരായിരിക്കും. പിന്നെ എങ്ങനെ ഈ കണ്ടാമൃഗത്തിന്റെ കൂടെ കൂടാതിരിക്കും.   പാവം സ്ത്രീകൾ ഓരോ അവന്മാരെ വിശ്വസിച്ചു കൂടെ ഇറങ്ങി തിരിക്കും അവസാനം ആട് ജീവിതത്തിൽ കലാശിക്കും. ഇനി അത് നടക്കില്ല. ആടുകൾ പണ്ട്കാലത്തേക്കാളും വിദ്യാസമ്പന്നരാണ് . പി എച്ച് ഡി ഉള്ളവരും അതിന്റെ മാന്യത കാത്തു സൂക്ഷിക്കുന്നവരുമാണ്.  അടിച്ചൊതുക്കാം എന്ന് വിചാരിക്കണ്ട. ലിംഗവുമായി വന്നാൽ അത് മുറിച്ചെടുക്കും . നാക്കുമായി വന്നാൽ അത് കടിച്ചെടുക്കും . ജോർജ്ജ് എന്ന പോത്തിന്റെ വൃഷണം ഉടക്കാൻ സമയമായി 

ഇനി സ്ത്രീകളുടെ വിളയാട്ടം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക