ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച
ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടു പ്രവിശ്യകളിലാണ്
നാശനഷ്ടങ്ങള്‍ ഏറെയുമുണ്ടായത്. സുലവെസി, വടക്കന്‍ സുമാത്ര പ്രവിശ്യകളില്‍
നൂറുകണക്കിന് വീടുകള്‍ക്കും സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്കും
കേടുപാടുകള്‍ സംഭവിച്ചു.