image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഒറ്റപ്പാലംകാറ്റ് (തമ്പി ആന്റണി)

AMERICA 30-Aug-2016
AMERICA 30-Aug-2016
Share
image
തെമ്മാടി കുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാര്‍മേഘങ്ങള്‍ തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്­ ആ പ്രഖ്യാപനം ഉണ്ടായത്.

"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ­ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".

കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വര്‍ക്കിചേട്ടന്‍റെ "വര്‍ക്കി ആന്‍ഡ്­ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേല്‍ക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടര്‍ന്നു പന്തലിച്ച വന്‍മരങ്ങളാണ്. ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണില്‍പെടാന്‍ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാര്‍ ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദന്‍ പോയത് .ഇടിയും മഴയും വന്നപ്പോള്‍ ഒരു കാലന്‍ കുടയുമായി അതിന്റെ തിണ്ണയില്‍ കയറി അവിടെക്കിടന്ന പഴയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാള്‍ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതില്‍ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദന്‍ മേനോനാണന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോള്‍ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാള്‍ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍ ഒരു വര്‍ത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോന്‍ അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാര്‍ക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. കാണാന്‍ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .

"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ.

അതു റ്റീ ഷോപ്പ് ഓണര്‍ വര്‍ക്കിചേട്ടന്‍ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവള്‍ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിന്‍റെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടര്‍ന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷന്‍ കുട്ടികള്‍മാത്രമാണ്

"അവള്‍ നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവള്‍ നടക്കുബോള്‍ ആ ന്യുജെനറേഷന്‍ പിന്നാമ്പുറങ്ങളില്‍ പാടുന്നത് . അബലത്തില്‍ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവള്‍ പതുക്കെ ശ്രഗാരഭാവത്തില്‍ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തില്‍ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.

" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "

അവള്‍ക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷന്‍ കുട്ടികള്‍ പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ്­ സണ്‍സ റ്റീ ഷോപ്പില്‍ ഇരുന്നുകൊണ്ട് . അതിന്‍റെ അര്‍ഥം എന്താണെന്ന് വര്‍ക്കിച്ചേട്ടന്‍ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന്‍ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന്‍ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമന്‍ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍ കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്‍റെ പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിന്‍റെ മുറ്റത്തുടെ കാറ്റത്ത്­ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്­ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദന്‍ കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി. അയാള്‍ ആ നാട്ടിലെ ഒരു ഫ്രീലാന്‍സ െ്രെഡവര്‍ ആണെന്ന കാര്യം അപ്പോഴാണ്­ ഓര്‍ത്തത്­ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദന്‍ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വര്‍ക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .

" അവള്‍ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശരിയല്ല എന്‍റെ വര്‍ക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "

എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി. തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ വര്‍ക്കിച്ചേട്ടന്‍ വീണ്ടും വിളിച്ചു .

" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്‍റെ അച്ഛന്‍ മാധവന്‍നായരുടെ പറ്റു കൂടി കൂടി വരുവാ. "

അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം വേ ഗത കൂടി. ഇടക്കിടെ വര്‍ക്കിചേട്ടന്‍റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വര്‍ക്കി ആന്‍ഡ്­ സണ്‍സ് "ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കില്‍ ഏതു പ്രസ്ഥാനത്തിനും മുബില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ . ഇടക്ക് അയാള്‍ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തന്‍റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്­ .

" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോള്‍ ഒരു കുഞ്ഞാടു പറഞ്ഞുപോലും .

"അച്ഛന്‍ അള്‍ത്താരയില്‍ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങള്‍ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".

അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛന്‍റെ ഈ സന്ദര്‍ശനത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാല്‍ പരദൂഷണം വര്‍ക്കികടയില്‍നിന്നു വീണുകിട്ടുന്ന ചൂടുള്ള വാര്‍ത്തകളാ കേട്ടോ .

ചിലപ്പോള്‍ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ കുടിയേറ്റക്കാര്‍ എന്ന പേരുണ്ടായത് എന്നുപോലും.

അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം . അല്ലെങ്കില്‍ വര്‍ക്കിചേട്ടന്‍ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കില്‍ പരദൂഷണത്തിന്‍റെ ഉപജ്ഞാതാവാണ് . വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി കൊടുക്കാം . അതാണ്­ പ്രകൃതം. പിറ്റേദിവസവും ഉത്തമന്‍ പതിവുപോലെ കോളജില്‍ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയില്‍ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വര്‍ക്കിചേട്ടന്‍ ആദ്യം ചോദിച്ചത് മുകുന്ദന്‍റെ കാര്യമാണ് ..

" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"

" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാന്‍ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാന്‍ പറ്റുമോ "

" അതല്ലടാ അവളു പോയതിന്­ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല "

അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍ അര്‍ഥമില്ല . എന്നും രാവില വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിനു കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക്­ പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്‍റെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോള്‍ തന്‍റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു .

" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."

ലെസ്ബ്യന്‍ എന്നാണ് ചേട്ടന്‍ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര്യങ്ങള്‍ ഇടെക്കിടെ ചര്‍ച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമന്‍ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു എന്നൊരു തോന്നല്‍ അപ്പോഴാണ്­ ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വര്‍ക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .

" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെന്‍ എന്നോ മറ്റോ ആണ്. പെണ്ണുങ്ങള്‍ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട് "."
" അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവര്‍ക്ക് കുട്ടികള്‍ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ '

വര്‍ക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമന്‍ വിഷയം ഒന്നു മാറ്റിപ്പിടിക്കാന്‍ നോക്കി .

" ത്രിവേണി പോയത് അവരുതമ്മില്‍ ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചന്‍ പറഞ്ഞത് . അവസാനം അവരുടെ വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "

അച്ഛന്‍റെ പേരു ഉത്തമന്‍ മനപ്പൂര്‍വം വലിച്ചിട്ടതാണ് . അതിന്‍റെ സത്യാവസ്ഥയൊ ന്നും അവനും അറിയില്ലായിരുന്നു. എന്നാലും തല്‍ക്കാലം ഒന്നു പിടിച്ചുനില്‍ക്കണമെല്ലോ. ആ നാട്ടില്‍ ആര്‍ക്കെങ്കിലും അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത് ഫാദര്‍. മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വര്‍ക്കിചേട്ടന്‍ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തില്‍നിന്നാണ് മനസിലായത്.

" നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '

"ലബനീസിയം അല്ല ചേട്ടാ ലെസ്ബിയന്‍ . ആണുങ്ങളാണങ്കില്‍ ഗയിസം എന്നും പറയും .അവരു തമ്മില്‍ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "

" കര്‍ത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം "

അതുമിക്കവാറും വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാന്‍ പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു തനിക്കുതെന്നെ പാരയാകും. പാവം കത്തനാര്‍ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഊരാ കുരിക്കില്‍നിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോം വഴി എന്നോളം ഉത്തമന്‍ പറഞ്ഞു.

" അയ്യോ വര്‍ക്കിച്ചേട്ടന്‍ ഒന്നും ചോദിക്കേണ്ട നാളെ ഞാന്‍ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു പറയാം "

"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോള്‍ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാന്‍നായരുടെ പറ്റിന്‍റെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "

ഉത്തമന് ശ്വാസം നേരെവീണെങ്കിലും വര്‍ക്കിച്ചേട്ടന്‍റെ ഈ പുണ്യാലച്ചന്‍ സ്വഭാവമാ ഒട്ടും പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂര്‍വ്വം ഒറ്റ മുങ്ങലാ. കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമന്‍ യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അല്‍പ്പംകൂടി വേഗത കൂടി . തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ്­ മുകുന്ദ ന്‍ പറഞ്ഞതൊര്‍ത്തത്. ഈ കാറ്റും അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആര്‍ജിച്ചുകൊണ്ടിരുന്നു. ഉത്തമന്‍ തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടന്നു .

രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ്­ മുകുന്ദന്‍ ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാന്‍ വര്‍ക്കിക്കടയിലേക്കു കയറി . പരദൂഷണം വര്‍ക്കിച്ചേട്ടന്‍ അങ്ങനെ കാത്തിരുന്ന ഒരു ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദന്‍ എന്തെങ്കിലും പറയുമോന്നറിയാന്‍ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കില്‍ ഒരു ഭാവ വ്യത്യാസവും ഇല്ല .ചായയും പരിപ്പുവടയും ഓര്‍ഡര്‍ പ്രകാരം മേശപ്പുറത്തു വിളബി .അവസാനംക്ഷമകെട്ടിട്ടാണ് വര്‍ക്കിച്ചേട്ടന്‍ ചോദിച്ചത് .

" എടാ മുകുന്ദ ­ ആ പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് "

മുകുന്ദന്‍റെ പഷം ചേര്‍ന്ന് ത്രിവേണിയുടെ എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വര്‍ക്കിച്ചേട്ടന്‍ അവിടെ കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി.

മുകുന്ദന്‍ പരിപ്പുവട കാറു മുറാന്നു കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .

" കുഴപ്പം എന്‍റെതു തന്നാ . അതൊന്നും പറഞ്ഞാ വര്‍ക്കിചെട്ടനു മനസിലാവില്ല "

അല്ലെങ്കിലും തനിക്കു മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തില്‍ . ചില നേരങ്ങളില്‍ എന്തെങ്കിലും ചോദിക്കുബോള്‍ ഒന്നുംമിണ്ടാതെ ഉത്തമന്‍റെ ഒരു നോട്ടമുണ്ട്. അതിന്‍റെ ഗുട്ടന്‍സും അയാള്‍ക്ക്­ അപ്പോഴാണ്­ മനസിലായത് . എന്നാലും വര്‍ക്കിച്ചേട്ടന്‍ ഉത്തമന്‍ പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീര്‍പ്പിട്ടുകൊണ്ട് ഒരാത്മഗതം

" നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട് . കര്‍ത്താവേ ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു."

മുകുന്ദന്‍ ഒന്നും കേട്ടില്ല എന്ന മട്ടില്‍ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു നടന്നകന്നു . അപ്പോള്‍ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. അയാള്‍ അറിയാതെ അയാള്‍ക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .

കാറ്റുവന്നു കള്ളനെപോലെ
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു
കാമുകനെ പോ­ലെ.. 


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്നാലും എന്റെ കസ്റ്റംസെ... (അമേരിക്കൻ തരികിട 123 , മാർച്ച് 5)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു; സൂം മീറ്റിങ് ഇന്ന്
നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)
മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ടൈറ്റസ്‌ തോമസിന്റെ ‌ (ടിറ്റി-71) പൊതുദർശനം ‌ മാര്‍ച്ച്‌ 7 ഞായറാഴ്‌ച, സംസ്കാരം തിങ്കൾ 
മോഡർന വാക്സിൻ സ്വീകരിക്കുന്നവർക്ക്   ചൊറിച്ചിൽ വരാം;  കമലാ ഹാരിസിന്റെ ടൈ ബ്രെക്കർ  
കെ സി എസ് ഡിട്രോയിറ്റ്, വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തനോദ്ഘാടനം വന്‍വിജയം
ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)
ക്‌നാനായ വുമണ്‍സ് ഫോറത്തിന് നവ നേതൃത്വം
കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍
ശനിയാഴ്ച 157-മത് സാഹിത്യ സല്ലാപം 'ജോയനനുസ്മരണം'!
ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുനിച്ചുയര്‍ന്നു
സ്റ്റിമുലസ് ബില്‍ 14ന് മുമ്പ് പ്രസിഡന്റ് ഒപ്പു വയ്ക്കുമോ? (ഏബ്രഹാം തോമസ്)
കൊറോണ വൈറസ് റസ്‌കൂ പാക്കേജ് ചര്‍ച്ച തുടരുന്നതിന് സെനറ്റിന്റെ അനുമതി
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച
തോമസ് ഐസക് മാറി നിൽക്കുമ്പോൾ (ജോൺസൻ എൻ പി)
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന് നവ നേതൃത്വം
ലൈംഗിക ആരോപണങ്ങളിൽ ലജ്ജ തോന്നുന്നെന്ന് കോമോ; രാജി വയ്ക്കില്ല

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut