Image

മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങള്‍ (ജയ് പിള്ള)

Published on 10 February, 2017
മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങള്‍ (ജയ് പിള്ള)
മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണില്‍ മനുഷ്യര്‍ക്ക് മാനവികതയു,മാനവും നഷ്ടപ്പെട്ടിരിക്കുന്നു.പേരുകളുടെ വലുപ്പം മാത്രമായി മനുഷ്യന്‍ മനുഷ്യര്‍ മാനസീകമായി വളര്‍ച്ച മുരടിച്ചു തന്നിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നു.ചില ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ജയവും.തോല്‍വിയും തമ്മിലുള്ള ദൂരം കുറഞ്ഞില്ലാതായിരിക്കുന്നു.

വളരെ കാലങ്ങള്‍ക്കു ശേഷം കേരളത്തില്‍ അതി ശക്തമായ ഒരു വിദ്യാഭ്യാസ സമരം അരങ്ങേറി വിജയം വിരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അവകാശ സമരങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക്.ഇത് സ്വാശ്രയ മാനേജുമെന്റുകളെ തെല്ലൊന്നു ഭയപ്പെടുത്തിയിട്ടുണ്ട് എങ്കിലും എത്രകാലം ഈ ഭയം അവരില്‍ ഉണ്ടാകും?

സത്യത്തില്‍ എസ് എഫ് ഐ സമരത്തില്‍ നിന്ന് പിന്മാറുമ്പോള്‍ മാനേജ് മെന്റ് 5 വര്‍ഷത്തേക്ക് തല്‍സ്ഥാനത്തു നിന്നും മറ്റും എന്നും വൈസ് പ്രിന്‍സിപ്പാള്‍ അധികാരം ഏറ്റെടുക്കും എന്നാണ് പറഞ്ഞത്.എന്നാല്‍ അവസാന ഘട്ട തീരുമാനത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചതില്‍ എത്രകാലത്തേക്ക് ലക്ഷ്മി നായര്‍ തല്‍സ്ഥാനത്തു നിന്നും നീക്കപ്പെട്ടു എന്നതിന് പ്രതേകിച്ചു ഒരു വാരി പോലും നിര്‍ദ്ദേശിച്ചിട്ടില്ല.ആ കാലയളവ് ചിലപ്പോള്‍ ഒരു ദിവസമോ ആജീവനാന്തമോ ആകാം? കേരളത്തിന് പേടി സ്വപ്നവും,സ്വാശ്രയ മാനേജ് മെന്റിനും,സര്‍ക്കാറിനും ഷോക് ട്രീറ്റ് മെന്റും തിരിച്ചറിവും നല്‍കിയ ലോ അക്കാദമി സമരം വിജയം ആഘോഷിക്കുമ്പോള്‍,ആ വിജയത്തിന് പിന്നിലും ഒരു മറക്കുട ഇല്ലേ?

വിദ്യാര്‍ത്ഥികളും,സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഒപ്പു വച്ച രേഖയിലെ വരികള്‍ ഇങ്ങനെ ആണ് "" കേരള ലോ അക്കാദമിലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി. ലക്ഷ്മി നായരെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിന നിയമിക്കുന്നതിനു ബഹ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും, മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും."" മറ്റു ഭാഗങ്ങള്‍ വായിച്ചാല്‍,..ഈ കരാറില്‍ എങ്ങും തന്നെ ലക്ഷ്മി നായര്‍ രാജി വയ്ക്കും എന്ന് എഴുതിയിട്ടില്ല.അപ്പോള്‍ 29 ദിവസം സമരം ചെയ്തത് അവരുടെ രാജി ആവശ്യപ്പെട്ടായിരുന്നില്ലേ? അതോ സ്ഥാനത്തു നിന്ന് നീക്ക0 ചെയ്തു എന്ന് എഴുതി ചേര്‍ത്ത ഒരു ഉടമ്പടിക്കു വേണ്ടി ആയിരുന്നോ? 5 വര്‍ഷത്തെ കാലാവധി മുന്‍പ് ഉള്ള കരാറില്‍ നിശ്ചയിച്ചിരുന്നു എങ്കിലും,,ഇപ്പോള്‍ പുതിയ കരാറില്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു പഴയ സ്ഥാനത്തേക്ക് മടങ്ങി വരാം എന്നല്ലേ പുതിയ കരാറിന്റെ അര്‍ത്ഥ ഗര്ഭമായ ഉള്ളടക്കം.

നിയമവും,കോടതിയും,ഭരണവും കൈമുതലായുള്ള ലക്ഷ്മിനായര്‍ തന്റെ മേലുള്ള ആരോപണങ്ങള്‍ ശരിയല്ല എന്ന് തെളിയിക്കുകയുംപുതുതായി വന്ന പ്രിന്‍സിപ്പാള്‍ രാജി വച്ച് "സീതാ പരിത്യാഗം" കഴിഞ്ഞ ലക്ഷ്മി നായരെ വീണ്ടും പ്രിന്‍സിപ്പാള്‍ ആയി നിയമിക്കാതിരിക്കാന്‍ പുതിയ കരാറില്‍ യാതൊരു വിധ വ്യവസ്ഥയും ഇല്ല എന്ന് മാത്രം അല്ല,അതിനുള്ള സാധ്യതകള്‍ തള്ളി കളയാവുന്നതും അല്ല.

ലോ അക്കാദമി സമരം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ വിജയം തന്നെ ആണ്.അതിനു സംശയം ഇല്ല.ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തലതൊട്ട അപ്പന്‍ മാര്‍ ഭരിക്കുന്ന കേരളത്തിലെ പാര്‍ട്ടിയും. പാര്‍ട്ടി അനുകൂല മാനേജ് മെന്റിനും എതിരെ നടത്തിയ സമരം സത്യത്തില്‍ വിജയം ആണ് എങ്കിലും സര്‍ക്കാര്‍ ചില കുരുക്കുകള്‍ തീര്‍ത്തു മാത്രം ആണ് കരാര്‍ എഴുതിയത് എന്ന് അതിലെ വരികള്‍ വ്യക്തമാക്കുന്നു.വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി പരസ്യമായി അഴിമതിക്കെതിരെ പോരാടിയപ്പോള്‍,ഭരണ പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നിയമ സാധുതയോടെ ഒരു കരാര്‍.ആരും തോറ്റതും ഇല്ല ആരും ജയിച്ചതും ഇല്ല. മറക്കാതിരിക്കുക ജിഷ്ണുവില്‍ തുടങ്ങിയ സമരം ജിഷ്ണുവില്‍ തന്നെ ഇപ്പോഴും നില്കുന്നു.

ഒരു പെണ്‍ സമരത്തില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണയുടെ വിജയിക്കുന്ന സംസ്ഥാനം ആയി കേരളം സമര ചരിത്രത്തില്‍ ഇടം പിടിക്കുന്നു.
മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങള്‍ (ജയ് പിള്ള)മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങള്‍ (ജയ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക