Image

ജോണ്‍ വേറ്റത്തിന്റെ അനുഭവതീരങ്ങളില്‍: ഗ്രന്ഥകര്‍ത്താവിന്റെ ആമുഖം

Published on 23 July, 2016
ജോണ്‍ വേറ്റത്തിന്റെ അനുഭവതീരങ്ങളില്‍: ഗ്രന്ഥകര്‍ത്താവിന്റെ ആമുഖം
ഈയിടെ പ്രകാശനം ചെയ്ത ജോണ്‍ വേറ്റത്തിന്റെ "അനുഭവതീരങ്ങളില്‍' എന്ന പുസ്തകത്തിലെ പ്രസ്താവന വായിക്കാന്‍ താഴെ കൊടുക്കുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക്‌ചെയ്യുക.

അമേരിക്കയിലും കാനഡായിലും സുറിയാനി സഭ എങ്ങനെ ഉണ്ടായി, ആര്‍ സ്ഥാപിച്ചു? ന്യൂയോര്‍ക്കിലും സ്റ്റാറ്റന്‍ഐലന്റിലും മലങ്കര സഭ എങ്ങനെ ഉണ്ടായി? ഇങ്ങനെയുള്ള ചോദ്യ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു വേറ്റത്തിന്റെ "അനുഭവതീരങ്ങളില്‍'. 

അനുഭവതീരങ്ങളിൽ എന്ന പുസ്തകത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക :
1.റീമ പബ്ലിഷേഴ്സ് - ഇ മെയിൽ 
2. ശ്രീ ജോൺ വേറ്റം
3. ഇ_മലയാളി 

നന്ദിയോടെ 
ജോൺ വേറ്റം

Join WhatsApp News
വിദ്യാധരൻ 2016-07-24 19:52:15
മതമെന്ന വിഷമദ്യം മോന്തി നമ്മൾ 
പരസ്പരം തല കൊയ്യാൻ ആഞ്ഞിടുന്നു 
നമ്മൾക്ക് ചഷകങ്ങൾ വച്ചു നീട്ടി 
പുരോഹിതർ, സന്യാസികൾ ചുറ്റിടുന്നു 
അവരുടെ മേലാട മാറ്റിനോക്കിയാൽ 
അതിനുള്ളിൽ അപകടം പതിയിരുപ്പൂ.
കൊന്തയും രുദ്രാക്ഷം എണ്ണിയെണ്ണി 
അവർ നമ്മുടെ സമയം എണ്ണിടുന്നു 
അവരുടെ അടിമകളായി നമ്മൾ 
ഒരു നല്ല ജീവിതം തുലച്ചിടുന്നു 
അവരുടെ ആസനം ഭദ്രമാക്കാൻ 
പണിയുന്നു മോഹന സൗധംമെങ്ങും 
നുരയുന്ന മുന്തിരി ചാറുമോന്തി 
അവര് പുളക്കുന്നു കാമാസക്തിയാലെ 
ഇല്ലാത്ത സ്വപ്നങ്ങൾ വരച്ചു കാട്ടി 
നമ്മളിൽ മതിഭ്രമം കേറ്റിടുന്നു 
കന്യകമാരെ വേട്ടിടാനായി 
കൂട്ടമായ് കൊല്ലുന്നു കശ്മലന്മാർ
ചാടിവീഴുന്നു ഹിംസ്ര ജന്തുവെപ്പോൽ  
സ്ത്രീകളെ കടിച്ചു കീറിടുന്നു 
മതമെന്ന കറുപ്പടിച്ചു കേറ്റി 
പേപ്പട്ടിപോലെ അലഞ്ഞിടുന്നു 
മതി മതി സ്നേഹിതാ വേതാള കേളിയെല്ലാം 
വിടചൊല്ലാൻ സമയമായി തമസ്സുമായി 
ഉദിക്കില്ലർക്കൻ കിഴക്ക് നാളെ 
മത നേതാക്കൾ അവനെ തടവിലാക്കി 
അവരുടെ അതിക്രമം അക്രമങ്ങൾ 
സൂര്യപ്രകാശത്തിൽ നഗ്നമാകും 
അതുകൊണ്ടു സൂര്യൻറെ മുന്നിലവർ 
കപടമാം  തിരശ്ശീല വലിച്ചു കെട്ടി 

എഴുതുക എഴുതുക എഴുത്തുകാരാ 
നീ കണ്ട സത്യം എഴുതിടുക 
ഗലീലിയോയെപണ്ട് തൂക്കിലിട്ടോർ 
പിന്നാലെയുണ്ട് ഭയപ്പെടേണ്ടാ 
ചുട്ടുകരിക്കും നിന്റെ ഗ്രന്ഥമവർ 
കുത്തിയൊടിക്കും നിൻ തൂലികയും 
എവിടുന്നു നേടി നീ ധൈര്യംമൊക്കെ 
നുരയുന്ന മദ്യം നീ അടിച്ചിട്ടുണ്ടോ ?
നല്ലൊരു ആശയം കിട്ടിടാനായി 
എഴുത്തുകാർ കഞ്ചാവടിച്ചിടുന്നു 
പുകയുന്ന തലയുമായിരുന്നു പിന്നെ  
കുറിക്കുന്നു കഞ്ചാവു വിരുദ്ധ കാവ്യം.

എവിടുന്നു നേടി നീ ഈ നെഞ്ചുറപ്പ് 
ഭദ്രാസനത്തിനെതിരെ വിരൽ ചൂണ്ടിടാനായി?
കാക്കുക നീ നിൻ ചൂണ്ടു വിരൽ 
അല്ലേൽ അതുപോകാൻ സമയമായി.

ഭയമെന്ന്യേ എഴുതുക എഴുത്തുകാരാ 
മൃതി നിന്നെ വന്നു പുണർനിന്നാലും 
നിലനിൽക്കും നീ ചൊന്ന സത്യമെന്നും 
Mickey Mouse 2016-07-25 09:24:47
ഈ വിദ്യാധര ശത്രുക്കൾ എവിടെ പോയി ?  എത്ര പൂച്ചകളായിരുന്നു വിദ്യാധരനെ പിടിക്കാൻ ഓടി നടന്നത് .  ഇപ്പോൾ ഈ മലയാളിയിൽ മുഴുവൻ വിദ്യാധരന്റെ വിളയാട്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക