ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി. ഗുഡ്ഗാവ് സ്വദേശിയായ പെണ്‍കുട്ടിയാണ് കല്‍ക്കാജി പ്രദേശത്ത് ആക്രമിക്കപ്പെട്ടത്.
പെണ്‍കുട്ടിക്കു നേരത്തെ പരിചയമുണ്്ടായിരുന്ന രണ്്ടു പേരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോകുന്ന വഴി മുന്‍പരിചയമുണ്്ടായിരുന്ന കരണ്‍ സിംഗ് എന്നയാളും ഇയാളുടെ സുഹൃത്ത് സഞ്ജയ്‌യും കുട്ടിയ്‌ക്കൊപ്പം ബസില്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ കല്‍ക്കാജിയിലെത്തിയപ്പോള്‍ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. രണ്്ടു ദിവസം പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഇവര്‍ ഈ ദിവസങ്ങളില്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ആക്രമിച്ചു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ ്രപസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
രണ്്ടു ദിവസത്തിനുശേഷം തിങ്കളാഴ്ച രാവിലെ പ്രതികള്‍ പെണ്‍കുട്ടിയെ ഗുഡ്ഗാവിലേക്കുള്ള ബസില്‍ കയറ്റിവിട്ടു. അവശനിലയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടി വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന രണ്്ടുപേരും ഒളിവിലാണ്.
ചെറുത്തുനിൽക്കാൻ കഴിയാത്തൊരു പെൺകുട്ടിമേൽ.
എന്തുപറ്റി നാഗരികത്വത്തിനു നാം ഇന്ന്
ജന്തുക്കളെക്കാൾ തരം താണുപോയോ?
ഇല്ല ഞാൻ പഴിക്കുന്നില്ല ജന്തുക്കളെ നിങ്ങളെ
ഞങ്ങളെക്കാൾ ശ്രേഷ്‌ഠമലല്ലോ നിങ്ങൾതൻ സംസ്‌കൃതി.