ന്യൂജേഴ്‌സി: സംഗീതത്തേയും സാഹിത്യത്തേയും സമന്വയിപ്പിച്ച്, കലയുടെ സൃഷ്ടാവായ ജഗദീശ്വരനിലേക്ക് സര്‍വ്വരേയും അടപ്പിക്കുവാന്‍, തനിക്ക് ദൈവം നല്‍കിയ കലാതാലന്തുകളെ പൂര്‍ണ്ണമായും ഉപയോഗിച്ച പുണ്യപുരുഷന്‍ അള്‍ത്താരയിലെ വാനമ്പാടി ഫാ.ആബേയില്‍ സംഗീത നഭസ്സില്‍ നിന്നും മറഞ്ഞു പോയിട്ട് 15 വര്‍ഷം തികയുകയാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം കത്തോലിക്കാസഭയില്‍ ആഗോളതലത്തില്‍ വലിയൊരു മാറ്റത്തിന് നാന്ദി കുറിച്ചു. ഈ മാറ്റത്തിന്റെ അലയടികള്‍ കേരളസഭയിലും അനുഭവപ്പെട്ടു. ഓരോരോ പ്രദേശത്തിന്റേയും ആത്മീയ കര്‍മ്മങ്ങള്‍ അതാതു ഭാഷയിലാക്കണമെന്ന സുനഹദോസിന്റെ നിര്‍ദ്ദേശമനുസരിച്ച് അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന കാര്‍ഡിനല്‍ പറേക്കാട്ടില്‍ തിരുമേനി, ഈ ജോലി ചെയ്യാനായി ആബേലച്ചനോടാവശ്യപ്പെട്ടു.
1965 ല്‍ ആബേലച്ചന്‍ സീറോമലബാര്‍ സഭയുടെ കുര്‍ബ്ബാനക്രമം മലയാളത്തിലാക്കി. അതുവരെ ഭാഷ അറിയാതെ സുറിയാനി ഭാഷയില്‍ അര്‍പ്പിച്ചിരുന്ന വി. ബലി, മലയാളത്തിലാക്കിയപ്പോള്‍ കുര്‍ബ്ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞു. അതൊരു ആത്മീയ നവോത്താനത്തിന് വഴി തെളിച്ചു.
ആയൂര്‍വ്വേദ വൈദ്യനായ പെരിയപ്പുറത്ത് മാത്തന്‍ വൈദ്യന്റേയും ഏലിയുടേയും അഞ്ചാമത്തെ മകനായ മാത്യു എന്ന ഫാ.ആബേല്‍ മുളക്കുളം പ്രൈമറി സ്‌ക്കൂളിലെ പഠനം പൂര്‍ത്തിയാക്കി മാന്നാനം സെന്റ് എഫ്രേമില്‍ ഹൈസ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അര്‍ത്ഥം അനര്‍ത്ഥം മൂലം എന്ന ബൈബിള്‍ കഥയെഴുതുകയും അത് മാന്നാനത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന 'കര്‍മ്മല കുസുമം' മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1951 ല്‍ അദ്ദേഹം വൈദീകപഠനം പൂര്‍ത്തിയാക്കി. സഭാധികാരികളുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഏതാനും സുറിയാനി ഗാനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 1951- ല്‍ റോമില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ട്രേറ്റ് ബിരുദമെടുത്തശേഷം, ദീപിക പത്രത്തിന്റെ അസ്സിസ്റ്റന്റ് മാനേജരായി ജോലി നോക്കി. കൊച്ചേട്ടന്‍ എന്ന തൂലികാനാമം സ്വീകരിച്ച് കുട്ടികള്‍ക്ക് കുട്ടികളുടെ ദീപിക എന്ന പ്രസിദ്ധീകരണം ഇറക്കി പ്രശസ്തി നേടി.
1969- ല്‍ കൊച്ചിയിലുള്ള ബ്രോഡ് വെയില്‍ 'ക്രിസ്റ്റിയന്‍ ആര്‍ട്‌സ് ക്ലബ്' എന്ന കലസംഘടന തുടങ്ങി പിന്നീടത് കലാഭവന്‍ എന്ന പേരിലാക്കി. 1974-ല്‍ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനി, രൂപതയുടെ 11 സെന്റ് സ്ഥലം നല്‍കി അദ്ദേഹം തന്നെ കല്ലിടുകയും പിന്നീടത് കലാഭവന്‍ എന്ന വലിയൊരു പ്രസ്ഥാനമായി വളരുന്നു.
1981 ല്‍ മിമിക്‌സ് പരേഡ് എന്ന കോമഡി ഷോ ലോകമെങ്ങും അവതരിപ്പിച്ച് പ്രശസ്തി നേടി. സഹായിയായി കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു. നിനക്ക് മരണത്തെ പേടിയുണ്ടോ.(ഉണ്ട്) എങ്കില്‍ ഞാന്‍ നിന്നെ ഒന്ന് പേടിപ്പിച്ചോട്ടെ.സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ കിടക്കിയിലേക്ക് ചാഞ്ഞ കലയുടെ കുലഗുരു അനന്തനിദ്രയെ പ്രാപിക്കുകയായിരുന്നു.
ആബേലച്ചന് മരണമില്ല. ഇന്നും അനേകായിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകുന്ന തന്റെ ഗാനങ്ങളിലൂടെ ആബേലച്ചനിന്നും ജീവിക്കുന്നു.