Image

ജാതി പേര് ; പുലിവാല്‍ പിടിച്ച് നടി പാര്‍വ്വതി നായര്‍

Published on 08 June, 2017
ജാതി പേര് ; പുലിവാല്‍ പിടിച്ച് നടി പാര്‍വ്വതി നായര്‍

പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് നമ്മുടെ സമൂഹത്തില്‍ സംവാദങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുമുണ്ട്. എന്നാല്‍ കേരളത്തിലെ ജാതി വിഷയം തമിഴ്‌നാട്ടിലെ ഒരു ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയായപ്പോള്‍ ചോദ്യങ്ങള്‍ നേരിടേണ്ടത് നടി പാര്‍വതി നായര്‍ക്കാണ്.

സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വേരോടുന്ന കേരളത്തില്‍ എന്തുകൊണ്ട് പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നു എന്നായിരുന്നു ചോദ്യം.

ഞാന്‍ നായര്‍ സമുദായത്തില്‍പ്പെട്ട ആളാണ്. എന്റെ മുത്തശ്ശന്റെ പേര് ശങ്കരന്‍ നായര്‍ എന്നായിരുന്നു. അച്ഛന്റെ പേര് വേണുഗോപാല്‍ എന്ന് മാത്രമായിരുന്നു. അച്ഛനും അമ്മയും പുരോഗമന ചിന്താഗതിക്കാരായിരുന്നു. എന്റെ പേര് വന്നപ്പോള്‍ അത് പാര്‍വതി വേണുഗോപാല്‍ നായരായി.
കേരളത്തില്‍ ജാതിപേര്‍ പ്രസ്റ്റീജ് ഇഷ്യുവാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍, തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരാണ് ജാതിപ്പേര്‍ കൂടെ ചേര്‍ക്കുന്നതെന്നു പാര്‍വതി പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസമുള്ളവര്‍ ജാതിപ്പേര്‍ കളയാറുണ്ട്. എന്നാല്‍ മലയാളികള്‍ ഇത്രമാത്രം അഭ്യസ്ഥവിദ്യരായിട്ടും ഇത് തുടരുന്നത് എന്തുകൊണ്ടെന്ന് അവതാരകന്‍ പാര്‍വതിയോട് ചോദിച്ചു.

മലയാളികള്‍ ചില കാര്യങ്ങളില്‍ യാഥാസ്ഥിതികരാണെന്നും പുരോഗമന ചിന്ത കുറവാണെന്നും പാര്‍വതി പറഞ്ഞു. ജാതി വ്യവസ്ഥ എന്നത് ആളുകളെ വേര്‍തിരിക്കുക എന്ന ഉദ്ദേശത്തോട് ഉണ്ടായതല്ലെന്നും തൊഴിലിന്റെ അടിസ്ഥാനത്തില്‍ തിരിച്ചതാണെന്നും പാര്‍വതി പ്രതികരിച്ചു.

തുടര്‍ന്ന് ഷോയില്‍ ശക്തമായ വാദഗതികള്‍ പലരും ഉന്നയിച്ചു. തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്നവരെപ്പോലെ ബഹുമാനം ലഭിക്കാത്തത് എന്ത്‌കൊണ്ടെന്ന് ഒരാള്‍ പാര്‍വതിയോട് ചോദിച്ചു. എന്നാല്‍ നായര്‍ എന്നതും പേരിന്റെ ഭാഗമായി മാത്രമാണ് കരുതുന്നതെന്നും പാര്‍വതി പറഞ്ഞു.

തുടര്‍ന്ന് ശക്തമായി വിമര്‍ശനമാണ് അവതാരകരിലൊരാള്‍ പാര്‍വതിക്കെതിരെ ഉന്നയിച്ചത്. പേരിനൊപ്പം ജാതി ചേര്‍ക്കുന്നതില്‍ ലജ്ജയില്ലേ എന്നും ജാതി പറയുന്നത് മേന്മയല്ലെന്നും അയാള്‍ പ്രതികരിച്ചു.


Join WhatsApp News
Ninan Mathulla 2017-06-10 07:58:21

Thanks Joseph as he brought some important points to discussion. The premise that there were no ‘Namboothiri’ in Kerala before the 7th century is not based on hard evidence but inference or interpretation. ‘Namboothiri’ is from the upper caste of Aryans that mixed with the Dravidians (as there is no pure Aryan anymore and there is no pure Dravidian also). Aryans came to India in several waves from BC 1700-BC 1500 and in the ensuing conflict pushed the Dravidians to the south. There was continuous conflict and warfare between the two races again as the Aryans came to the south and subdued the Dravidians again. It is believed that ‘Onam’ story is the truth behind this conquest by Aryans spread among people as legend as the losing party was not allowed to write their history. So the premise that Aryans or Namboothiri came after 7th century is not right. May be the name ‘Namboothiri’ was new and the Aryans were known by other names before 7th century. Eeezhavar also are Dravidians, and it is said that the name ‘Eezhavar’ came from the followers of Buddhist monks that came from Ceylon or Sri Lanka (old name Eezham) after the time of Asoka to spread Buddhism here and it was widespread here those days but later they were subdued by the encroaching Aryans from north and converted slowly to the Aryan Hindu religion.(Hindu religion now is a mix of Aryan and Dravidian philosophies). Nair groups were Dravidians but since they were the dominant group in Dravidians they were given better positions by the rulers (mostly Aryan Kshathriyas that subdued the south and brought it under their control and established the Aryan religion here). These Nair groups considered themselves the upper caste due to their close association with the ruling class and looked down upon the Pulayans and Parayans. Aryans used the divide and rule strategy to rule over them. Dravidians were black in color and Aryans were fair in color. Now we can see all sorts of colors in both Nairs and Naboothiri but compared to Pulayans and Parayans they are fair in color due to the close association with the ruling Aryan class. Very dark like Kummanam or dark like Sasikala are more Dravidian than Aryan but it is natural for most people to boast of their better heritage for status and prestige or to hide the truth about them. Syrian Christians also do this by trying to connect themselves with the Namboothiri Pakalomattam family baptized by Apostle Thomas. This type of mixing and conquest took place in all the countries of the world, and it was part of the Master plan of God in history to share the blessing and good traits of one culture with another. BJP/RSS ideology from the north is at work in dividing the south to rule over the south again and the Nairs and other groups who claim themselves as upper caste do not understand this scheme and fall into the hands of the BJP Aryan elements. They do not understand that their true identity is Dravidian. One of the black leaders called Condeleza Rice during Bush time as the dog grown in the palace now looking down upon the majority of blacks in the Democratic Party for identifying herself with the Republican Party and forgetting her roots. Nairs in BJP/RSS can be compared to this episode. It is high time that Nairs understand their true identity and work together with the rest of the  people of Kerala to stand united to claim our due share from the Center instead of allowing them to divide us.

Joseph 2017-06-10 04:27:53
തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചവരെ ചാതുർ വർണ്യത്തിലുള്ളവരെന്നു പറയുന്നു. നായർ ജാതിയെ ഒരിക്കലും തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിട്ടുണ്ടായിരുന്നില്ല. രാജകൊട്ടാരങ്ങളിൽ അവർ സേവകർ മുതൽ കാര്യസ്ഥന്മാർ വരെ എല്ലാ തൊഴിലുകളും ചെയ്തിരുന്നു. 

കേരളത്തിൽ ഏഴാം നൂറ്റാണ്ടിൽ നമ്പൂതിരിമാർ വരുന്നവരെ ഇവിടെ വർണ്ണവ്യവസ്ഥയുണ്ടായിരുന്നില്ല. ചാതുർ വർണ്ണ്യം ആര്യന്മാരുടെയിടയിൽ ഉള്ള സംസ്‌കാരമാണ്. നായന്മാർ ദ്രാവിഡരായിരുന്നു, അവർ ആര്യന്മാരായി ഇവിടെ കുടിയേറിയവരല്ല. ആ സ്ഥിതിക്ക് 'നായർ' എന്ന് പേരിന്റെ കൂടെ ചേർക്കുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. നാഗന്മാരെ (സർപ്പങ്ങളെ) പൂജിച്ചിരുന്നതു കൊണ്ട് അവരെ നായന്മാർ എന്ന പേരിൽ പ്രത്യേക വർഗമായി കണക്കാക്കിയിരുന്നു. നമ്പൂതിരിമാരുടെ വരവോടെ അമ്പല പൂജകളിൽ നായന്മാരെയും ഉൾപ്പെടുത്താൻ തുടങ്ങി. അങ്ങനെയാണ് അവരിൽ 'ഐത്യം' വരുവാൻ കാരണമായത്. 

ചതുർ വർണ്ണത്തിൽ നായന്മാർ ഉണ്ടായിരുന്നെങ്കിൽ അവർ എന്നും ഒരേ തൊഴിൽ ചെയ്യേണ്ടതായിരുന്നു. വേദിക്ക് സമൂഹത്തിലായിരുന്നു വർഗ വർണ്ണ വ്യവസ്ഥയുണ്ടായിരുന്നത്. നായന്മാർ ഒരിക്കലും വേദിക്ക് സമൂഹത്തിന്റെ ഭാഗമായിരുന്നില്ല. 

നായന്മാർ രാജാവിന്റെ പടയാളികളായിരുന്നുവെന്നു അഭിമാനിക്കാറുണ്ട്. അങ്ങനെയെങ്കിൽ ഈഴവരുടെയിടയിലും പുലയരുടെ ഇടയിലും സേവകരും പടയാളികളുമുണ്ടായിരുന്നു. അതുകൊണ്ടു തൊഴിലിന്റെ അടിസ്ഥാനത്തിലാണ് നായരെന്ന് അഭിമാനിക്കുന്നതിൽ അർത്ഥമില്ല. നായന്മാർ ചതുവർണ്ണത്തിൽ അഭിമാനിക്കുന്നുവെങ്കിൽ തന്നെ അവർക്ക് ശൂദ്രന്മാരായി മാത്രമേ അഭിമാനിക്കാൻ സാധിക്കുള്ളൂ. അങ്ങനെയെങ്കിൽ നായന്മാർക്ക് 'സവർണ്ണർ' എന്ന ആഭിജാത്യം  ലഭിക്കില്ല. എന്നാൽ ശൂദ്രരെന്നു പറഞ്ഞാൽ അവർക്ക് ലജ്ജ പോലെയാണ് തോന്നുന്നത്. മനസ്സ് പാകത വരാത്തതുകൊണ്ടാണ് അങ്ങനെ അഭിമാനക്ഷതം അനുഭവപ്പെടുന്നത്. ഇന്നും തെക്കേ മലബാറിലുള്ള 'നമ്പിയാർമാർ' നായന്മാരെയും കുറുപ്പുമാരെയും വിവാഹം കഴിക്കില്ല.

"കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങൾ" എന്ന ബുക്കിൽ ചരിത്രകാരനായ ശ്രീ ശ്രീധര മേനോൻ ഒരു കഥ വിവരിച്ചിട്ടുണ്ട്. "കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന ഒരു കൂട്ടം നായർ പട്ടാളക്കാർ യുദ്ധത്തിൽ പരാജിതരായി, പലരും മുറിവേറ്റു ക്ഷീണിതരായിരുന്നു. ഒരു നെൽപ്പാടത്തിനു സമീപം വെച്ച് ഒരു കൂട്ടം പുലയത്തൊഴിലാളികളുമായി അടിപിടി കൂടേണ്ടി വന്നു. അടിപിടുത്തത്തിൽ നായന്മാർ തോറ്റോടേണ്ടി വന്നു. രാജാവ് ഇത് മനസിലാക്കി അന്ന് വിജയിച്ച പുലയരെയെല്ലാം 'നായന്മാരായി' ഉയർത്തി. അവരല്ലാം ഇന്ന് കൊച്ചിയിലെ അസൽ നായന്മാരായി അറിയപ്പെടുന്നു."

ഏതു മലയാളിയും തമിഴ് നാട്ടിൽ ചായക്കട നടത്തിയാൽ 'നായർ ചായക്കട'യെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാലക്രമേണ അവരും നായന്മാരായി അസൽ നായന്മാരുമായിട്ടു ബന്ധുത തുടങ്ങി. അതുകൊണ്ടു ഈഴവരെപ്പോലെയും പുലയരെപ്പോലെയും നമ്പൂതിരിയെപ്പോലെയും നായന്മാർക്ക് ഒരു പാരമ്പര്യാവകാശം പറയാൻ കഴിയില്ല. 
sickular 2017-06-10 18:14:15
ആര്‍.എസ്.എസ്. പറയുന്ന നുണകള്‍ ഡോ. ശശി ഏറ്റു പറഞ്ഞിരിക്കുന്നു. ആര്യന്മാരും ദ്രാവിഡരും ഇന്ത്യയുടെ മണ്ണിന്റെ മക്കളാണെന്നു പറയുന്നു. തെളിവുണ്ടോ? അതിന്റെ വ്യംഗ്യാര്‍ഥം പുറത്തുള്ളവരുമായി ബന്ധമില്ല എന്നാണു. ശാസ്ത്രം പറയുന്നത് നമ്മുടെയൊക്കെ പൂര്‍വികര്‍ ഒന്നായിരുന്നുവെന്നും ആഫ്രിക്കയില്‍ ഉദ്ഭവിഹ്ച് പലനാടുകലിലേക്കും കുടിയേറി എന്നുമാണു.
നമ്മുടേതു പോലെ മഹത്തായ സംസ്‌കാരമണു ചൈനയിലും മറ്റും ഉണ്ടായിരുന്നത്. അത്ര പൊങ്ങച്ചം വേണ്ട.
വേദങ്ങളും ശാസ്ത്രങ്ങളുമൊക്കെ വിവര്‍ത്തനം ചെയ്ത് ഇന്ത്യാക്കാരെ ബോധവാന്മാരാക്കിയത് മാക്‌സ് മുള്ളറും മറ്റുമാണു. അതു കൊണ്ടാണു സ്വാമി വിവേകാനന്ദന്‍ മാക്‌സ് മുള്ളറെ രണ്ടാം സായണന്‍ എന്നു വിശേഷിപ്പിച്ചത്.
സിന്ധു നദീ തട നാഗരികതയില്‍ നാം ഊറ്റം കൊള്ളുന്നു. അതു കണ്ടു പിടിച്ചതാര്‍? ബ്രിട്ടീഷുകാര്‍!
അവരൊക്കെ രാഷ്ട്രീയക്കാരൊന്നും ആയിരുന്നില്ല. ഗൂഡ ലക്ഷ്യ്ങ്ങളും ഇല്ലായിരുന്നു. ആര്‍.എസ്.എസുകാര്‍ക്ക് പക്ഷെ നൂണ പറയാതെ അധികാരം പിടിക്കാന്‍ പറ്റില്ലല്ലോ.
നാം വിദേശികള്‍ വരും മുന്‍പ് ഭയങ്കരര്‍ ആയിരുന്നുവെങ്കില്‍, എങ്ങനെ വിദേശികള്‍ നമ്മെ കീഴടക്കി? ഐക്യം ഇല്ലാത്ത്തതു കൊണ്ടായിരുന്നു എന്നു പറയാം. തിരുവിതാംകൂര്‍കാര്‍ 1947 വരെ ഏതു രാജ്യക്കാരായിരുന്നു? ഇന്ത്യാക്കാരായിരുന്നൊ?
മതത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തു ഒരു രാജ്യവും ഒന്നിച്ചു നിന്നിട്ടില്ല. യൂറോപ്പ് മുഴുവന്‍ ക്രിസ്ത്യാനി ആയിട്ടും എത്രയോ രാജ്യങ്ങള്‍. എന്തിനു പാക്സ്ഥാനും ബംഗ്ലദേശിനും ഒന്നിച്ചു നില്‍ക്കാന്‍ പറ്റിയില്ല.
കേരള ക്രിസ്ത്യാനിയും ഇറ്റലിയിലെ ക്രിസ്ത്യാനിയും തമ്മില്‍ എന്തു ബന്ധമാണുള്ളത്? കേരള ക്രിസ്ത്യാനിയെ അങ്ങോട്ടു അടുപ്പിക്കുമോ? അതു പോലെ കേരളത്തിലെ ഹിന്ദുവും നോര്‍ത്ത് ഇന്ത്യയിലെ ഹിന്ദുവും തമ്മില്‍ എന്തു ബന്ധം?
ഇന്തിലെ ത്യാഴ്ന്ന ജാതിക്കാര്‍ അമേരിക്ക എന്ന ക്രൈസ്തവ രാജ്യത്തു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കു സമന്മാരായി. അതോടെ അവരെല്ലാം ബ്ര്ഹ്മണരെക്കള്‍ വലിയ ഹിന്ദുക്കളായി. ക്രിസ്ത്യാനിയെ അപഹസിക്കുക അവരുടെ പ്രധാന വിനോദം 
andrew 2017-06-10 11:02:21
സവര്‍ണ്ണര്‍ ' എന്ന് വീമ്പ് ഇളക്കുന്നവര്‍ ഭാരതീയര്‍ അല്ല. പേര്‍ഷ്യന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കുടിയേറിയവര്‍ ആണ് ഇവര്‍ . ഇവര്‍ അടിച്ചു ഏല്‍പിച്ച മതം ആണ് വേദ മതം. ഹിന്ദു മതം ആണ് ഇത് എന്ന് എല്ലാവരെയും കബളിപ്പിക്കാനും അവര്‍ക്ക് ഇന്ന് വരെയും കഴിഞ്ഞു. ഹിന്ദു മതം എന്ന ഒരു മതം ഇല്ല . ഹിന്ദു മതം എന്ന പേരില്‍ ഇന്ന് കാണുന്നത് വേദ മതത്തിന്‍റെ പ്രാകൃത രൂപം അയ അമ്പല മതം ആണ്. ' ഹിന്ദു ' മതത്തെ ഭാരതീയ / ഇന്ത്യന്‍ മതം എന്ന് വിളിക്കുന്നതാണ് യോചിച്ചത് . ഭാരതീയ മതം ചാര്‍വാക ചിന്തകള്‍ മുതല്‍ സര്‍വ ചിന്തകള്‍ ഉള്ള ഒരു മഹത്തായ സമുദ്രം തന്നെ. സവര്‍ണ്ണര്‍ സത്യം മനസിലാക്കി വിവേചനം നിര്‍ത്തണം , ഒരിക്കല്‍ ഇവരെ ഓടിച്ചു എന്നും വരും. വര്‍ഗീയത പരത്തുന്ന ശശികല യെ പോലെയുള്ള ഭ്രാന്തന്‍ വിഡ്ഢികളെ ജയിലില്‍ ഇടുന്നതും നല്ലത് തന്നെ . വേദ മതം വിഭാവനം ചെയ്ത സവര്‍ണ്ണര്‍ തന്നെ ആണ് യുദ മതത്തിനു തുടക്കം കുറിച്ചത്. ബാബിലോലോനിലെ കഠിന വേലയില്‍ നിന്നും മോചിതര്‍ ആയപ്പോള്‍ അവര്‍ യെരുസലേമില്‍ എത്തി ഇസ്രയേലിന്റെയും , സമരിയരുടെയും വേദ സാഹിത്യം യോചിപ്പിച്ചു പുതിയ പുരോഹിത വേദ സാഹിത്യം ഉണ്ടാക്കി . അതാണ് പഴയ നിയമം എന്ന ബൈബിള്‍ .ഈ കബളിപ്പിക്കല്‍ സത്യം എന്ന് കരുതി യേശു മതക്കാരും പുതിയ നിയമം ഉണ്ടാക്കി . ഇവയുടെ എല്ലാംതന്നെ തന്നെ പരിയംപുറ രഹസിയം - പണി എടുക്കാന്‍ മടിയുള്ള പുരോഹിത വര്‍ഗത്തെ പണി എടുക്കുന്നവന്‍ തീറ്റി പോറ്റുക എന്നതാണ് . മനുഷനെ ഭീഷണി പെടുത്തുവാന്‍ പുരോഹിതന്‍ ഉപയോഗിക്കുന്ന ദൈവം അവന്‍ തന്നെ. അവര്‍ണ്ണ കുലപാതകം , പീഡനം എന്നിവ ഇവര്‍ നിര്‍ത്തുന്നില്ല എങ്കില്‍ ഭാരതം ഉണരണം .
നാരദന്‍ 2017-06-10 11:06:31
Nair is a hair removal product manufactured by Church & Dwight. It was purchased from Carter-Wallace in 2001. The brand is mainly known for its depilatories that work by breaking the disulfide bonds of the keratin molecules in hair.
andrew 2017-06-10 16:10:56
ആര്യന്മാരുടെയും  ദ്രാവിഡന്മാരുടെയുംഡി.എൻ .എ   ഒന്നാണ്  എന്ന പരമ സത്യം മാത്രം മതി  ഇതു തെളിയിക്കാൻ !  
ഇതിനു മതിയായ തെളിവ്  ഉണ്ടോ ?
ഉണ്ടെങ്കില്‍  എന്തിനാണ്  വര്ണ  വിവേചനം.? 
അര്‍ഷ ഭാരതം - മണ്ണാന്‍ കട്ട . അതല്ല  പ്രശ്നം.  വര്ണ  വിവേചനം തന്നെ . ഒരേ ഡി ന്‍ എ  ആണ് എന്ന്  'സവര്‍ണര്‍ ' എന്ന് പറയുന്നവര്‍  അങ്ങികരിച്ചാല്‍  തീര്‍ന്നു  പ്രശ്നം 
Dr.Sasi 2017-06-10 15:26:36
നമ്മൾ ഭാരതന്മാർ സ്വന്തം പൈതൃകത്തെ കുറിച്ച് അറിവും അഭിമാനമില്ലാത്തവരയി അധ:പതിച്ചു .ആര്യന്മാർ എവിടെ നിന്നോ വന്നവരാണെന്ന്‌ഇന്നും യൂണിവേഴ്സിറ്റി തലങ്ങളിലും ,കോളേജുകളിലും,സ്കൂളുകളിലും  പഠിപ്പിക്കുകയാണ് . ആര്യന്മാർ ഏതോ വൈദേശികളാണെന്നും , ഹിന്ദുകുഷ്  വഴി  മധ്യപൂർവേഷ്യയിൽ   നിന്നും കുടിയേറി പാർത്തവരാണെന്നും അവർ ദ്രാവിഡരെ  വടക്കു നിന്ന് തെക്കോട്ടു ഓടിച്ചുവെന്നും ഇന്നും ഇന്ത്യയിൽ പഠിപ്പിക്കുന്നു ! എന്തൊരു ഹീനതയാണിത് !മെക്കാളെ  മാക്സ്മുള്ളർ  കൂട്ടുക്കെട്ടു  അത് ഇന്ത്യയിൽ ഇംഗ്ലീഷ്  പാഠ്യപദ്ധതിയിലൂടെ  ഭാരതത്തിൽ പഠിപ്പിക്കാനും തുടങ്ങിയതോടെ  കാര്യങ്ങൾ എളുപ്പമായി ! ഇന്നുള്ള ഈ വർഗീയ കക്ഷികൾ ജനിക്കുന്നതിനു മുൻപും , ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വരുന്നതിനു മുൻപ് തന്നെ അനാദി അനന്തമായ വേദസംസ്കൃതിയിൽ ആര്യ ശബദം പല സന്ദർഭങ്ങളിൽ ഉപയോഗിച്ചതായി കാണാം .ആര്യപുത്രാ , ആര്യനാഥാ , ആര്യാ  എന്ന് അഭിസംബോധന ചെയ്തു ഭർത്താവിനെയും , അച്ചനെയും , കാമുകനെയും വിളിച്ചു പോന്ന ഒരു ആർഷ പാരമ്പര്യം നമുക്കുണ്ടെന്ന്  നാം വിസ്മരിക്കരുത് .
ആര്യ എന്ന ശബ്ദത്തിന്റെ അർഥം അഭിഗമ്യൻ എന്നാണ് . ശ്രേഷ്ഠൻ എന്ന അർത്ഥവുമുണ്ട് .അതായതു ആരെ സമീപിക്കാമോ  അയാളാണ് ആര്യൻ ! 'ഋഗദവ്' എന്ന ധാതുവിൽ നിന്നാണ് ആര്യ ശബ്ദം ഉണ്ടായിട്ടുള്ളത് . ഋഗദവ് എന്നാൽ അഭിഗമ്യൻ,ശ്രേഷ്ഠൻ എന്നാണ് അർഥം .ആരെ പ്രാപിക്കാമോ അവൻ ആര്യൻ.ആര്യൻ മാരും ദ്രാവിഡന്മാരും ഭാരതത്തിലെ തനതു വംശക്കാരാണ് ! അവർ എവിടെ നിന്നും വന്നവരല്ല !ആര്യന്മാരുടെയും  ദ്രാവിഡന്മാരുടെയുംഡി.എൻ .എ   ഒന്നാണ്  എന്ന പരമ സത്യം മാത്രം മതി  ഇതു തെളിയിക്കാൻ !
സംസ്‌കൃതം ശരിയായ അർത്ഥത്തിൽ പരിഭാഷപ്പെടുത്താൻ അറിയാത്ത ചില അധമന്മാർ  എഴുതിവെച്ചത്  അവിടെ നിന്നും ഇവിടെ നിന്നും എടുത്തു തെറ്റായി പ്രചിരിപ്പിക്കുന്നു ! ഒരു ധാതുവിന്‌  സംസ്കൃതത്തിൽ ആറും ഏഴും അർത്ഥമുണ്ട് . പരിഭാഷപെടുത്തുബോൾ ഏതു അര്ഥം എടുക്കാമെന്നുള്ള വിവേകം മുണ്ടാകണം. ഇനി ഇതു ആർ .എസ .എസ്സിന്റെ ശബ്ദമാണെന്നു പറയുന്നവരോടും സന്തോഷം , അല്ല ശരിയായ ചരിത്രത്തിന്റെ ഭാഗമെന്ന് പറയുന്നവരോടും സന്തോഷം.പ്രാചിന ഭാരതത്തിന്റെ സംസ്കൃതി , സംഭാവനകൾ മനസിലാക്കുന്നതിലുള്ള വൈകല്യം  നമ്മൾ തിരിച്ചറിയേണ്ടതാണ് .തെറ്റായ അറിവ്   അതാണ് അതാണ് ഉത് കൃഷ്ടമാണെന്നു  കരുതി അറിയാതെ  അതിൽ അഭിരമിച്ചു  അഭിമാനിച്ചു അനുകരിക്കുന്ന ഒരു അടിമത്തം നമ്മെ ഗ്രസിച്ചിരിക്കുന്നു.
(ഡോ.ശശിധരൻ )
Sudhir Panikkaveetil 2017-06-10 17:10:33
ബഹുമാനപ്പെട്ട ഡോക്ടർ ശശി സാർ ക്ഷമിക്കുക ഭാരതന്മാർ പൈതൃകത്തിൽ അഭിമാനം (ദുരഭിമാനം ആണോ) കൊള്ളുന്നവരാണെന്നല്ലെ ഇ മലയാളിയിൽ വരുന്ന കമന്റുകൾ നമ്മെ അറിയിക്കുന്നത്.  തന്നെയുമല്ല അംങ്  കൊച്ചുകേരളത്തിലും ജാതിവാൽ വച്ച് ആളുകൾ പ്രശോഭിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ സ്വാമി വിവേകാനന്ദൻ വന്നാൽ അദ്ദേഹം "ഭ്രാന്താലയം" എന്ന് വീണ്ടും പറയും. ജാതീയ മത ചിന്തകൾ വരുമ്പോൾ പലരും നമ്പൂതിരിയാണെന്ന അവകാശവുമായി വരുന്നുണ്ട്.  ഇതിനു പരിഹാരം അമേരിക്കൻ മലയാളി കൃസ്ത്യൻ സഹോദരന്മാർ പേരിനു ശേഷം നമ്പൂതിരി എന്ന് ചേർത്ത് മനസമാധാനം കൈവരിക്കുകയെന്നതാണ്. അങ്ങനെ ഇവിടെയും ചാതുർവർണ്യവും, പഞ്ചമനും ഒക്കെ ഉണ്ടാകട്ടെ.  ആശാരിചെക്കനേയും, കന്നുകാലി ചെക്കനേയും ആരാധിക്കാമെങ്കിലും മനുഷ്യരെ അംഗീകരിക്കാൻ കഴിയാത്തത്  മഹാത്ഭുതം.
andrew 2017-06-11 05:04:48

മലയാളിയുടെ ഡി ന്‍ എ

പറയുന്നതിനെ കുറിച്ച് യാതൊരു ചുക്കും അറിവില്ല എങ്കിലും അഭിപ്രായം പറയാന്‍ തലക്കല്‍ ആണ് മഹാന്മാരുടെ നാട്ടില്‍ ഉള്ള മലയാളികള്‍.4ആം ക്ലാസ് വരെ പഠിച്ചു ബീഡി തൊരുക്കുന്നവന്‍ ലോക രാഷ്ട്രിയം മുഴുവന്‍ വിമര്‍ശനം ചെയ്യും.

ആഫ്രിക്ക , ആസ്ട്രേലിയ എന്നി പ്രദേശങ്ങളിലെ ആദിവാസികളുമായി സാമ്യം ഉള്ള ഡി ന്‍ എ , BCE 1500 മുതല്‍ എങ്കിലും റോമന്‍ ,പേര്‍ഷ്യന്‍ ,മംഗോളിയന്‍, അറേബ്യന്‍ ,യുറോപിയന്‍ എന്നിങ്ങനെ ഉള്ള പല ഡി ന്‍ എ കളുമായി ഇണ ചേര്‍ന്നു. കച്ചവടകാരും ചരക്കുകള്‍ വാങ്ങി കൂട്ടി നടക്കും കാലം ഡി ന്‍ എ യും വിതരണം ചെയ്തു.

അനേകം ഡി ന്‍ എ കൂടി പരിണമിച്ച ഒരു അവിയല്‍ വര്‍ഗം ആണ് മലയാളി .

600000 വര്‍ഷങ്ങള്‍ക്കു മുമ്പ് 2 കാലില്‍ നടക്കുന്ന മനുഷ ജീവികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. കുറേക്കാലം മുമ്പ് വരെ ബ്രാമണനും അടുത്ത ഇടെയായി യൂദനും ആണെന്ന് അവകാശപെട്ട സുഹുര്‍ത്ത് ഡി ന്‍ എ ടെസ്റ്റ്‌

നടത്തി. റിസള്‍ട്ട് = ഇന്ത്യന്‍ .

വര്‍ഗ വര്‍ണ്ണ വിവേചനം മാറ്റി , മതവും ജാതിയും ഇല്ലാതെ വെറും മനുഷര്‍ ആയി കഴിയുവാന്‍ സാദിക്കുമോ മലയാളിക്ക് ?

കീലേരി ഗോപാലന്‍ 2017-06-11 12:44:05
സംസ്കൃതം എല്ലാ ഭാഷകളുടെയും മാതാവാണ് എന്ന് പറയുന്നതുപോലൊരു വിഡ്ഢിത്ത്വമാണ് ആര്യന്മാര്‍ കുടിയേറ്റക്കാര്‍ അല്ലെന്ന് പറയുന്നത്. ഇതൊക്കെ കുറെ ഒബിസികളെയും ദളിതരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. 
The Truth 2017-06-11 19:34:15
ചരിത്രാതീതകാലം മുതൽ പല സമയത്തായി ഈ ഉപഭൂഖണ്ഡത്തിൽ കുടിയേറിയിട്ടുള്ള വിവിധ ജനവംശങ്ങളുടെ മിശ്രിതമാണ്ഇന്ത്യയിലെ ജനത. ഇവിടെ എത്തിച്ചേർന്ന ക്രമത്തിൽ ഈ ജനവംശങ്ങൾ താഴെക്കൊടുത്തിരിക്കുന്ന നാലെണ്ണം ആണ് 

നീഗ്രോയ്ഡ്
ഓസ്ട്രലോയ്ഡ്
ദ്രാവിഡർ
ആര്യന്മാർ

മറ്റു മതവിഭാഗങ്ങൾ

യഹൂദർ
പാർസികൾ
ക്രിസ്ത്യാനികൾ
മുസ്ലീങ്ങൾ
ഇന്ത്യയിലേക്കെത്തിയ ഓരോ ജനവംശത്തിന്റേയും കടന്നുവരവിന്റെ പ്രധാന ചാലകശക്തി, കൃഷിക്കനുയോജ്യമായ ഉത്തരേന്ത്യയിലെ ഫലഭൂയിഷ്ടമായ സമതലമായിരുന്നു . കൂടുതൽ കാര്യക്ഷമമായ ആയുധങ്ങളും സാങ്കേതികതയും ഉപയോഗിച്ച് ഓരോ പുതിയ വംശവും മുൻപ് ഇവിടെ വാസമുറപ്പിച്ചവരെ താരതമ്യേന ദുർഘടമായ മേഖലകളിലേക്ക് പ്രയാണം ചെയ്യിച്ചു.

ആദ്യകാല ഗിരിവർഗ്ഗജനങ്ങളെ ദ്രാവിഡർ മദ്ധ്യേന്ത്യയിലെ വനമേഖലയിലേക്ക് തുരത്തിയോടിച്ചു. തൽഫലമായി ജീവിതം കൂടുതൽ ദുഷ്കരമായ ഈ മേഖലയിലെത്തിയ ജനങ്ങൾ വേട്ടയാടിയും, ഭക്ഷണം ശേഖരിച്ചും മറ്റും അവികസിതമായ ജീവിതം നയിച്ചു പോന്നു. ആര്യന്മാരെത്തി ദ്രാവിഡരെ തുരത്തിയപ്പോൾ ഡെക്കാനിലാണ് അവർ എത്തിച്ചേർന്നത്. അങ്ങനെ ഡെക്കാനും, ദക്ഷിണേന്ത്യയും ഇത്തരത്തിൽ പലായനം ചെയ്ത വർഗ്ഗങ്ങളുടെ അധിവാസകേന്ദ്രമായി മാറി.

ഉള്ളടക്കം  
1 നീഗ്രോയ്ഡ്
2 ഓസ്ട്രലോയ്ഡ്
3 ദ്രാവിഡർ
4 ആര്യന്മാർ
5 മുസ്ലീങ്ങൾ
6 അവലംബം
നീഗ്രോയ്ഡ്
ഇന്ത്യയിൽ ആദ്യമായി വാസമുറപ്പിച്ച ജനവംശമാണ്‌ നീഗ്രോയ്ഡുകൾ. ആഫ്രിക്കയിൽ നിന്നെത്തിയ ഈ വംശജർക്ക് ആ ഭൂഖണ്ഡത്തിലെ ജനങ്ങളോട് രൂപസാദൃശ്യമുണ്ട്. ഈ വംശത്തിലെ വളരെക്കുറച്ചാളുകളേ ഉപഭൂഖണ്ഡത്തിൽ ഇപ്പോൾ കണ്ടുവരുന്നുള്ളൂ. എങ്കിലും ആൻഡമാൻ ദ്വീപിലെ തദ്ദേശവാസികൾ ഈ വംശത്തില്പ്പെട്ടവരാണ്‌

ഓസ്ട്രലോയ്ഡ്
ഓസ്ട്രേലിയയിലെ തദ്ദേശവംശജരുമായി വളരെ അടുപ്പമുള്ള ഈ ജനവംശം, സാംസ്കാരികമായും അവരോളം തന്നെയേ പുരോഗതി പ്രാപിച്ചുള്ളൂ. മദ്ധ്യേന്ത്യയിലെ ഗിരിവംശജർ ഈ വർഗ്ഗത്തില്പ്പെടുന്നു. ശ്രീലങ്കയിലെ വെദ്ധാകളും ഈ വംശത്തില്പ്പെടുന്നവരാണ്‌[1].

ദ്രാവിഡർ
പ്രധാന ലേഖനം: ദ്രാവിഡർ
ബി.സി.ഇ. 3500-നു മുൻപാണ് ദ്രാവിഡർ ഏഷ്യാ മൈനറിൽ നിന്നും ഇന്ത്യയിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയിൽ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധൂനദിയുടെ ഫലഭൂയിഷ്ടമായ തടത്തി വാസമുറപ്പിച്ച ദ്രാവിഡർ മോഹൻ‌ജൊ-ദാരോ പോലെയുള്ള സമ്പൽ‌സമൃദ്ധമായ നഗരങ്ങൾ സ്ഥാപിച്ചു[1].

ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധൂനദിയിലെ വൻ‌ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡർക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു. ഇന്ന് ഇന്ത്യയിലെ ജനസംഖ്യയിലെ 20% വരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലാണ് പ്രധാനമായും കണ്ടുവരുന്നത്[1].

ആര്യന്മാർ[തിരുത്തുക]
മദ്ധ്യപൂർവദേശത്തുനിന്നാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത്. ഉപഭൂഖണ്ഡത്തിൽ ഹിന്ദുമതത്തിന് അടിത്തറപാകുന്നതിന് ആര്യന്മാരുടെ കടന്നുവരവ് കാരണമായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാർ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. പുതിയ നാട്ടിലെത്തിയ ആര്യന്മാർ തദ്ദേശീയരുമായി ഇണങ്ങിച്ചേരുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. മറിച്ച് അവരെ അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി.

കന്നുകാലി വളർത്തലായിരുന്നു ആര്യന്മാരുടെ പ്രധാന തൊഴിൽ. ഇതുവഴി കൂടുതൽ വികസിച്ച ഒരു സംസ്കാരം ഇന്ത്യയിലെത്തിച്ചു. ഗണിതശാസ്ത്രത്തിൽ ഇന്ത്യയിലെ ആര്യന്മാരുടെ സംഭാവന വിലപ്പെട്ടതാണ്. ദശാംശസമ്പ്രദായം കണ്ടുപിടിച്ചത് അവരാണ്. അതുപോലെ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അനവധി കണ്ടെത്തലുകൾ അവർ നടത്തി

മുസ്ലീങ്ങൾ
എട്ടിനും പതിനെട്ടിനും നൂറ്റാണ്ടുകൾക്കിടക്കുള്ള കാലയളവിൽ പല ഘട്ടങ്ങളിലായാണ് മുസ്ലീങ്ങൾ ഇന്ത്യയിലെത്തിയത്. അറബി വ്യാപാരികളിലൂടെയാണ് ഇന്ത്യ ആദ്യമായി ഇസ്ലാം മതത്തെ പരിചയപ്പെടുന്നതെങ്കിലും പിന്നീട് അഫ്ഘാനികളും മുഗളരും ഇന്ത്യയിലേക്ക് പടയോട്ടം നടത്തുകയും സാമ്രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ദില്ലി കേന്ദ്രമാക്കി ഇവർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം ഇന്ത്യയുടെ വളരെ വിസ്തൃതമായ ഒരു ഭൂവിഭാഗം ഏകീകരിച്ച് ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു
നാണു 2017-06-12 07:02:46

മദ്ധ്യപൂർവദേശത്തുനിന്നാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത്. ഉപഭൂഖണ്ഡത്തിൽ ഹിന്ദുമതത്തിന് അടിത്തറപാകുന്നതിന് ആര്യന്മാരുടെ കടന്നുവരവ് കാരണമായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാർ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. പുതിയ നാട്ടിലെത്തിയ ആര്യന്മാർ തദ്ദേശീയരുമായി ഇണങ്ങിച്ചേരുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. മറിച്ച് അവരെ അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി."

ഞാൻ തീയ്യ സമുദായത്തിൽപെട്ടവനാണ് . എന്നെ ഈ പരുവത്തിലാക്കിയത് നായന്മാരാണന്നുള്ളത് മേല്പറഞ്ഞിരിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തിൽ തെളിഞ്ഞിരിക്കുന്നതുകൊണ്ട് സർവ്വ നായന്മാരെയും സൂ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഇതിനാൽ എല്ലാവരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.  ഡോക്ർ ശശിയെപ്പോലുള്ളവർ ഇത്തരം പ്രവർത്തികൾക്ക് കൂട്ട് നിൽക്കുന്നത് ഒരിക്കലും ശരിയല്ല. മദ്ധ്യപൂർവദേശത്തു നിന്ന് വന്ന ഇവർ ഇവിടെ ഉണ്ടായതല്ല എന്നത് അറിയാമായിരുന്നിട്ടും അത് വേദങ്ങളിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പ്രറഞ്ഞാണ് കുഴമറച്ചിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.  മാത്തുള്ള എന്ന ക്രൈസ്തവ പടയാളിയോട് ഇപ്പോൾ എനിക്ക് മതിപ്പു തോന്നുന്നു. ഒന്നും അല്ലെങ്കിൽ അദ്ദേഹം പറയുന്നു അദ്ദേഹം നമ്പൂതിരിവഴി മാർഗ്ഗം കൂടിയതാണെന്ന്. എന്നാൽ വിദ്യാഭ്യാസം കൂടുംതോറും പലരും അവരുടെ വന്നവഴികൾ മറച്ചു വൈയ്ക്കാനുള്ള ബുദ്ധിപരമായ ശ്രമം നടത്തുന്നു. വേദങ്ങൾ എല്ലാവര്ക്കും ഇഷ്ടം ആയതുകൊണ്ട് അത് ആര്യന്മാർ എഴുതിയതാണെന്നും അവർ യഥാർത്ഥത്തിൽ ഹിന്ദുക്കൾ തന്നെയാണെന്നുമുള്ള ഒരു വാദഗതിയാണ് വച്ചുകൊണ്ടു വായനക്കാരുടെ കണ്ണിൽ പൊടി ഇടാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത് . എന്നാൽ മദ്ധ്യപൂർവ്വ ദേശത്തു പണ്ട് തുടങ്ങിയെ ആഫ്രിക്കയിലെ കാട്ടുവർഗ്ഗക്കാർ കുടിയേറിയിരുന്നു എന്നതിന് തെളിവുണ്ട്. പല നായന്മാരും നിറത്തിൽ മങ്ങിയ കറുപ്പ് നിറമുള്ളവരായതുകൊണ്ട് ഈ വാദമാണ് ശരി.  എത്രയോ നാളുകളായി ഞങ്ങളുടെ സമൂഹം മാനസികമായ പീഡനവും അവഗണനയും അനുഭവിക്കുന്നു. ഇനിയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടായേപറ്റൂ. നായന്മാർ ഒന്നടക്കം മദ്യപൂർവ്വ ദേശത്തേക്കോ അതുവഴി ആഫ്രിക്കയ്ക്കോ മടങ്ങിപോകുകയും ഇന്ത്യ ആര്യന്മാർ  'അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കിയ സ്വാദേശികൾക്ക് എത്രയും വേഗം വിട്ടുകൊടുക്കണം. അമേരിക്കയിലെ ആദിവാസികളെ (ഇന്ത്യൻസ്) അടിച്ചൊതുക്കി വെള്ളക്കാർ രാജ്യം സ്വന്തമാക്കിയതുപോലെയാണ് നായന്മാർ.   നായന്മാരുടെ കൈയിലിരിപ്പും ട്രംപിന്റെ കയ്യിലിരിപ്പും ഒന്ന് തന്നെ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക