image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ് (കഥ:ജോണ്‍ മാത്യു)

SAHITHYAM 30-Jun-2016
SAHITHYAM 30-Jun-2016
Share
image
അന്നത്തെ മദ്രാ­സില്‍നി­ന്ന്, ഇന്നത്തെ ചെന്നൈ­യില്‍നിന്ന് വീണ്ടു­മൊരു യാത്ര­യാണ് ഞാന്‍ മന­സ്സില്‍ വര­ച്ചി­ട്ട­ത്. നഗ­ര­ത്തിനു പേരു­മാ­റ്റ­മു­ണ്ടാ­കാം, പക്ഷേ എന്റെ ആദ്യ­യാ­ത്ര­യുടെ ചിത്ര­ങ്ങ­ളെ­ങ്ങ­നെ­യാണ് മായി­ച്ചു­ക­ള­യുക?

മറ്റൊരു അവ­ധി­ക്കാലം!

image
image
ഏതാനും ദിവ­സ­ങ്ങള്‍ ചെന്നൈ­യില്‍ തങ്ങി­യ­പ്പോള്‍, കാര്യ­മായി ഒന്നും ചെയ്യാ­നി­ല്ലാ­തി­രു­ന്ന­പ്പോള്‍ ചിന്തി­ച്ചു. എന്തു­കൊ­ണ്ട്, ഒ­രി­ക്കല്‍, യാത്ര തുട­ങ്ങിയ പാത­യില്‍ക്കൂടി ഒന്നു­കൂടി - അത് ആസ്വാ­ദ്യ­ക­ര­മാ­യി­രി­ക്കു­ക­യി­ല്ലേ, മന­സ്സിന് കുളിര്‍മ്മ പക­രു­ന്ന­താ­യി­രി­ക്കു­ക­യില്ലേ?

ഇരു­പതു വയസ്സു തിക­യു­ന്ന­തിനു മുന്‍പാ­യി­രുന്നു ആദ്യ­യാ­ത്ര. പഠിച്ച ഭൂമി­ശാസ്ത്രം നേരില്‍കാ­ണാന്‍, വായിച്ച ചരി­ത്ര­ത്തി­ലേക്ക് ഒന്ന് എത്തി­നോ­ക്കാന്‍, ആ ചരി­ത്ര­ഭൂ­മി­ക­ളില്‍ തൊട്ടു­രു­മ്മി­ക്കൊ­ണ്ട്.

ജി.­റ്റി.­എ­ക്‌സ്പ്രസ് എത്രയോ കാലം ചരി­ത്ര­ത്തി­ന്റെയും ബ്രിട്ടീ­ഷ്പ്ര­താ­പ­ത്തി­ന്റെയും പ്രതീ­ക­മാ­യി­രു­ന്നു. എന്തി­നാണ് പെഷ­വാര്‍ മുതല്‍ മംഗ­ലാ­പു­രം­വരെ അന്ന് അത് ഓടി­യി­രു­ന്നത്? പട്ടാ­ള­മേ­ധാ­വി­കള്‍ക്ക് "രാജി'ന്റെ നെറു­ക­യില്‍ക്കൂടി ജൈത്ര­യാത്ര നട­ത്താന്‍. രാമ­ച്ച­വേ­രു­കള്‍ക്കൊണ്ട് മെന­ഞ്ഞ, ഈര്‍പ്പ­മ­ണിയപ്പെടു­ന്ന, തണു­പ്പിച്ച കൂടു­കള്‍ക്കു­ള്ളില്‍ സുഖ­യാത്ര ചെയ്യുന്ന സാഹി­ബ്ബു­-­ബീ­ബി­മാര്‍ക്കു­വേ­ണ്ടി­യാ­യി­രുന്നു നൂറ്റി­ച്ചി­ല്വാനം മണി­ക്കൂ­റു­കള്‍ ഓടി­യി­രുന്ന ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്ര­സ്.

എന്റെ ആദ്യ­യാ­ത്രാ­കാ­ല­ങ്ങ­ളാ­യ­പ്പോ­ഴേ­ക്കും, ട്രെയ്‌നിന്റെ യാത്രാ ദൂരം വെട്ടി­ക്കു­റ­ച്ചി­രു­ന്നു. അതും ചരി­ത്ര­പ­രവും സാമൂ­ഹി­ക­പ­രവും കാര­ണ­ങ്ങ­ളാല്‍. അതെ­ന്താ­യാലും നിര്‍ത്തുന്ന സ്റ്റേഷനുക­ളുടെ വിവ­ര­ങ്ങളും മറ്റ് അസു­ല­ഭ­കാ­ഴ്ച­കളും ഞാന്‍ നോട്ടു­ബു­ക്കില്‍ കുറി­ച്ചു, ഒരു യാത്രാ­വി­വ­ര­ണം­പോ­ലെ. രണ്ടാം ദിവസം ഉച്ച­ക­ഴിഞ്ഞ് മദ്ധ്യ­പ്ര­ദേ­ശില്‍ക്കൂ­ടി­യുള്ള യാത്ര രസ­ക­ര­മാ­യി­തോ­ന്നി. വിന്ധ്യാ­-­സ­ത്പുര പര്‍വ്വ­ത­നി­ര­കള്‍!

യാത്ര സാവ­ധാ­ന­ത്തി­ലാ­യി.

മുന്നിലും പിന്നി­ലു­മായി എന്‍ജിന്‍ ഘടി­പ്പിച്ച് വലി­ഞ്ഞു­കേ­റുന്ന ജിറ്റി. ഏതോ ഒരു വള­വില്‍ "റ' എഴു­തി­യ­തു­പോ­ലെ, അതു കാണാന്‍ ജന­ത്തിന് ആകാം­ക്ഷ­യും.

അത് കഴി­ഞ്ഞ­കാ­ലം,

വര്‍ഷ­ങ്ങ­ളെത്ര?

അമ്പ­ത്, അര­നൂ­റ്റാണ്ട്!

ഇന്ന്, നിറ­ഞ്ഞൊ­ഴു­കുന്ന കംപാര്‍ട്ടു­മെന്റ­ല്ല.

ശീത­വ­ത്ക്ക­രിച്ച ഒന്നാം­ക്ലാ­സിന്റെ ആര്‍ഭാ­ട­ത്തിന്റെ തണ­ലിലെ യാത്ര, അത് അന്നത്തെ പട്ടാ­ള­മേ­ധാ­വി­ക­ളായ "സായ്പ്പ'ന്മാര്‍ക്ക് വിഭാ­വന ചെയ്യാന്‍ കഴി­യു­ന്ന­തി­ല­തീ­ത­മായി!

ഇപ്പോള്‍ നോട്ടു­ബു­ക്കി­ല്ല,

ഇനിയും ഒന്നും എഴു­താ­നി­ല്ല,

ഡയ­റിയും യാത്രാ­വി­വ­ര­ണവും എന്നേ ഉപേ­ക്ഷി­ച്ചു,

ഒരു ചോദ്യം ബാക്കി­നിര്‍ത്തി­ക്കൊണ്ട്

"ആര്‍ക്കു­വേ­ണ്ടി...?'

നാഗ­പ്പൂ­രില്‍നി­ന്നാണ് അയാള്‍ എന്റെ സഹ­യാ­ത്രി­ക­നാ­യ­ത്.

സാധാ­രണ എല്ലാ­വരും ചെയ്യു­ന്ന­തു­പോലെ ആദ്യം അപ­രി­ചി­തര്‍ തമ്മില്‍ത്ത­മ്മില്‍ സൂക്ഷി­ച്ചു­നോ­ക്കു­ന്നു, നിശ­ബ്ദ­മായ പഠ­നം.

സൗഹൃദം സ്ഥാപി­ക്കു­ന്ന­തിന്റെ തുട­ക്ക­മാ­യി.

തന്റെ പക്കല്‍ കരു­തി­യി­രുന്ന കൂട­യില്‍നി­ന്ന് ഏതാനും ഓറഞ്ച് അയാള്‍ പുറ­ത്തെ­ടു­ത്തു.

"ഫ്രഷ്, ഇത് ഓറ­ഞ്ചിന്റെ നാടാ­ണ്.'

ആദ്യം നിര­സി­ച്ചെ­ങ്കിലും പിന്നീട് നിര്‍ബ­ന്ധ­ത്തിന് വഴ­ങ്ങി.

ഞാന്‍ കരു­തി­യി­രുന്ന ചോക്ലേറ്റ് ബാറു­കള്‍ ഒരു മറു­പ­ടി­യായി അദ്ദേ­ഹ­ത്തിനും സമ്മാ­നി­ച്ചു.

"രഘു, രഘു മേനോന്‍...' അയാള്‍ പരി­ച­യ­പ്പെ­ടു­ത്തി.

ഏതോ ഉദ്യോ­ഗ­ങ്ങ­ളെല്ലാം വഹി­ച്ച്, വിര­മി­ച്ച്, പക്വ­ത­വന്ന ഒരു വ്യക്തി­ത്വ­ത്തിന്റെ ഉട­മ­പോ­ലെ. മേലേ­ക്കിട ക്ലാസു­ക­ളില്‍ യാത്ര ചെയ്യു­ന്ന­വ­രുടെ ഉറച്ച ആത്മ­വി­ശ്വാ­സം. അതിന്റെ പ്രതീ­ക­മായ വെള്ള ഷര്‍ട്ടും ചുവന്ന ടൈയും ജായ്ക്കറ്റും!

ഡല്‍ഹി­യി­ലുള്ള മക­ളെയും കുടും­ബ­ത്തെയും കാണാ­നുള്ള യാത്ര­യി­ലാ­ണ്. പേര­ക്കു­ട്ടി­കള്‍ക്കുള്ള സമ്മാ­ന­മാണ് ഓറ­ഞ്ചു­കൂട!

നിമി­ഷ­ങ്ങള്‍ക്കകം അയാള്‍ വാചാ­ല­നാ­യി.

കഴിഞ്ഞ അമ്പതു വര്‍ഷ­മായി എത്ര­യോ­വട്ടം ഇതു­പോലെ ഡല്‍ഹി­യാത്ര ചെയ്തി­രി­ക്കു­ന്നു. നാഗ­പ്പൂ­രില്‍നിന്ന് ജിറ്റി എക്‌സ്പ്ര­സില്‍ കേറി­യാല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഡല്‍ഹി­യി­ലെ­ത്തും. അന്നത്തെ ജോലിയും തീര്‍ത്ത് വൈകു­ന്നേരം മട­ക്ക­യാ­ത്ര­യും.

ആ യാത്ര­കള്‍-

എന്നില്‍ ആകാം­ക്ഷ­യു­ണര്‍ത്തി, കൂടു­തല്‍ അറി­യാന്‍ താത്പ­ര്യ­വും.

നാഗ­പൂ­രില്‍ ആസ്ഥാ­ന­മാ­ക്കി­യി­രു­ന്ന, പാചകയെണ്ണ വന്‍തോ­തില്‍ ഉല്പാ­ദി­പ്പി­ക്കുന്ന ഒരു സ്ഥാപ­ന­ത്തിന്റെ ഡല്‍ഹി പ്രതി­നി­ധി­യാ­യി­രുന്നു അയാള്‍. സര്‍ക്കാര്‍ സ്ഥാപ­ന­ങ്ങ­ളിലെ ലേലങ്ങളില്‍ പങ്കെ­ടു­ക്കു­ക, റിപ്പോര്‍ട്ടു­കള്‍ തയ്യാ­റാ­ക്കു­ക, തങ്ങ­ളുടെ കച്ച­വടം ഉറ­പ്പി­ക്കു­ന്ന­തിനു പ്രേരണ ചെലു­ത്തുക തുട­ങ്ങി­യവ അയാ­ളുടെ പ്രവര്‍ത്ത­ന­മ­ണ്ഡ­ലവും. കൂടാതെ ലൈസന്‍സു­കള്‍ തര­പ്പെ­ടു­ത്തു­കയും ഡല്‍ഹി­യിലെ "ഡിജി­എ­സ്­ആന്‍ഡ്ഡി', "സിസി­ഐഇ' തുട­ങ്ങിയ ഡിപ്പാര്‍ട്ടു­മെന്റു­ക­ളായി ബന്ധ­പ്പെ­ടു­ക­യും.

സമാ­ന­മായ പ്രവര്‍ത്തന സ്വഭാ­വ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കണം ഞാന്‍ അയാ­ളു­മായി വേഗം അടു­ത്ത­ത്.

"ആര്‍ക്കും പരാ­തി­യി­ല്ലാ­തി­രുന്ന സുന്ദ­ര­മാ­യ, അന്യോന്യം വിജ­യി­ക്കു­ന്ന, "അഴി­മതി'യുടെ സുവര്‍ണ്ണ­കാ­ലം...' ഓര്‍മ്മ പുതു­ക്കി.

"ശരി­യാ­ണ്, വില­കു­റഞ്ഞ പരു­ത്തി­ക്കു­രു­വെ­ണ്ണ­യില്‍നിന്ന് പാച­ക­നെയ്യ് ഉണ്ടാ­ക്കു­മ്പോള്‍ നില­വാരം ഉയര്‍ത്താന്‍ കനോ­ല­യെ­ണ്ണ­യും­കൂടി ചേര്‍ക്കാന്‍ സര്‍ക്കാ­രിന്റെ അനു­വാ­ദ­മു­ണ്ട്. എന്നാല്‍, റേപ്പ്ലാന്റ­റില്‍നി­ന്നുള്ള കനോല കാന­ഡ­യില്‍നി­ന്നാണ് എത്തേ­ണ്ട­ത്. അതി­നാണ് "വില­പ്പി­ടി­പ്പുള്ള' ഇറ­ക്കു­മതി ലൈസന്‍സ്. വിദേ­ശ­നാ­ണ്യ­ത്തിന് ക്ഷാമ­മു­ണ്ടാ­യി­രു­ന്ന­കാ­ലം. ഒരി­ക്കല്‍ ലൈസന്‍സു തര­പ്പെ­ട്ടാല്‍ "കനോല' മുത­ലാളി മറി­ച്ചു­വി­ല്ക്കും. പിന്നെ ബന്ധ­പ്പെട്ട കക്ഷി­കള്‍ക്കെല്ലാം ലാഭ­വി­ഹിതം!

രഘു മേനോന്‍ പൊട്ടി­ചി­രി­ച്ചു. തുടര്‍ന്നു. "റിക്കേര്‍ഡിംഗും ക്യാമ­റയും ഇല്ലാ­തി­രുന്ന നല്ല­നാ­ളു­കള്‍...!'

അറി­യാതെ എന്റെ മനസ്സ് കാന­ഡ­യിലെ ആല്‍ബര്‍ട്ട സംസ്ഥാ­നത്തെ മഞ്ഞ­പ്പൂ­ക്ക­ളുടെ വയ­ലു­ക­ളി­ലേ­ക്കു­പോ­യി. കണ്ണെ­ത്താത്ത ദൂരം നീണ്ടു­നി­വര്‍ന്നു­കി­ട­ക്കുന്ന റേപ്പ്ലാന്റ് വയ­ലു­കള്‍.

മഞ്ഞ­പ്പൂ­ക്ക­ളുടെ ഓള­ങ്ങള്‍, ഒരു കുഞ്ഞി­കാ­റ്റ­ടി­ക്കു­മ്പോള്‍!

ആല്‍ബര്‍ട്ട­യിലെ എഡ്മന്റന്‍ നഗ­ര­ത്തിന് പുറ­ത്തേക്ക് കാറോ­ടി­ച്ചു­പോ­യ­തിന്റെ ഓര്‍മ്മ.

അവി­ടെ­നിന്നും എന്റെ മന­സ്സിനെ വര്‍ത്ത­മാ­ന­കാ­ല­ത്തേക്കു രഘു­മേ­നോന്‍ മട­ക്കി­ക്കൊ­ണ്ടു­വ­രുന്നു:

"ബേതുള്‍........'

അപ്പോള്‍ ഞങ്ങ­ളുടെ ട്രെയ്ന്‍ സത്പു­ര­ഘ­ട്ട­ങ്ങ­ളി­ലൂ­ടെ­യാ­യി­രുന്നു യാത്ര. ആദ്യ­യാ­ത്ര­യി­ലാ­യി­രു­ന്നെ­ങ്കില്‍ ഞാനെ­ഴു­തു­മാ­യി­രുന്നു:

"വിന്ധ്യ­-­സ­ത്പു­ര­ഘ­ട്ട­ങ്ങള്‍ ഭാര­തത്തെ തെക്കും വട­ക്കു­മായി ഭൂമി­ശാ­സ്ത്ര­പ­ര­മായി വിഭ­ജി­ക്കു­ന്നു. മല­കളും താഴ്‌വാര­ങ്ങ­ളു­മായി ഉയ­ര­മുള്ള മര­ങ്ങ­ളി­ല്ലാത്ത കുറ്റി­ക്കാ­ടു­കള്‍ നിറഞ്ഞ ഭൂമി. എങ്കിലും ഓടുന്ന വണ്ടി­യി­ലി­രു­ന്നുള്ള കാഴ്ച മനോ­ഹ­ര­മാ­ണ്...'

അത് അന്ന............!

"............. ഇനിയും ഇറ്റാര്‍സി, ഹോഷം­ഗ­ബാ­ദ്............ ഇരു­മ്പ­യിരു നിറഞ്ഞ കുന്നു­കള്‍......... അതു­കൊ­ണ്ടാ­ണല്ലോ ഉരു­ക്കു­വ്യ­വ­സാ­യ­ശാ­ല­കള്‍ ഇവി­ട­ത്തന്നെ വേണ­മെ­ന്ന്........... സര്‍വ്വ­യര്‍മാരെ വേണ­മെ­ന്ന്.............'

ഇത്രയും പറ­ഞ്ഞിട്ട് രഘു മേനോന്‍ എന്തോ ചിന്തി­ക്കു­ക­യാ­യി­രു­ന്നു.

ഒരു കഥ പറ­യാം, സംഭ­വ­ക­ഥ..........

ഞാന്‍ കഥ കേള്‍ക്കാന്‍ കാതോര്‍ത്തു, രഘു തുടര്‍ന്നു:

ഇതു­പോ­ലൊരു യാത്ര, വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ്, നിങ്ങള്‍ക്ക­റി­യാ­മല്ലോ ഉറ­ങ്ങാന്‍ സൗക­ര്യ­മുള്ള മൂന്നാം­ക്ലാ­സി­ലാ­യി­രുന്നു യാത്ര. ഇന്നല്ലേ നാമൊക്കെ സാഹി­ബ്ബു­മാ­രാ­യ­ത്. "ത്രിട­യറി'ലെ താഴത്തെ കിടക്ക ഞാന്‍ ബുക്കു­ചെ­യ്തി­രു­ന്നു. നാഗ­പ്പൂ­രില്‍നി­ന്നു­ത­ന്നെ­യാ­ണെന്നു തോന്നുന്നു ഒരു യുവ­തിയും അവ­രുടെ രണ്ടു കുട്ടി­കളും എതിര്‍വശത്തെ സീറ്റില്‍ ഉണ്ടാ­യി­രു­ന്നു. തുട­ക്ക­ത്തിലെ ഞാന്‍ അവരെ ശ്രദ്ധി­ച്ചു. ഒന്ന് അവ­രുടെ ആകര്‍ഷ­ണീ­യ­ത, രണ്ട് കുട്ടി­ക­ളുടെ ദയ­നീ­യ­ത. പെണ്‍കു­ട്ടി­യുടെ കൈത്ത­ണ്ട­യില്‍ രണ്ടു കുപ്പി­വ­ള­ക­ളാ­ണു­ണ്ടാ­യി­രു­ന്ന­ത്. അങ്ങ­നെ­യാ­ണല്ലോ സമ്പത്തും നില­വാ­രവും ശ്രദ്ധി­ക്ക­പ്പെ­ടു­ന്ന­ത്.

മൂന്നു­പേരും വളരെ ചേര്‍ന്നി­രു­ന്ന­തു­കൊണ്ട് ജനാ­ല­യോ­ടു­ചേര്‍ന്ന് ഒരാള്‍കൂ­ടി­യി­രി­ക്കാം.

ധൃതി­യില്‍ വന്ന് ഒരാള്‍,

അവിടെ ഇരു­ന്ന­പ്പോള്‍ അസ്വ­ഭാ­വി­ക­മായി ഒന്നും കണ്ടി­ല്ല. ഒരു കുടും­ബം. അച്ഛന്റെ വാത്സ­ല്യ­ത്തില്‍ അമര്‍ന്ന കുട്ടി­കള്‍, പ്രത്യേ­കിച്ച് ഏഴു­വ­യ­സു­കാ­രി.

കഥ ആസ്വ­ദി­ക്കു­ന്നോ­യെന്ന് അറി­യാ­നി­രി­ക്കണം രഘു മേനോന്‍ അല്പ­നേരം നിശ­ബ്ധ­നാ­യി­രു­ന്ന­ത്. എന്റെ ആകാം­ക്ഷ­യു­ണര്‍ത്താന്‍, അതോ ഇനിയും പറ­യാന്‍ പോകു­ന്ന­തിന്റെ ഗൗര­വ­ത്തി­നുള്ള ഒരു തയ്യാ­റെ­ടുപ്പോ?

തുടര്‍ന്നു:

ആഗ­തന്‍ സ്വയം പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ല, പക്ഷേ, പരി­ച­യ­പ്പെ­ടു­ത്തി­യ­തു­പോലെ സ്വാത­ന്ത്ര്യ­മെ­ടുത്ത് കുശലം പറ­യാന്‍ തുട­ങ്ങി.

എന്നാല്‍ ഇട­യ്ക്കിടെ അയാള്‍ പുറ­ത്തേ­ക്കു­തന്നെ നോക്കി­ക്കൊ­ണ്ടി­രു­ന്നു. അതു­തന്നെ ഒരു പ്രത്യേ­ക­ത­യാ­യി­രു­ന്നു. എന്തോ അന്വേ­ഷി­ക്കു­ന്ന­തു­പോ­ലെ, തന്റെ കുടും­ബ­ത്തി­നു­മേല്‍ ശ്രദ്ധ കൊടു­ക്കാ­തെ.

വളരെ സൂക്ഷിച്ചു നോക്കി­യാല്‍ മാത്രം അള­ന്നെ­ടു­ക്കാ­വുന്ന രീതി­കള്‍. എങ്കി­ലും, ഒരു ചിത്ര­മെ­ടു­ത്താല്‍ അവ­രെ­ല്ലാ­വരും പര­സ്പര ബന്ധി­തര്‍ത്തന്നെ!

സൂര്യന്‍ പടി­ഞ്ഞാ­റോട്ട് ചായു­ന്നു,

വീണ്ടും താണു­വ­രു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങള്‍. കുന്നു­കള്‍ സുവര്‍ണ്ണ­ത­യ­ണി­യു­ന്നു. കാട്ടു­മ­ര­ങ്ങളും പാറ­ക്കെ­ട്ടു­കളും പിന്നോ­ട്ടോ­ടു­ക­യാ­ണ്.

വായു­വില്‍നിന്നു എന്തോ പിടി­ച്ചെ­ടു­ത്ത­തു­പോ­ലെ,

അതാ അവി­ടെ­യാ­യി­രു­ന്നു, ഒരു മാന്ത്രി­കന്റെ കൈവേ­ഗത സ്വന്ത­മാ­ക്കി­ക്കൊ­ണ്ട്, ഞങ്ങ­ളുടെ വീട്, നോക്കൂ, മേല്‍ക്കൂ­ര­യെല്ലാം പൊളി­ഞ്ഞു­വീ­ണി­രി­ക്കു­ന്നു. ഇപ്പോഴും അത­വി­ടെ­ത്ത­ന്നെ­യു­ണ്ട്. മുന്നിലെ റോഡും കുറ്റി­ച്ചെ­ടി­ക­ളും. അവള്‍ നട്ടു­ന­നച്ച ജമ­ന്തി, ആ പൂക്ക­ളു­ടേ­താണോ മഞ്ഞ­നിറം!

വീണ്ടും ഒരു നിമി­ഷത്തെ മൗനം.

അതി­നി­ട­യില്‍ ഉന്മേ­ഷ­മി­ല്ലാത്ത കുട്ടി­ക­ളി­ലേ­ക്ക്, ദുഃഖ­ത്തിന്റെ നിഴ­ലില്‍ മുഖം ചായ്ച്ച് അവ­രുടെ അമ്മ­യി­ലേക്ക് ശ്രദ്ധി­ക്കാ­തി­രി­ക്കാന്‍ കഴി­ഞ്ഞി­ല്ല.

അയാള്‍ വീണ്ടും വിരല്‍ ചൂണ്ടി, ആ റോഡു കണ്ടി­ല്ലേ, ഇട­തു­വ­ശത്ത് ഉയര്‍ന്ന മല­നി­ര­കള്‍, മറു­വ­ശത്ത് കൊക്ക. പതി­വു­പോലെ അന്നും വൈകു­ന്നേരം ജോലി­ക്കാ­രു­മായി ജീപ്പ് കോള­ണി­യി­ലേക്ക് വരി­ക­യാ­യി­രു­ന്നു.

കോള­ണി­യില്‍ നൂറു­ക­ണ­ക്കിനു വീടു­ക­ളൊ­ന്നു­മി­ല്ല. പത്തോ പതി­നഞ്ചോ താത്ക്കാ­ലിക വീടു­കള്‍. ഭൂമി അളന്നു തിട്ട­പ്പെ­ടു­ത്തുന്ന സര്‍വേ­യര്‍മാര്‍ക്കും, സഹാ­യി­കള്‍ക്കും ഡ്രൈവര്‍മാര്‍ക്കു­മുള്ള വീടു­കള്‍. ഏതാനും വര്‍ഷ­ങ്ങള്‍കൊണ്ട് ജോലി തീര്‍ത്താല്‍ അവര്‍ താവളം മാറു­ക­യാ­യി. വീടു­കളും അതി­നു­ചേര്‍ന്ന­താ­യി­രു­ന്നു.

ഗ്രാമ­ത്തില്‍നിന്ന് പച്ച­ക്ക­റി­കളും മറ്റും ശേഖ­രി­ച്ചാണ് സന്ധ്യ­യോ­ട­ടു­ക്കു­മ്പോള്‍ അവ­സാന ഓട്ട­വു­മായി ജീപ്പ് എത്തു­ക. എന്ത് ആവ­ശ്യ­ത്തിനും സര്‍ക്കാര്‍ വക ജീപ്പു­ക­ളു­ണ്ട്. കുട്ടി­കളെ സ്കൂളില്‍ കൊണ്ടു­പോ­കാന്‍, ജോലി­ക്കു­പോ­കാന്‍, കുടും­ബ­സ­ഹിതം ശനി­യാ­ഴ്ച­ക­ളില്‍ ഗ്രാമ­ത്തില്‍ പോകാന്‍. അവിടെ വിനോ­ദ­ത്തി­നുള്ള വക­യു­ണ്ടാ­യി­രി­ക്കും. സിനി­മ, സര്‍ക്കസ് തുട­ങ്ങി­യ­വ.

അന്ന് വൈകു­ന്നേരം അവ­സാന ഓട്ട­മാ­യി­രു­ന്നു. സൂര്യ­ന­സ്ത­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അങ്ങ് താഴെ, വിദൂ­ര­ത­യി­ലുള്ള റെയില്‍വേ ട്രാക്കില്‍ ജിറ്റി എക്‌സ്പ്ര­സ്. അതു­വെ­ച്ചാണ് ഞങ്ങള്‍ സമയം അള­ക്കു­ക. അതാണ് ഞങ്ങ­ളുടെ സമ­യ­ത്തിന്റെ അതി­ര്. ഒരു ദിവസം ജിറ്റി വന്നി­ല്ലെ­ങ്കില്‍, ക്രമാ­തീ­ത­മായി താമ­സി­ച്ചാല്‍ ലോക­ത്തിന് എന്തോ സംഭ­വി­ച്ചി­രി­ക്കു­ന്നു.

വീടു­ക­ളില്‍നിന്ന് നോക്കി­യാല്‍ ജീപ്പ് വള­വു­കള്‍ തിരിഞ്ഞ് വരു­ന്നതു കാണാം മല­കള്‍ കയ­റി, ചുര­ങ്ങ­ളി­റങ്ങി, ഒരു ഒളി­ച്ചു­ക­ളി­പോ­ലെ.

കുട്ടി­കള്‍ പറയും

'പപ്പാ വരു­ന്നു.......'

നിറ­ഞ്ഞു­നി­ല്ക്കു­ന്ന, മന­സ്സില്‍ ഒളി­പ്പി­ച്ച, അഭി­നി­വേ­ശ­ത്തോടെ അവ­രുടെ അമ്മ­മാര്‍ പറയും

"നിന്റെ കുസൃ­തി­ത്ത­ര­ങ്ങള്‍ പറ­ഞ്ഞു­കേള്‍പ്പി­ക്കു­ന്നു­ണ്ട്......'

അതൊന്ന് ഭയ­പ്പെ­ടു­ത്താന്‍.

അതൊരു അമ്മ­-­മ­ക്കള്‍പ്പോ­ര്. പക­യി­ല്ലാ­തെ.

ജീപ്പു വരു­ന്നത് പുതിയ വാര്‍ത്ത­ക­ളു­മാ­യി. മധുര പല­ഹാ­ര­ങ്ങ­ളു­മാ­യി. നാട്ടില്‍നി­ന്നുള്ള കത്തു­ക­ളു­മാ­യി.

പുറം ലോക­വു­മാ­യുള്ള ബന്ധം അന്ന­വിടെ ചര്‍ച്ച­യാ­ണ്. ഒരു മട­ങ്ങി­പ്പോ­ക്കാ­ണ്. മറ്റൊരു കത്തി­നു­വേണ്ടി ഇനിയും എത്ര­കാലം കാത്തി­രി­ക്കണം?

അന്ന് ആ ജീപ്പ് കോള­ണി­യില്‍ എത്തി­യി­ല്ല. കുറേ ആത്മാ­ക്കള്‍ എന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാതെ ജീപ്പു­യാ­ത്ര­ക്കാരെ പ്രതീ­ക്ഷി­ച്ചി­രു­ന്നു. കൊക്ക­യില്‍ ജീപ്പ് അപ്ര­ത്യ­ക്ഷ­മാ­യ­തിന്റെ കിലു­കി­ലുപ്പ് ചുള്ളി­ക്ക­മ്പു­കള്‍ ഒടി­യു­ന്ന­തിന്റെ ലാഘ­വ­ത്തോടെ ട്രെയ്‌നിന്റെ കട....... കടാ­ര­വ­ത്തില്‍ ലയി­ച്ചി­രി­ക്ക­ണം.

അതി­നോ­ടു­ചേര്‍ന്ന് ഒരു തേങ്ങല്‍പ്പോലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി.

കഥ പറഞ്ഞ് രഘു മേനോന്‍ നിര്‍ത്തി.

വീണ്ടും നാട­കീ­യ­മായി തുട­രു­മ്പോള്‍. ""ഒന്നു കണ്ണ­ട­ച്ചു. പിന്നീട് ഭോപ്പാ­ലി­ലെ­ത്തി­യ­തിന്റെ ഒച്ച­പ്പാ­ടു­കള്‍ക്കി­ട­യി­ലാണ് കണ്ണു­കള്‍ വലി­ച്ചു­തു­റ­ന്ന­ത്. നേരേ­മു­ന്നി­ലു­ണ്ടാ­യി­രുന്ന അമ്മയും മക്കളും സുര­ക്ഷി­തത്വം ഏറെ­യാ­ക്കാ­നാ­യി­രി­ക്കണം ഒരു ഷാളു­കൊണ്ട് പുത­ച്ചി­രി­ക്കു­ന്നു. എല്ലാ­വരും മയ­ക്ക­ത്തി­ലാണ്, കുട്ടി­കള്‍ അവ­രുടെ ദേഹ­ത്തോടു പറ്റി­ച്ചേര്‍ന്ന്, തല ചായ്ച്ച്!''

അപ്പോള്‍ ഞാന്‍ തന്ന­ത്താന്‍ ചോദിച്ചു: ""അയാള്‍ എവിടെ?'' പക്ഷേ, ആരോടു ചോദി­ക്കാന്‍. അതെന്റെ വിഷ­യ­മാ­യി­രു­ന്നി­ല്ല­ല്ലോ.

വര്‍ത്ത­മാ­ന­കാ­ല­ത്തി­ലേക്ക് മട­ങ്ങി­വ­രു­ന്ന­തി­നി­ട­യില്‍ രഘു മേനോന്‍ പറഞ്ഞു: "വീണ്ടും ഇതാ ഭോപ്പാ­ലില്‍നിന്ന് വണ്ടി നീങ്ങു­ന്നു. നാളെ രാവിലെ ന്യൂഡല്‍ഹി­യില്‍ എത്തും. കൊച്ചു­കു­ട്ടി­കള്‍, പേര­ക്കു­ട്ടി­കള്‍, കാത്തി­രി­ക്കു­ന്നു­ണ്ട്.'

ശീതീ­ക­രിച്ച ഫസ്റ്റ്ക്ലാസ് മെത്ത­യില്‍ കിട­ന്ന­പ്പോള്‍ ഉറ­ങ്ങി­യ­ത­റി­ഞ്ഞി­ല്ല.

ന്യൂഡല്‍ഹി അവ­സാ­നത്തെ സ്റ്റേഷ­നാ­യി­രു­ന്ന­തു­കൊണ്ട് ധൃതി­പ്പെ­ടേ­ണ്ട­തി­ല്ലാ­യി­രു­ന്നു. പുറ­ത്തേക്കു നോക്കി­യ­പ്പോള്‍ ടൗണ്‍ഷി­പ്പു­കള്‍. മൂടല്‍മ­ഞ്ഞി­നി­ട­യില്‍ മങ്ങിയ വെളി­ച്ചം.

വീണ്ടും കാണാ­മെന്നു പറ­യാന്‍ രഘു­മേ­നോനെ ഞാന്‍ അന്വേ­ഷി­ച്ചു.

ഗാര്‍ഡ് പറഞ്ഞു:

"അയാള്‍ എപ്പോഴേ ഇറ­ങ്ങി­യി­രി­ക്കു­ന്നു. ആഗ്ര­യില്‍ ആയി­രി­ക്ക­ണം, അയാള്‍ ഒരു സ്ഥിരം യാത്ര­ക്കാ­ര­നാ­ണ്. ഏതോ ഒരു ദുഃഖ­വു­മായി സഞ്ച­രി­ക്കു­ന്നു. എവി­ടെ­യെ­ങ്കിലും ഇറ­ങ്ങും. അയാളെ വീണ്ടും കാണു­മ്പോ­ഴാണ് ഞങ്ങള്‍ക്കും മന­സ്സി­നൊരു സമാ­ധാ­നം.'

അപ്പോള്‍ ഞാന്‍ വീണ്ടും ആ കഥ ഒന്നു­കൂടി മെന­ഞ്ഞെ­ടു­ക്കു­ക­യാ­യി­രു­ന്നു. ആ കഥാ­നാ­യ­കന്‍ രഘു­ത­ന്നെ­യാ­യി­രുന്നോ?

പേര­ക്കു­ട്ടി­കളോ?

ഉത്ത­ര­മി­ല്ലാത്ത കുറേ ചോദ്യ­ങ്ങ­ളു­മായി ഞാന്‍ മന­സ്സു­കൊണ്ട് ആ യാത്ര­യി­ലേക്ക് മട­ങ്ങി­പ്പോ­യി­ക്കൊ­ണ്ടി­രു­ന്നു. സത്പുര മല­നി­ര­ക­ളി­ലേ­ക്ക്, താഴ്‌വര­യിലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി­യി­ലേ­ക്ക്, മല­മ്പാ­ത­യില്‍ക്കൂ­ടി­വന്ന് അപ്ര­ത്യ­ക്ഷ­മായ ജീപ്പി­ലേ­ക്ക്, ഇനിയും ഒരു സമാ­ഗ­മ­ത്തിനു കാത്തി­രുന്ന ഏതാനും മനു­ഷ്യ­ജീ­വി­ത­ങ്ങ­ളി­ലേ­ക്ക്.


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)
നിധി (ചെറുകഥ: സാംജീവ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്
ലക്ഷ്മൺ ഝൂളയും ഗുഡിയയുടെ ബിദായിയും ( കഥ: ശാന്തിനി ടോം )
പ്രവാസിയെ പ്രണയിക്കുക (കവിത: പി. സി. മാത്യു)
ബ്ലഡി മേരി (കഥ: ജോബി മുക്കാടൻ)
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 19: തെക്കേമുറി)
ജോസഫ് എബ്രാഹാമിന്റെ ചെറുകഥകളിലെ വലിയ കഥകൾ (പുസ്തകനിരൂപണം: സുധീർ പണിക്കവീട്ടിൽ)
അരികിൽ , നീയില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി )
ചരിത്രത്താളില്‍ കയ്യൊപ്പിട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
കളവ് കൊണ്ട് എല്‍ക്കുന്ന മുറിവ് (സന്ധ്യ എം)
പാമ്പും കോണിയും - നിർമ്മല - നോവൽ 28
നീലച്ചിറകുള്ള മൂക്കുത്തികൾ 47 - സന റബ്സ്
ചങ്കിൽ കുടുങ്ങി മരിച്ച വാക്ക് (കവിത-അശ്വതി ജോഷി)
Return from the Ashes (Sreedevi Krishnan)
കടൽ ചിന്തകൾ (ബിന്ദു ടിജി )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut