ടൊറന്റോ: ഇക്കുറി ഫൊക്കാനയുടെ വേദിയില്‍ അഴകളവുകളുടെ സുന്ദര പട്ടം ചാര്‍ത്തിയ പ്രിയങ്കയുടെ വിശേഷങ്ങളിലേയ്ക്ക്. മിസ് പ്രിയങ്ക ജനിച്ചത് യു.എസ്.എയില്‍ മൊന്‍ഡാന സ്റ്റേറ്റിലാണ്. അതിനു ശേഷം വളര്‍ന്നതും പഠിച്ചതുമൊക്കെ മിനിസോട്ടയിലാണ്.
പ്രിയങ്കയുടെ അച്ഛന്‍ ഗോപാല്‍ നാരായണ്‍ “ പ്രിന്‍സിപ്പല്‍ ഡാറ്റാ സയന്റിസ്റ് (Principal Data Scientist) ആണ്.
അമ്മ ഉഷ വളപ്പില്‍ നാട്ടിലെ മെഡിക്കല്‍ ബിരുദത്തിനു ശേഷം അമേരിക്കയില്‍ അമേരിക്കയില്‍ പബ്ലിക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്നു. അനുജത്തി ദേവിക നാരായണ്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍. പ്രിയങ്കയുടെ മറ്റു കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ പല ഭാഗത്തായി സ്ഥിരതാമസക്കാരാണ്.
പ്രിയങ്ക ഹാര്‍വേഡ് യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷം അണ്ടര്‍ ഗ്രാജുവേറ്റ് പ്രീ-മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ്. 2014-ല്‍ യൂത്ത് സെനറ്റര്‍ പ്രോഗ്രാമില്‍ പ്രിയങ്ക മിനിസോട്ടയെ റപ്രസന്റ് ചെയ്ത് ‘ വൈറ്റ് ഹൗസി’ല്‍ പോയി പ്രസിഡന്റ് ‘ഒബാമ’യെ സന്ദര്‍ശിച്ചിരുന്നു.
ഡോക്ടറാവാനാണ് പ്രത്യേകിച്ച് സര്‍ജന്‍ ആകാനാണ് തീരുമാനം.
പ്രിയങ്ക ആദ്യമായി 2004-ലാണ് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. 2004, 2006, 2008, 2010, 2012 വരെ ഫൊക്കാനയില്‍ പലവിധ മത്സര പരിപാടിയില്‍ പങ്കെടുത്തിരുന്നു. 2008-ല്‍ പ്രിയങ്ക നാരായണ്‍ ഫിലാഡല്‍ഫിയായില്‍ ഫൊക്കാനയില്‍ ‘ കലാതിലകം’ പട്ടം നേടി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് എന്നീ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം നേടി. 3-വയസ്സു മുതല്‍ ക്ലാസ്സിക്കല്‍ ഡാന്‍സും, പാട്ടും പഠിച്ചു. മിനസോട്ടയിലെ അറിയപ്പെടുന്ന കലാകാരി ആണ്.
കേരള സംസ്‌കാരം നോര്‍ത്ത് അമേരിക്കയില്‍ നിലനിര്‍ത്താനും, വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് മാതൃകയാവാനും ‘ധൈര്യവും ബുദ്ധിയുമാണ്’പെണ്‍കുട്ടികളുടെ സൗന്ദര്യം എന്ന് ബോധിപ്പിക്കാനും അടുത്ത രണ്ട് വര്‍ഷം മിസ്സ് ഫൊക്കാന എന്ന പദവി ഉപയോഗിക്കുവാനാണ് പ്രിയങ്കയുടെ ഉറച്ച തീരുമാനം.
അതിനു പുറമെ വളരുന്ന കൊച്ചു പെണ്‍കുട്ടികള്‍ക്ക് ആത്മ ധൈര്യവും പകര്‍ന്നു കൊടുക്കാന്‍ ഈ പദവി ഉപയോഗിക്കണമെന്നാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്.
മോഡലിങ്ങിനുള്ള അവസരങ്ങള്‍ ലഭ്യമായാല്‍, തീര്‍ച്ചയായും താത്പര്യമുണ്ട്. പ്രിയങ്കയുടെ അമ്മയുടെയും അച്ഛന്റെയും കുടുംബാംഗങ്ങള്‍ കലാസാംസ്‌കാരിക രംഗത്ത് സജീവമാണ്.