ന്യൂയോര്‍ക്ക്: ഇസ്രയേലിലെയും പാലസ്തീനിലെയും പരിഹാരമില്ലാതെ തുടരുന്ന സംഘര്‍ഷാവസ്ഥ സംബന്ധിച്ച് വാഷിംഗ്ടണില്‍ നടക്കുന്ന ആലോചനായോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ, സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രതിനിധീകരിക്കും.
വിശുദ്ധ നാട്ടിലെ നിലവിലുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ആഗോള, പ്രാദേശികതലത്തിലുള്ള നേതാക്കളെയും യു എസ് മത നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും താഴെതട്ടിലുള്ള പ്രവര്‍ത്തകരെയും ബോധവല്‍കരിക്കുകയാണ് കണ്‍സള്‍ട്ടേഷന്റെ ഉദ്ദേശ്യം. വിശുദ്ധ നാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നീതി നടപ്പാക്കുന്നതിന് എക്യുമെനിക്കല്‍ ബന്ധങ്ങള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്.
വിമോചനത്തിന്റെയും സാര്‍വത്രിക അനുരഞ്ജനത്തിന്റെയും പുണ്യഭൂമിയായ വിശുദ്ധനാടുകള്‍ പതിറ്റാണ്ടുകളായി യുദ്ധത്തിന്റെയും കാലുഷ്യത്തിന്റെയും അസ്വസ്ഥതകളുടെയും മരണത്തിന്റെയും നാടുകളായി മാറിയിരിക്കുന്നു. ലോകത്തെ എല്ലാ ക്രിസ്തീയ സമൂഹങ്ങളുടെയും വിശ്വാസത്തിന്റെ വേരുകള്‍ വിശുദ്ധ നാടുകളിലാണുള്ളത്. അതുകൊണ്ടുതന്നെ വിശുദ്ധ നാടുകളിലെ മുറിവുണങ്ങുന്നതിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ലോകത്തിന്റെ എല്ലായിടത്തുമുള്ള ക്രിസത്യാനികള്‍ക്കും കടമയുണ്ട്. സമാധാനത്തിനും നീതിക്കുമായുള്ള ശ്രമങ്ങള്‍ ഒരേ തലത്തില്‍നീങ്ങിയാലേ വര്‍ഷങ്ങളായുള്ള ഇവിടുത്തെ രക്തച്ചൊരിച്ചിലിന് അറുതിവരുത്താനാകൂ. അവിടെയുള്ള ജനത്തിന് സമാധാനവും മോചനവും പരസ്പര സഹകരണവും സാധ്യമാകൂ. മാര്‍ നിക്കോളോവോസ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ വിശുദ്ധ നാടുകളിലെ ശാശ്വതസമാധാനത്തിന് ഉചിതമായതും നീതിപൂര്‍വവുമായ നടപടികള്‍ സ്വീകരിക്കാന്‍ യു എസ് ഭരണത്തെയും കോണ്‍ഗ്രസിനെയും പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡബ്ലിയു സി സിയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും. ഡബ്ലിയു സി സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത.
ഒരു മാർഗ്ഗം കളി പാട്ട്
അടിവേണം പിടിവേണം
എന്നാലല്ലേ പണം വരൂ
അടിപിടികൂട്ടി ജനം
ചിന്നി ചിന്നി ചിതറുമ്പോൾ
അധികാരം ഉറക്കുന്നു
അധികാരം ഉറയ്ക്കുവാൻ
വിഘടിച്ചു ഭരിക്കണം
ഇടയ്ക്കിടെ ജനങ്ങൾക്ക്
കുടുക്കണം അപ്പകഷ്ണം
പിന്നെ അല്പം വീഞ്ഞും കൂടി
അത്ചെന്നാൽ അവരെല്ലാം
മാർഗ്ഗം കളി തുടങ്ങീടും
ഇടത്തോട്ടും വലത്തോട്ടും
തിരിഞ്ഞിട്ടും ചവിട്ടീട്ടും
'താളം' തുള്ളി കളിച്ചിടും
തിരുമനസ്സ് അതുകണ്ടു
പ്രസാദിക്കും ഉടൻ തന്നെ
ജനത്തിന്റെ മുഖമാകെ
ശോഭകൊണ്ട് നിറഞ്ഞീടും
അവർ പോയി വീട്ടിൽ നിന്നും
പണോം പൺടോം കൊണ്ടന്നീടും
പണം മുഴുവൻ വാരിക്കൂട്ടി
തിരുമേനി സ്ഥലം വിടും
ജനം മുഴുവൻ കുളിർകോരി
നിർവൃതിയിൽ മുഴുകീടും
വിദ്യാധരന്റെ മാർഗ്ഗംകളി പാട്ടും ഓണ പാട്ടും നന്നായിരിക്കുന്നു
ഞാൻ അല്പം വെള്ളം അടിച്ചു അതുപാടി ചുവടു വച്ചപ്പോൾ എന്തൊരു സുഖം.