Image

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ (ലേഖനം: ജോണ്‍ ഇളമത)

Published on 27 November, 2016
കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ (ലേഖനം: ജോണ്‍ ഇളമത)
കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ ലോകചരിത്രത്തില്‍ അലിഞ്ഞിരിക്കുന്നു. കാസ്‌ട്രോയെപ്പറ്റി ചിന്തിക്കുബോള്‍ അനേക മുഖങ്ങളാണ് നമ്മുടെ മുമ്പിലേക്കെത്തുന്നത്. വിപ്ലവകാരി,നിരീശ്വരന്‍,ആശയവാദി,അരോചകവാദി,അക്രമവാദി.വാസ്തവത്തില്‍ ആ രായിരുന്നു അദ്ദേഹം? ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വിപ്ലവകാരി. അമേരിക്കന്‍ ഐക്യനാടുകളെ പലവട്ടം വിറപ്പിച്ച അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ സിംഹം. പലവട്ടം ആ സിംഹഗര്‍ജ്ജനം മുതലാളിത്വത്തെ വിറപ്പിച്ചു. അമേരിക്ക അറുനൂറ്റി മുപ്പത്തിനാലു തവണ വധിക്കാന്‍ ശ്രമിച്ച
അത്ഭുത പ്രതിഭാസം!

ഹവാനയില്‍ നിന്നു എണ്ണൂറു കിലോമിറ്റര്‍ ദൂരത്തിലുള്ള ഒരു ധനിക കര്‍ഷക കുടിയേറ്റക്കാരന്‍െറ പുത്രനായിട്ടാണ് ആ രക്തനക്ഷത്രം പിറന്നത്. ആലോചിച്ചു നോക്കൂ! ധനികനും, വെള്ളക്കാരനുമായി പിറന്ന അദ്ദേഹം വിപ്ലവവാദിയും, അരോചകവാദിയുമായി മാറിയതെങ്ങനെ? ക്യൂബന്‍ റമ്മിന്‍െറയും ചുരുട്ടിന്‍െറയും ഗന്ധം ഉതിര്‍ത്ത ആ യുവ നിയമബിരുദധാരി എന്തിന് വിപ്ലവവീര്യം ഉള്‍കൊണ്ട് സഹസമരപോരാളികളുമായി ഹവാനയിലേക്ക് മാര്‍ച്ചു ചെയ്തു.മനുഷ്യസ്‌നേഹം,ആദര്‍ശധീരത! സോക്രട്ടീസ് പറഞ്ഞുവെച്ചിരിക്കുന്നത് ഇപ്രകാരമാണ് "ഭീരുക്കള്‍ പല തവണ മരിക്കുന്നു,ധീരന്‍ ഒരക്കല്‍ മാത്രം' അതായിരുന്നു, സഖാവ് ഫിഡല്‍ കാസ്‌ട്രോല്‍ കൂട്ടത്തില്‍ അര്‍ജന്‍റീനന്‍ സമരപോരാളി ചെഗ്‌വേര,സ്വസഹോദരന്‍ റാവുള്‍ കാസ്‌ട്രോ,കമിലോ സീന്‍ഫ്യൂഗസ്.അന്നേവരെ ആരും ദര്‍ശിക്കാത്ത "ഗറില്ലാ' യുദ്ധം. ഭീകരമായ കൊടുംങ്കാടിന്‍െറ ഉള്ളില്‍ ഒളിച്ചിരുന്നുള്ള ഒളിയമ്പുയുദ്ധം!

അമേരിക്കയിലെ മയാമിയില്‍ നിന്ന് നീണ്ടുനീണ്ടു പേകുന്ന തുരുത്തിലൂടെ മൈലുകള്‍ നീളമുള്ള പാലങ്ങള്‍ കടന്നാല്‍ കീവെസ്റ്റിലത്താം. അവിടെ നിന്ന് വെറുംനൂറ്റിയിരുപ ത്താറു കിലോമീറ്റര്‍ മാത്രം ക്യൂബയിലേക്ക്. മയാമിയില്‍ നിന്ന് ആഢംബരക്കപ്പിലുള്ള ക്രൂസ് ഈ അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്, പ്രസിഡന്‍റ് ഒബാമയുടെ ക്യൂബയുമായുള്ള പുതിയ നയപ്രഖ്യാപനത്തെ തടുര്‍ന്ന് ഈയിടെ ക്യൂബ കാണാനുള്ള അസുലഭഭാഗ്യം ഈ ലേഖകനുണ്ടായി .കാലകരണപ്പെട്ട ഒരു വിപ്ലവ ആശയത്തിന്‍െറ ബാക്കിപത്രം പോലെയാണ് ഞാന്‍ ഇന്നത്തെ ക്യൂബ ദര്‍ശിച്ചത്. തകര്‍ന്നടിഞ്ഞ ആശയ വിപ്ലവത്തിന്‍െറ മാറാല പടിച്ച മുഖം!

ഒരുകാര്യം ശരിയായിരിക്കും, എല്ലാ വിപ്ലവങ്ങള്‍ക്കും കാരണം ഫ്യൂഡലിസത്തിന്‍െറ ക്രൂരതകള്‍ തന്നെ. അതിനുദ്ദാഹരണം തന്നെ ഇന്തന്‍ സാതന്ത്ര്യസമരവും, കേരളത്തിലെ കമ്മ്യൂണിസത്തിന്‍െറ ഉദയവും. അക്കാരണത്താല്‍ തന്നെ ഞാന്‍ സഖാവ് ഇഎം.എസ് നമ്പൂതിരിപ്പാടിനെയാണ്, ഫിഡല്‍ കാസ്‌ട്രോയോട് തുലനംചെയ്യാനാഗ്രഹിക്കുന്നത്, ഒന്നൊരു ലോകശ്രദ്ധ പിടിച്ചു പറ്റിയ വലിയ ദ്വീപും, മറ്റെത് ഒരുമഹാരാജ്യത്തിന്‍െറ പ്രോവിന്‍സ് എങ്കില്‍കൂടി. സഖാവ് നമ്പൂതിരിപ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജ്യസ്‌നേഹിയും ജനസേവകനുമായിരുന്നു. ഒരു ജന്മിപാരമ്പര്യത്തില്‍ ജനിച്ച സവര്‍ണ്ണനായ നമ്പൂതിരിപ്പാട് എന്തിന് താഴെക്കിടയില്‍ അവര്‍ണ്ണരുടെ ഇടയിലേക്ക് ഇറങ്ങി വന്നു,അല്ലെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അടരാടി. അതു മനഷ്യത്വം! ജനസ്‌നേഹം! മനുഷ്യര്‍ ഒന്നാണെന്നും,എല്ലാ അവകാശങ്ങും, സ്വാതന്ത്ര്യങ്ങളും തുല്യമായി എല്ലാവര്‍ക്കും ഉള്ളതെന്ന് പച്ചയായി വിളിച്ചു പറയാനുള്ള ചേതോവികാരം എന്തുകൊണ്ടുണ്ടായി! അതിനെ വെറും ഇടതുപക്ഷ ചിന്ത എന്ന വാക്കില്‍ സമര്‍ത്ഥിക്കുന്നതില്‍ അതൊതുങ്ങുന്നില്ല.

എന്തുകൊണ്ട് സഖാവ് നമ്പൂതിരിപ്പാട് അത്തൊരമൊരാശയത്തിലേക്കു വന്നു. താനുള്‍പ്പെടുന്ന ജന്മിത്വത്തിന്‍െറ കൊടുംക്രൂരതകളും, വര്‍ണ്ണവെറികളും, അതിനൊക്കെ ഉപരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ വഴിവിട്ട സഞ്ചാരവും! ഇതൊക്കെ തന്നെയല്ലേ ക്യൂബയിലും സംഭവിച്ചത്. കൊളോണിയല്‍ കാലത്തെ ക്രൂരപീഢനങ്ങളുടെ തിക്ത്താനുഭവങ്ങള്‍! മദ്ധ്യകാല യൂഖമപ്പില്‍ നിന്നൊഴുകി എത്തിയ ഈ അധിനിവേശത്തിന്, പ്രഭുക്കന്മാരും, രാജാക്കന്മാരും, എന്തിന് ക്രിസ്ത്യന്‍ സഭ വരെ അതിന് കളം ഒരുക്കിയിട്ടുണ്ടെന്ന് നാം ചരിത്രത്തെ അറിയുേേമ്പാാള്‍ ഞെട്ടിപേകുന്നു.

ഒരു പട്ടാള അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം കയ്യാളിയ സേ്ഛാധിപതി ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റാ,അമേരിക്കന്‍ മുതലാളിത്വത്തെ കൂട്ടുപിടിച്ചു നടത്തിയ ക്രൂരതയുടെ മുഖംമടിയാണ് ധീരധീരമായ ഗറില്ലാ പോരാട്ടത്തിലൂടെ കാസ്‌ട്രോയും കൂട്ടരും തട്ടിത്തെറിപ്പിച്ചത്.സാതന്ത്ര്യം, സ്ഥിതിസമത്വം,തുല്യ ജോലിക്ക് തുല്യവേതനം, ഇവക്കൊക്കെ വേണ്ടി. അടിമകളെ പീഢിപ്പിക്കുകയും, അവര്‍ക്കാത്മാവില്ലാ എന്നു പ്രചരിപ്പിക്കുകയും ചെയ്ത മദ്ധ്യകാലയൂറോപ്പിന്‍െറ കടയ്ക്കാണ് കാസ്‌ട്രോയും കൂട്ടരും,കോടാലി വെച്ചതെന്ന് അഭിമാനിക്കാം!

എങ്കിലും ഒരു രാഷ്ട്രത്തെയും കമ്മ്യൂണിസം വികസിപ്പിക്കുകയില്ല എന്ന പരമസത്യം, കമ്മ്യൂണിസത്തിന്‍െറ തികഞ്ഞ പരാധീനത എന്നത് ക്യൂബയില്‍ ഒരാ സന്ദര്‍ശകനും തെളിഞ്ഞു കാണാം. ചിതലരിച്ച കൊട്ടാരങ്ങള്‍, ഇടിഞ്ഞു പൊളിഞ്ഞ് ഇടുങ്ങിയ നഗരവീധികള്‍, തെരുവില്‍ പാട്ടുപാടി സമ്പമ്പരായ വിദേശിയരുടെ മുമ്പില്‍ കൈനീട്ടുന്ന പച്ചപാവങ്ങള്‍! ഇതാണ് ഒരു ആശയവിപ്ലവത്തിന്‍െറ പുഴുക്കുത്തു വീണവശങ്ങള്‍! വികസനം കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് എതിരാണ്്. ഏതൊരു ക്യൂബ സന്ദര്‍ശകനും തോന്നിപോകുമെന്നതു തന്നെ പരമാര്‍ത്ഥം! തിന്നാനും ,കുടിക്കാനും,പാര്‍ക്കാനും, മറ്റെല്ലാവശ്യങ്ങള്‍ക്കും റേഷന്‍ പോലെ നല്‍കുന്ന ഒരു ഭരണസമ്പ്രദായം സംപൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എത്തിച്ചിട്ടില്ല എന്നൊരു തോന്നല്‍ തൊണ്ണൂറാം വയസില്‍ മരിക്കുന്നതുവരെ ഫിഡല്‍ കാസ്‌ട്രോക്ക് ഉണ്ടായിട്ടുണ്ടാകാം.

എങ്കിലും ധീരനും,നല്ല മനസ്സിന്‍െറ ഉടമയുമായിരുന്ന ഫിഡല്‍ കാസ്‌ട്രേക്ക് നമോവകം! ലോകം ഒരിക്കലും ധീരനായ ആ മനുഷ്യസ്‌നേഹിയെ വിസ്മരിക്കാതിരിട്ടെ!

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
Sudhir Panikkaveetil 2016-11-27 07:26:44
Well written article.
Joseph Padannamakkel 2016-11-27 13:21:09
റക്ഷ്യ, ചൈന എന്നിവിടങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രപരമായി രാഷ്ട്രഭരണം നിലവിൽ വന്നു. . എന്നാൽ ക്യൂബയിൽ കാസ്ട്രോ അധികാരം കയ്യടക്കിയത് ഗറില്ലാ യുദ്ധത്തിൽക്കൂടിയായിരുന്നു. അധികാരം പിടിച്ചെടുത്ത വേളയിൽ അദ്ദേഹത്തിന് പ്രത്യേകം ഒരു തത്ത്വശാസ്ത്രം ഉണ്ടായിരുന്നില്ല.    ഐസനോവറിന്റെ കാലത്ത് അമേരിക്ക ക്യൂബായുടെ മേൽ വ്യാവസായിക ഉപരോധം നടപ്പാക്കിയ കാലം മുതലാണ് കാസ്‌ട്രോയ്ക്ക് കമ്യൂണിസ്റ്റ് ചായ്‌വ് വന്നത്. അതിനുശേഷം ക്യൂബൻ സാമ്പത്തിക വ്യവസ്ഥ പിടിച്ചുനിർത്തിയിരുന്നത് സോവിയറ്റ് യൂണിയനായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ചൈനയുമായി വ്യവസായ ഉടമ്പടികളുണ്ടാക്കി. ക്യൂബ ഒരു കമ്യൂണിസ്റ്റ് രാജ്യമോ, സോഷ്യലിസ്റ്റ് രാജ്യമോ എന്നതിനേക്കാളും ഒരു ഏകാധിപതിയുടെ ഭരണമെന്നു വിശേഷിപ്പിക്കുകയായിരിക്കും കൂടുതൽ ശരി. 

കാസ്ട്രോ ഏകാധിപതിയോയെന്നത് അദ്ദേഹം ജീവിച്ചിരുന്ന നാളുകളിൽ സമ്മതിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു, "അസാധാരണ സന്ദർഭത്തിൽ അമേരിക്കൻ പ്രസിഡണ്ടിനുവരെ കോൺഗ്രസിനോട് ആലോചിക്കാതെ തെർമോ ന്യൂക്ലിയർ യുദ്ധം വരെ പ്രഖ്യാപിക്കാൻ അധികാരം ഉണ്ട്. റോമിലെ മാർപാപ്പയും ഒരു പ്രത്യേക ഭരണ സംവിധാനത്തിൽ തീരുമാനങ്ങൾ സ്വയം എടുക്കുന്നു. അതുപോലെ പ്രത്യേക ഭരണ-നയതന്ത്രജ്ഞരുടെ കീഴിൽ തീരുമാനമെടുക്കുന്ന താൻ ഏകാധിപതിയെങ്കിൽ അമേരിക്കൻ പ്രസിഡണ്ടും മാർപ്പാപ്പയും ഏകാധിപതികളാണ്."

ഔദ്യോഗികമായി ക്യൂബ ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. ഒരു പാർട്ടിയെ പാടുള്ളൂവെന്നാണ് അവിടുത്തെ നിയമം: ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഭരിക്കുന്നു. എങ്കിലും അവിടെ നാളിതുവരെ ഒരു കമ്യൂണിസ്റ്റ് സമൂഹം ഉണ്ടായിട്ടില്ല. വാസ്തവത്തിൽ അവിടെ പട്ടാള ഭരണമാണ് നടക്കുന്നത്. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യത്തോടെയും സെൻസർഷിപ്പോടെയും ചൈനീസ് മോഡലിലിലുള്ള ഒരു ക്യാപിറ്റലിസം-കമ്മ്യൂണിസം വ്യവസ്ഥിതിക്കാണ് ഇന്ന് ക്യൂബാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

സാമ്പത്തിക ശാസ്ത്രത്തിനും പരിണാമ പരിവർത്തനങ്ങളുണ്ട്. സോഷ്യലിസം എന്ന് പറയുന്നത് രാഷ്ട്രീയ പരിണാമവാദത്തിലെ രണ്ടാമത്തെ പരിവർത്തനമാണ്. കമ്മ്യൂണിസം മൂന്നാമത്തേതും. സോഷ്യലിസത്തിൽ സകല മൂലധനവും സ്റ്റേറ്റിന്റെ വകയായിരിക്കും. ഫാക്റ്ററികളും സ്‌കൂളുകളും കോഫീഷോപ്പുകളും പത്രങ്ങളും, തീയേറ്ററുകളും സർവ്വതും സർക്കാർ നിയന്ത്രണത്തിൽ തന്നെ. കമ്മ്യൂണിസം ധനതത്ത്വശാസ്ത്രത്തിന്റെ അവസാനത്തെ സ്റ്റേജാണ്. അവിടെ സ്റ്റേറ്റ് എന്നത് ഒന്നില്ല. രാഷ്ട്രത്തിന്റെ സർവ്വ സ്വത്തുക്കളും പൊതു മുതലായിരിക്കും.   
 
ക്യൂബയെ സംബന്ധിച്ച് കമ്മ്യൂണിസവും സോഷ്യലിസം നടപ്പാക്കാത്ത ഒരു ഏകാധിപതിയുടെ രാജ്യമെന്നു പറയുകയായിരിക്കും കൂടുതൽ ശരിയായുള്ളത്. അവിടുത്തെ സർക്കാരും കമ്മ്യൂണിസവും സോഷ്യലിസവും ഒരു ഏകാധിപതിയുടെ കൈകളിലാണ്. റഷ്യയിലെയോ ചൈനയിലെയോപോലെ ഒരു പാർട്ടി ഭരണം അവിടെയില്ല.
THOMAS K VARGHESE 2016-11-28 20:39:51
Very good article and Mr.Joseph Padannamakkels explanations  are informative. Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക