Image

കടലില്‍ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു

Published on 15 February, 2012
കടലില്‍ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു
കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം നീണ്ടകര തുറമുഖത്തെത്തിച്ചു. വെടിവെയ്പ്പില്‍ മരിച്ച പിങ്കു, ജലസ്തി എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രി പത്തരയോടെയാണ് കരയ്‌ക്കെത്തിച്ചത്. ബോട്ടില്‍ രക്തം കട്ടപിടിച്ച നിലയിലാണ്.

വെടിവെയ്പ്പ് നടക്കുമ്പോള്‍ ജലസ്തിയായിരുന്നു ബോട്ട് നിയന്ത്രിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന രക്ഷപ്പെട്ട ഒമ്പതുപേരും ഉറക്കത്തിലായിരുന്നു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയണ് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്ററിക്ക ലിക്‌സിയില്‍ നിന്ന് വെടിയുതിര്‍ത്തത്. 

മരിച്ച പിങ്കുവിനും ജലസ്തിക്കും പുറമെ ഫ്രെഡ്ഡി, ഹിലാരി, ഫ്രാഞ്ചെ, മൈക്കിള്‍, ജോണ്‍സണ്‍, കുട്ടപ്പന്‍, ഹില്‍സെറിയന്‍, മാര്‍ട്ടിന്‍ ക്ലെമന്‍സ് എന്നിവരാണ് കളിയിക്കാവിള സ്വദേശി ഫ്രെഡിയുടെ സെന്റ് ആന്റണീസ് എന്ന ബോട്ടിലുണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക