പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്
താന്‍ നേരിട്ട ആക്രമണത്തെ കുറിച്ചു പരാതിപ്പെടുകയും അതിനെ അതിജീവിച്ച്
സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്കു
മടങ്ങിച്ചെന്നു ജോലി ചെയ്യാന്‍ തയാറാവുകയും ചെയ്ത സഹപ്രവര്‍ത്തകയെ കേരളം
മുഴുവന്‍ ആദരവോടെ നോക്കുകയും മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും
ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണു പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ
നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ
രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ജോര്‍ജ് തന്റെ
പത്രസമ്മേളനത്തില്‍ പറഞ്ഞുകണ്ടത്.
ഒരു നിയമസഭാ സാമാജികനില്‍നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും
സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം
ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും
മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം
നില്‍ക്കാനുള്ള മനസ്സ് കാട്ടിയില്ല എന്നതിലുപരി ഈ കേസില്‍
പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന
നടത്തുകയാണോ ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു.
സ്ത്രീത്വത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു
പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്നു ഞങ്ങള്‍ കേരളത്തിലെ
പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്യപ്പെടുകയാണ്.
ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ
പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്ത ലംഘനം പരിഗണിച്ച് ഈ
എംഎല്‍എയ്‌ക്കെതിരേ നടപടി എടുക്കണമെന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ഥിക്കുന്നു.
ഇദ്ദേഹം ഓണത്തിന് "മാവേലിയായീ" അമേരിക്കയിൽ വരുന്നുണ്ടാന്നാണ് കേൾവി.
മാധ്യമങ്ങൾ പറയുന്നത് മാത്രം വിശ്വസിച്ച് ദിലീപിനെ കുറ്റം വിധിക്കുന്ന ഭൂരിപക്ഷം അമേരിക്കൻ മലയാളികൾ ഇരയായ നടി ചെയ്ത കാര്യങ്ങൾ സൗകര്യപൂർവം മറക്കുന്നു. ശ്രീരാമന്റെ പാത പിന്തുടരുന്ന വിശ്വസ്തതരായ ഭർത്താക്കന്മാര്ക്ക്ഇര ചെയ്ത കാര്യം നന്നായി തോന്നാം. ഒരു കുടും ബം അതുമൂലം തകർന്നില്ലേ. ദിലീപ് കള്ള കണ്ണന്നായി ഒന്ന് അഭിനയിച്ചു. പേരും അത് തന്നെയല്ലേ.പക്ഷെ പിടിക്കപ്പെട്ടു. ഒരു ഇര അത് കണ്ടു വിവരം രുഗ്മണിയെ അറിയിച്ചു. ദിലീപ് കുറ്റക്കാരനാണെങ്കിൽ അതിനു അദ്ദേഹം ശിക്ഷിക്കപെടും. ശശിധരനും ജോൺ ഫിലിപ്പും അവരുടെ അഭിപ്രായം പറഞ്ഞു. അവർ എല്ലാവർക്കുമൊപ്പം യെസ് മൂളാൻ തയ്യാറല്ലെന്ന് അറിയിക്കുന്നു. ഈ ഞാനും പി.സി ജോർജിനോട് യോജിക്കുന്നു.