Image

അമ്മി­ണി­സാ­ദം (നര്‍മ്മകഥ: സാം നിലമ്പള്ളില്‍)

Published on 05 July, 2016
അമ്മി­ണി­സാ­ദം (നര്‍മ്മകഥ: സാം നിലമ്പള്ളില്‍)
വിഭവസ­മൃ­ദ്ധ­മായ ഉച്ച­യൂണും കഴിഞ്ഞ് ഏമ്പ­ക്കവുംവിട്ട് ഒരു­മ­ണി­ക്കൂര്‍ മയ­ങ്ങു­ന്നത് എന്നും പതി­വുള്ള കാര്യ­മാണ് അറു­മുഖംപിള്ള­ക്ക്. മയക്കം എന്നു­പ­റ­ഞ്ഞാല്‍ അഗാ­ധമായ ഉറ­ക്ക­മ­ല്ല, സ്വബോ­ധ­ത്തോ­ടെ­യുള്ള വിശ്ര­മം. ആ സമയം വീടും പരി­സ­ര­ങ്ങളും പരി­പൂര്‍ണ നിശ­ബ്ദ­ത­യില്‍ ആയി­രി­ക്ക­ണ­മെ­ന്നു­ള്ളത് അദ്ദേ­ഹ­ത്തിന്റെ കല്‍പനയാണ്. അത് നൂറു­ശ­ത­മാനം പാലി­ക്കാന്‍ സുഗ­ന്ധി­യും, അമ്മി­ണിയും, വീട്ടു­ജോ­ലി­ക്കാരും പ്രതി­ജ്ഞാ­ബ­ദ്ധ­രാ­ണ്.

അറു­മുഖം പിള്ള മയ­ങ്ങുന്ന ഒരുമണി­ക്കൂര്‍ വീട്ടുജോലി­ക്കാരും വിശ്ര­മിക്കും. അവരും എവി­ടെ­ങ്കിലും പോയി­ക്കി­ടന്ന് മയങ്ങും. വിശാ­ല­മായ എരു­ത്തി­ലിലെ പന്ത്രണ്ട് പശു­ക്കളും അവ­യുടെ കിടാ­ങ്ങളും, അഞ്ചേര്‍ കാള­കളും ഈ ഒരുമണി­ക്കൂര്‍നേരം അയ­വി­റക്കാറില്ല. എന്തിന് കിളി­കള്‍ പോലും ആപ്ര­ദേ­ശ­ത്തേക്ക് വരാ­ന്‍ ഭയക്കും

പിള്ള കര്‍ഷ­ക­നാ­ണ്. തേനി­യില്‍ ഇരു­നൂ­റേ­ക്കര്‍ വസ്തു­വിന്റെ ജന്മി. അവിടെ നെല്ല്, തെങ്ങ്, വാഴ തുടങ്ങി വെണ്ട, വഴു­ത­ന, തക്കാളി കറി­വേ­പ്പില മുത­ലാ­യ­വ­യെല്ലാം രാസ­വ­ള­ങ്ങള്‍ നിര്‍ലോഭം പ്രയോ­ഗിച്ചും എന്‍ഡോ­സള്‍ഫാന്‍ പോലത്തെ "നിരു­പ­ദ്ര­വ­കാരിക­ളായ' കീട­നാ­ശി­നി­കള്‍ തളിച്ചും കൃഷി­ചെ­യ്ത് തമി­ഴ്‌നാ­ടിന്റെ സഹോ­ദരീ സംസ്ഥാ­ന­മായ കേര­ളാ­വിലെ മടി­യ­ന്മാരെ പട്ടിണികിട­ക്കാതെ വര്‍ഷ­ങ്ങ­ളായി തീറ്റി­പ്പോറ്റു­ന്നത് അദ്ദേ­ഹ­മാണ്. മല­യാ­ള­ത്താ­ന്മാര്‍ അല­സ­ന്മാരും ജോലി­ചെ­യ്യാതെ കൂലി­വാ­ങ്ങു­ന്ന­വരും ആയ­തി­നാല്‍ മുല്ല­പ്പെ­രി­യാ­റില്‍ നിന്നുള്ള വെള്ളം­നനച്ച് ഉല്‍പാ­ദി­പ്പി­ക്കുന്ന കൃഷി­വ­ഹ­കള്‍ അവ­രെ­ക്കൊ­ണ്ടു­തന്നെ തീറ്റിച്ച് കാശു­വാ­രുന്ന തമിഴ്മ­ക്ക­ളുടെ ഒരു പതി­പ്പാണ് അറു­മുഖം പിള്ള.

മല­യാ­ള­നാട് പിള്ളക്ക് തമിള്‍നാ­ടു­പോലെതന്നെ പ്രീയ­പ്പെ­ട്ട­താ­ണ്. അതു­കൊ­ണ്ടാ­ണല്ലോ രണ്ട് സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നും ഓരോ ഭാര്യ­മാരെ സ്വീക­രി­ച്ചി­രി­ക്കു­ന്ന­ത്, തമിള്‍നാ­ട്ടില്‍ നിന്ന് സുഗ­ന്ധി­യും കേര­ള­ത്തില്‍ നിന്ന് അമ്മി­ണി യും. ദ്രാവിഡ കഴകം പാര്‍ട്ടി­യുടെ അനു­ഭാവിയും കരു­ണാ­ന­ധി­യുടെ ആത്മ­മി­ത്രവും ആയ­തി­നാല്‍ ജാതി­മ­ത­ചിന്ത അശ്ശേഷം അദ്ദേ­ഹത്തെ തീണ്ടി­യി­ട്ടി­ല്ല. സുഗന്ധി ഹിന്ദുവാ­ണെ­ങ്കില്‍ അമ്മിണി ക്രിസ്ത്യാ­നി­യാ­ണ്. സുഗന്ധി തേനി­യിലെ സമ്പ­ന്ന­മായ കുടും­ബ­ത്തിലെ സ്ത്രീയാ­ണെ­ങ്കില്‍ അമ്മിണി ഇടു­ക്കി­യിലെ പാവ­പ്പെട്ട വീട്ടില്‍നി­ന്നു­ള്ള­വള്‍.

ഇപ്പോള്‍ രണ്ട് സഹോ­ദരീ സംസ്ഥാ­ന­ങ്ങളും ഒര­ണ­ക്കെ­ട്ടിന്റെ പേരില്‍ പോര­ടി­ക്കു­ന്ന­തില്‍ അദ്ദേഹം അതീവ ദുഃഖി­ത­നാ­ണ്. തന്റെ പ്രീയ­പ്പെട്ട സുഹൃത്ത് വര്‍ക്കി ഇടു­ക്കി­യി­ലി­രുന്ന് തന്നേ­പ്പോലെതന്നെ ദുഖി­ക്കു­ന്നു­ണ്ടെന്ന് അദ്ദേ­ഹ­ത്തിന് അറ­ിയാം. ഇടു­ക്കിയെ തമിള്‍നാ­ടി­നോട് ചേര്‍ത്താല്‍ മറ്റാ­രേ­ക്കാളും സന്തോ­ഷി­ക്കു­ന്നത് പിള്ളയായി­രി­ക്കും. തന്റെ രണ്ടാം ഭാര്യ­യുടേയും പ്രിയസുഹൃ­ത്തിന്റേയും വീടുകള്‍ സ്ഥിതി­ചെ­യ്യുന്ന ജില്ല എന്നനിലക്ക് ഇടുക്കി­യോട് അദ്ദേ­ഹ­ത്തിന് പ്രത്യേ­ക­മായ ഒര­ടു­പ്പ­മു­ണ്ട്. ഇടുക്കി മാത്ര­മല്ല കേരളം മുഴു­വ­നായി തമിഴ്‌നാ­ടി­നോട് ചേര്‍ക്ക­ണ­മെന്ന അഭി­പ്രായ­ക്കാ­ര­നാണ് അദ്ദേഹം. പക്ഷേ, തന്റെ അഭി­പ്ര­യ­ത്തോട്
തമ­ിഴ്‌നാ­ട്ടിലെ രാഷ്ടീ­യ­പാര്‍ട്ടി­കള്‍ യോജി­ക്കുമോ എന്ന് സംശ­യ­മു­ണ്ട്. തമി­ഴ്‌നാ­ടു­തന്നെ മുടി­ഞ്ഞു­പോ­കാന്‍ വേറൊന്നുംവേണ്ട എന്നാണ് കരു­ണാ­നധി ഒരു സ്വകാ­ര്യ­സം­ഭാ­ഷ­ണ­ത്തില്‍ പറ­ഞ്ഞ­ത്.

ഇടുക്കി മാത്ര­മാ­യി­ട്ടാ­ണെ­ങ്കിലും പ്രശ്‌നം തന്നെ. ഒരു കാര്യം തീരു­മാ­നി­ക്കു­ന്ന­തിന് മുന്‍പ് അതിന്റെ എല്ലാ ഭവി­ഷ്യ­ത്തു­ക­ളെ­പ­റ്റിയും ആലോചി­ക്ക­ണ­മ­ല്ലോ. കേരളാ കോണ്‍ഗ്ര­സ്സിന് രണ്ടോ മൂന്നോ എമ്മെല്ലേ­മാരെ ജയി­പ്പി­ക്കാന്‍ സാധി­ക്കുന്ന ജില്ല­യാണത്. ഈയൊരു മഹാ­വി­പത്ത് മന­സി­ലാ­ക്കാ­തെ­യാണ് ചില വിവ­ര­മി­ല്ലാത്ത രാഷ്ട്രീ­യ­ക്കാര് ഇടു­ക്കിയെ തമി­ഴ്‌നാ­ടി­നോട് ചേര്‍ക്കണം എന്ന് വാദി­ക്കു­ന്നത്. ഇതൊ­ക്കെ­യാണ് മിസ്റ്റര്‍ കരു­ണാ­നിധി പിള്ള­യു­മാ­യി­ട്ടുള്ള സംഭാ­ഷ­ണ­ത്തില്‍ രഹ­സ്യ­മായി പറ­ഞ്ഞ­ത്.

ഇടു­ക്കി­യിലെ തന്റെ പ്രിയസു­ഹൃത്ത് വര്‍ക്കി­യു­മായി സംസാ­രി­ച്ചിട്ട് വര്‍ഷ­ങ്ങ­ളാ­യി. അയാ­ളുടെ ഫോണ്‍നമ്പര്‍ ഭിത്തി­യില്‍ കുറിച്ചുവെ­ച്ചി­രു­ന്നത് വീടിന് പെയിന്റടിക്കാന്‍ വന്ന­വര്‍ മായി­ച്ചു­ക­ള­ഞ്ഞു. വര്‍ക്കി­യെന്താ വിളി­ക്കാ­ത്ത­തെന്ന് ഇട­ക്കൊക്കെ ആലോ­ചി­ക്കാ­റു­ണ്ട്. കൃഷിയും രാഷ്ട്രീ­യവും എല്ലാ­മായി തിര­ക്കാ­യ­തി­നാ­ലാണ് കേര­ളാ­വില്‍ പോയി അവ­നെയും കടും­ബ­ത്തേയും കാണാന്‍ ആഗ്ര­ഹ­മു­ണ്ടാ­യിട്ടും നട­ക്കാ­ത്ത­ത്.­അ­വന്റെ ഭാര്യ ഉണ്ടാ­ക്കുന്ന കോഴി­ക്ക­റി­യുടെ സ്വാദ് ഓര്‍ക്കു­മ്പോള്‍ ഇപ്പോഴും വായില്‍ വെള്ള­മൂറും. വൈകു­ന്നേ­ര­ങ്ങ­ളില്‍ കപ്പ വേയി­ച്ചതും ബീഫ് ഉല­ത്തി­യതുംകൂട്ടി നല്ല തെങ്ങിന്‍കള്ളും കുടിച്ച് ദിവ­സ­ങ്ങ­ളോളം അവന്റെ വീട്ടില്‍ താമ­സി­ച്ചി­ട്ടുള്ള ഓര്‍മ ഇട­ക്കി­ടക്ക് മന­സില്‍ തെളി­ഞ്ഞു­വരും .

ത്രേസ്യാമ്മ ഉണ്ടാ­ക്കുന്ന ഭക്ഷ­ണ­ത്തിന്റെ സ്വാദ് സുഗന്ധിയുടെ പാച­ക­ത്തിന് കിട്ട­ത്തി­ല്ല. തൈരു­സാ­ദ­വും, സാമ്പാ­റു­സാ­ദവും നിത്യവും കഴിച്ച് രുചിയെന്ന വാക്കിന്റെ അര്‍ത്ഥം­തന്നെ മറന്ന കാലത്താണ് വര്‍ക്കിയെ പരി­ച­യ­പ്പെ­ടു­ന്നതും അവന്റെ ഭാര്യ ഉണ്ടാ­ക്കുന്ന ഇറ­ച്ചി­ക്ക­റിയും മീന്‍ക­റിയുംകൂട്ടി ചോറു­ണ്ണു­ന്നതും. അതുപറ­ഞ്ഞ­പ്പോ­ളാണ് നല്ല­പോലെ ഇറ­ച്ചിയും മീനും വെയ്ക്കാ­ന­റി­യാ­വുന്ന ഒരു പെണ്ണിനെ ജോലി­ക്കാ­രി­യായി തരാ­മെന്ന് ത്രേസ്യാമ്മ പറ­ഞ്ഞ­ത്. അവ­രുടെ വീട്ടില്‍നിന്ന് ഇതെല്ലാം നല്ല­പോലെ പഠി­ച്ച­വ­ളാണ് അമ്മി­ണി. അങ്ങനെ അവ­ളേം­കൊണ്ട് അണ്ണാച്ചി തേനിക്ക് വണ്ടി­ക­യ­റി.

“എന്തിനാ ഇവിടെ വേറൊരു വേല­ക്കാ­രി? ഇപ്പോള്‍തന്നെ ആവ­ശ്യ­ത്തിന് ജോലി­ക്കാര്‍ ഇവി­ടു­ണ്ടല്ലോ?” അമ്മി­ണിയെ കണ്ട­പ്പോള്‍ സുഗന്ധി ചോദിച്ചു.

“ഇവള് നല്ല പാച­ക­ക്കാ­രി­യാ. ഇവി­ടു­ള്ള­തി­നൊക്കെ വെജി­റ്റേ­റി­യന്‍ ഉണ്ടാ­ക്കാ­നല്ലേ അറി­യൂ. ഇവളെ ഞാന്‍ കൊണ്ടു­വ­ന്നത് നോണ്‍ പാചകംചെയ്യാ­നാ.”

കയ്യിലൊരു പൊതി­ക്കെ­ട്ടു­മായി വന്നു­കയ­റിയ കൊലു­ന്തു­പോ­ലത്തെ പെണ്ണിനെ സുഗ­ന്ധിക്ക് അത്ര ഇഷ്ട്ട­പ്പെ­ട്ടി­ല്ല. തമി­ഴ്‌നാ­ട്ടിലെ കാറ്റും, ഭക്ഷ­ണവും പിടി­ച്ച­പ്പോള്‍ പെണ്ണിന്റെ ശരീ­ര­ത്തില്‍ അവി­ട­വി­ടെ­യായി മാംസം­ ഉരു­ണ്ടു­കൂടി. അന്നേരം അവള്‍ക്ക് ചെറി­യ­തോ­തില്‍ ഇളക്കവും തുട­ങ്ങി. പിടി­ക്കു­മ്പോള്‍ പുളി­ങ്കൊ­മ്പില്‍ തന്നെ പിടി­ക്കണം എന്ന് അവ­ളുടെ അപ്പന്‍ പറ­ഞ്ഞു­കേ­ട്ടി­ട്ടു­ള്ള­തി­നാല്‍ അവള്‍ അറു­മു­ഖ­ത്തിനെതന്നെ നോട്ട­മി­ട്ടു.

ഉച്ചമയ­ക്ക­ത്തില്‍ നിന്ന് ഉണര്‍ത്താന്‍ ചായയും പല­ഹാ­ര­ങ്ങ­ളു­മായി ചെല്ലു­മ്പോള്‍ അവള്‍ അയാ­ളുടെ തോളില്‍തട്ടി വിളി­ച്ചു. ഇന്നു­വരെ സുഗ­ന്ധി­പോലും ചെയ്യാത്തകാര്യം ചയ്യാന്‍ ധൈര്യ­പ്പെട്ട സുന്ദ­രി­പ്പെ­ണ്ണിനെ പിള്ളക്കും ഇഷ്ട്ട­മാ­യി. ആരും­കാ­ണാതെ തുടക്ക് ഒരടികൊടു­ത്ത­പ്പോള്‍ അവള്‍ ചിരി­ച്ചും­കൊണ്ട് ഓടി. പിന്നീട് അടി മുക­ളി­ലേക്ക് കയ­റി­വ­ന്ന­പ്പോള്‍ അവള്‍ അയാ­ളുടെ കയ്യില്‍ കയ­റി­പ്പി­ടി­ച്ചു.

“അത് വേണ്ടെടാ കണ്ണാ,” അവള്‍ പറഞ്ഞു.

“വേണ­മെടി തങ്ക­മേ.”

അങ്ങ­നെ­യാണ് സുഗന്ധി ഉറ­ങ്ങി­ക്ക­ഴി­ഞ്ഞാല്‍പിന്നെ പിള്ള രാത്രി­സ­ഞ്ചാരം തുട­ങ്ങി­യത്. സഞ്ചാരം പലതവണ ആവര്‍ത്തി­ച്ച­പ്പോള്‍ ഒരു­ദി­വസം രാവിലെ അമ്മിണി അടു­ക്ക­ള­മു­റ്റത്തെ മാവിന്‍ചുവ­ട്ടില്‍ പോയി­രുന്ന് ഛര്‍ദ്ദി­ച്ചു. അതു­കണ്ട് നാല് പ്ര­സ­വി­ച്ചി­ട്ടുള്ള സുഗന്ധിയുടെ നെഞ്ചി­ടി­ച്ചു. തലേ­രാത്രി മധു­ര­ക്കി­ഴങ്ങ് തിന്ന­തു­കൊ­ണ്ടാ­ണെന്ന് പറ­ഞ്ഞ് തല്‍ക്കലം തടി­തപ്പി. മധു­ര­ക്കി­ഴങ്ങ് തന്റെ ഭര്‍ത്താ­വി­നോ­ടൊപ്പം പലരാത്രിക­ളില്‍ അവള്‍ കഴി­ച്ചി­ട്ടുണ്ട്് എന്ന­കാര്യം അപ്പോഴും അവര്‍ അറിഞ്ഞി­ല്ല.

തുടര്‍ന്നുള്ള ദിവ­സ­ങ്ങ­ളിലും അവള്‍ ഛര്‍ദ്ദി­ക്കാന്‍ തുട­ങ്ങി­യ­പ്പോള്‍ മധു­ര­ക്കി­ഴ­ങ്ങല്ല തന്റെ ഭര്‍ത്താ­വാണ് കാര­ണ­ക്കാ­രന്‍ എന്നസത്യം അവ­ളെ­ക്കൊണ്ട് പറ­യി­പ്പി­ച്ചു.

തന്റെ അണ്ണ­ന്മാര്‍ വടി­വാളും തോക്കു­മാ­യട്ട് എത്തുംമുന്‍പ് അവളെ നാടു­ക­ട­ത്താന്‍ സുഗന്ധി ഭര്‍ത്താ­വി­നോട് കല്‍­പി­ച്ചു. തോക്കും വടി­വാ­ളു­മൊക്കെ തന്റെ വീട്ടി­ലു­മു­ള്ള­തി­നാല്‍ ഭാര്യ­യുടെ ഭീഷ­ണി­യൊന്നും പിള്ള­യുടെ അടുത്ത് വില­പ്പോ­യി­ല്ല. എന്നാല്‍ പെണ്ണ് ചത്തു­ക­ള­യു­മെന്ന് പറ­ഞ്ഞത് അദ്ദേ­ഹ­ത്തിന്റെ ഹൃദ­യ­ത്തില്‍ കൊണ്ടു. സുഗന്ധി തരാത്ത സുഹാനു­ഭൂ­തി­കള്‍ തനിക്ക് സമ്മാ­നിച്ച അമ്മി­ണി­പ്പെ­ണ്ണിനെ അങ്ങ­നെ­യങ്ങ് വിട്ടു­ക­ള­യാന്‍ അദ്ദേ­ഹ­ത്തിന് സമ്മ­ത­മ­ല്ലാ­യി­രു­ന്നു. അവളെ കൊണ്ടു­പോയി കേര­ളാ­വില്‍ പാര്‍പിക്കാം എന്ന് വിചാ­രി­ച്ചു­കൊ­ണ്ടാണ് മധു­രക്ക് പോകു­ക­യാ­ണെന്നും പറഞ്ഞ് ഇടു­ക്കിക്ക് വണ്ടിക­യ­റി­യത്. അവി­ടെ­ച്ചെന്ന് സുഹൃത്ത് വര്‍ക്കിയെകണ്ട് ഭരക്ഷി­ക്ക­ണ­മെടാ’ എന്നുപറഞ്ഞ് നില­വി­ളി­ച്ചു.

“എന്താ പിള്ളേച്ചാ ഇത്? ഒന്നു­കില്‍ കാര്യം പറ­ഞ്ഞിട്ടുകര, അല്ലെ­ങ്കില്‍ കര­ഞ്ഞി­ട്ട്……”

ആ സെന്റന്‍സിന് അര്‍ത്ഥ­ഭംഗി ഇല്ലല്ലോ എന്ന് തോന്നി­യ­തു­കൊണ്ട് വര്‍ക്കി മുഴു­മി­പ്പി­ച്ചി­ല്ല.

പിന്നെയും നിര്‍ബ­ന്ധി­ച്ച­പ്പോള്‍ പിള്ള പറ­ഞ്ഞു, “ഗര്‍ഭം.”

“ആര്‍ക്ക് സുഗ­ന്ധിക്കോ?”

“അല്ലെടാ, അമ്മി­ണിക്ക്.”

“ആരാ വില്ലന്‍?”

അണ്ണാച്ചി മറു­പടി പറ­യാതെ കാല്‍വി­ര­ല്‍­കൊണ്ട് നിലത്ത് കളം വര­ച്ചു­കെ­ണ്ടു­നി­ന്നു.

“അമ്പടാ കള്ളാ നീ പണി­പ­റ്റി­ച്ചു, അല്ലേ? എന്നിട്ട് അവ­ളെ­വി­ടെ?”

“വീട്ടി­ലുണ്ട്, നീയെന്നെ രക്ഷി­ക്കണം, വര്‍ക്കി.”

“എന്നു­വെ­ച്ചാല്‍ ഗര്‍ഭം ഞാനേല്‍ക്ക­ണ­മെ­ന്നോ? അതുമാത്രം പറ­യ­രു­ത്. തന്നെ­യു­മല്ല ഞാന്‍ പ്രസവം നിറു­ത്തി­യി­ട്ടു­ള്ള­വ­നുമാ.”

“നീ ഏല്‍ക്ക­ണ­മെന്ന് ഞാന്‍ പറ­ഞ്ഞോ? നീ ഒരു പോംവഴി പറ­ഞ്ഞു­താ.”

“ഏതെ­ങ്കിലും ഡോക്ട്ട­റെ­ക്കൊണ്ട് ചീറ്റിച്ചുക­ള.”

“അതിന് അവള് സമ്മ­തി­ക്കു­ന്നില്ല.”

“പിന്നെന്താ അവള് പറ­യു­ന്നത്?”

“കെട്ട­ണ­മെന്ന്.”

“എന്നാ­പ്പിന്നെ കെട്ടി­ക്കള.”

“കെട്ടാം അല്ലേ?”

“വെറുതേ കെട്ടെ­ഡോ. നിങ്ങടെ തമി­ഴ്‌നാ­ട്ടില്‍ അതിന് വകു­പ്പു­ണ്ട­ല്ലോ. നിന്റെ നേതാ­വി­നു­തന്നെ രണ്ടോ മൂന്നോ ഭാര്യ­മാ­രില്ലേ?”

“അത് ശരി­യാ­ണ­ല്ലോ.” ബുദ്ധി ഉപ­ദേ­ശിച്ചു തന്ന വര്‍ക്കിക്ക് നന്ദി പറ­ഞ്ഞിട്ട് പിള്ള പോയ­തു­പോലെ തിരി­ച്ചു­പോ­ന്നു.

നാട്ടു­കൂ­ട്ടത്തെ സാക്ഷി­നിര്‍ത്തി പിള്ള അമ്മി­ണി­യുടെ കഴു­ത്തില്‍ താലി­കെ­ട്ടി. ഇനി­യെ­ങ്കിലും മന­ഃസ­മാ­ധാ­ന­ത്തോടെ നേരം­വെ­ളു­ക്കു­തു­വരെ അവ­ളു­ടെ­കൂടെ കിട­ക്കാ­മല്ലോ എന്ന് സന്തോ­ഷി­ക്കു­കയും, ബുദ്ധി ഉപ­ദേ­ശിച്ചു­തന്ന വര്‍ക്കിക്ക് താങ്ക്‌സ്കാര്‍ഡ് അയക്കുകയും ചെയ്തു.

സുഗ­ന്ധി­യടെ അണ്ണ­ന്മാര്‍ വിവരം അറിഞ്ഞിട്ടും വടി­വാളും തോക്കും എടു­ത്തില്ല. അവ­ന­വന്റെ കണ്ണില്‍ കോലി­രി­ക്കു­മ്പോള്‍ മച്ചാന്റെ കണ്ണിലെ കര­ടെ­ടു­ക്കു­ന്നത് ശരി­യ­ല്ലല്ലോ എന്ന് അവരും വിചാ­രി­ച്ചു­കാ­ണും. ഒരു­വി­ധ­ത്തില്‍ നോക്കി­യാല്‍ അത് നന്നായെന്ന് സുഗ­ന്ധിയും വിചാ­രി­ച്ചു.
ഇനി­യെ­ങ്കിലും അണ്ണാ­ച്ചി­യുടെ പീഡ­നം­കൂ­ടാതെ രാത്രി സുഖ­മായി കിട­ന്നു­റ­ങ്ങാ­മ­ല്ലോ.

അങ്ങനെ സംഗ­തി­ക­ളെല്ലാം ശുഭ­മായി പര്യ­വ­സാ­നിച്ചല്ലോ എന്നുകരുതി അമ്മി­ണി­യുടെ ചൂടും പിടിച്ച് കിട­ക്കുന്ന സമ­യ­ത്താണ് ഇടു­ക്കി­യില്‍ ഭൂമി­കു­ലു­ങ്ങി­യ­ത്. തേനി­യിലും ചെറു­താ­യൊന്ന് കുലു­ങ്ങിയോ എന്നൊരു സംശ­യം. അത് ഭൂമി­കു­ലു­ങ്ങിയ­ത­ല്ലെന്നും, താന്‍ പിടിച്ച് കുലു­ക്കി­യ­താ­ണെന്നും അമ്മിണി പറ­ഞ്ഞു.

ഭൂമി­കു­ലു­ങ്ങി­യ­തോടെ മല­യാ­ള­ത്താ­ന്മാര്‍ പേടി­ച്ചു­വി­റ­ച്ചു. മുല്ല­പ്പെ­രി­യാര്‍ അണ­ക്കെട്ട് പൊട്ടാന്‍പോ­കുന്നേ എന്ന് വിളി­ച്ചു­കൂവിക്കൊണ്ട് മനു­ഷ്യ­മ­തില് കെട്ടു­ക­യോ, പട്ടി­ണി­കെ­ട­ക്കു­ക­യോ, ഡല്‍ഹി­യില്‍പോയി പ്രധാ­ന­മ­ന്ത്രിയെ കുത്തി­യു­ണര്‍ത്തു­കയോ ഒക്കെ­ചെ­യ്തു. ഇടുക്കിഡാം കാണാന്‍പോയ മൂന്നൂറോ­ളം തമി­ഴ്‌പെണ്‍മ­ണി­കളെ മല­യാ­ള­ത്താ­ന്മാര്‍ ബലാല്‍സംഗം ചെയ്യുന്ന സിനിമ ഉടന്‍ റിലീ­സാ­കു­മെന്ന വാര്‍ത്ത കേട്ട­തോ­ടു­കൂടി "എന്‍ രത്ത­ത്തിന്‍ രത്തമേ' എന്ന് എംജി­ആര്‍ വിളച്ച തമ­ഴ്മക്ക­ളുടെ രക്തം തിള­ച്ചു­മ­റി­ഞ്ഞു. കേര­ളാ­വിനെ അറ­ബി­ക്ക­ട­ലില്‍ മുക്കി­ത്താ­ഴ്ത്തിയി­ട്ടു­തന്നെ എന്നുതീ­രു­മാ­നിച്ച് വടി­വാളും ഒട്ട­ക­വു­മായി അതിര്‍ത്തി­യി­ലേക്ക് മാര്‍ച്ചു­ചെ­യ്തു.

വിളഞ്ഞ് പാക­മായ അഞ്ചേ­ക്ക­റിലെ വെണ്ട­ക്ക­യും, വഴു­ത­ന­ങ്ങയും ഇരു­പ­തേ­ക്ക­റിലെ വെട്ടാറായ വാഴ­ക്കു­ലയും എന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാതെ അറു­മു­ഖന്‍ പിള്ള വിഷ­മി­ച്ചു. കുടി­വെള്ളം മുട്ടിച്ച മല­യാ­ള­ത്താ­ന്മാരെ പട്ടി­ണി­ക്കിട്ട് കൊല്ലും എന്നും പറഞ്ഞ് തമി­ഴ്മ­ക്കള്‍ അതിര്‍ത്തി­യില്‍ കാവല്‍കി­ട­ക്കു­ക­യാ­ണ്. തമി­ഴ്‌നാ­ട്ടില്‍നിന്ന് ലോറി­വ­ന്നാല്‍ ചില്ല­ടിച്ച്‌പൊട്ടി­ക്കു­മെന്നും ടയ­റിന്റെ കാറ്റ­ഴി­ച്ചു­വി­ടു­മന്നും പറഞ്ഞ് മല­യാ­ള­ത്താ­ന്മാ­രും. ഏതാനും ദിവ­സ­ങ്ങള്‍ കൂടി­ക­ഴി­ഞ്ഞാല്‍ ഉപ­യോ­ഗ­ശൂ­ന്യ­മായി പോകുന്ന വെണ്ട­ക്ക­യു­ടേയും വഴു­ത­ന­ങ്ങ­യു­ടേയും കാര്യ­മോര്‍ത്ത് അറു­മുഖം പിള്ള ദുഃഖി­ച്ചു.

“വെട്ടി­ക്ക­ണ്ടിച്ച് കന്നു­കാ­ലിക്ക് കൊടുക്ക്,” അമ്മിണി ഉപദേ­ശിച്ചു.

“അതു തിന്നാല്‍ പശു­ക്കള് ചത്തു­പോ­ക­ത്തി­ല്ലേ­ടി, തങ്കമ്മേ?”

“വെണ്ടക്കാ തിന്നാലോ?”

“അതു­മൊത്തം വെഷ­മ­ല്ലേ­ടി? രാസ­വ­ള­വും, ഡിഡി­റ്റിയും എന്‍ഡോ­സള്‍ഫാനും എല്ലാം അതി­ലു­ണ്ട്.”

“അപ്പോ മനു­ഷമ്മാര് ചാക­ത്തി­ല്ലേ?”

“നമ്മ­ള­ല്ലല്ലോ തിന്നു­ന്ന­ത്, മല­യാ­ള­ത്താ­ന്മാ­രല്ലേ?”

“അത് ശരി­യാ­ണ­ല്ലോ.” അമ്മി­ണി­ക്കുട്ടി അണ്ണാ­ച്ചിയുടെ കുട­വ­യ­റില്‍ ഉമ്മ­വെ­ച്ചു.

****

സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)
Join WhatsApp News
ഒരു വയസന്‍ വായനകാരന്‍ 2016-07-06 09:00:10
ഇപ്പോള്‍ സംശയം മാറി . ഇ സാറ്  ആളു കൊള്ളാമല്ലോ 
ആദ്യത്തെ നോട്ടത്തില്‍  നീല നിറം  കദയില്‍ കത്തി പടരുന്നു
വയാഗ്ര യുടെ  നീല നിറം.
ഇവിടെ ചുമ്മാതെ  സോഷ്യല്‍ സെഖ്‌ഉരിട്ടി  വാങ്ങുന്ന അച്ചായന്മാര്‍ 
ഇനി തമിഴു നാട്ടില്‍ സ്ഥലം  വാങ്ങുവാന്‍ ഓടും 
നമോ നമോ സാം മാഷിനു നമോവാകം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക