Image

ചാവേറാക്രമണം: ഹൃത്വിക്കും മക്കളും രക്ഷപെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

Published on 29 June, 2016
ചാവേറാക്രമണം: ഹൃത്വിക്കും മക്കളും രക്ഷപെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍
ഇസ്താംബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ നിന്നും ബോളിവുഡ് താരം ഹൃത്വിക് റോഷനും മക്കളും രക്ഷപെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ആക്രമണം നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഇസ്താംബൂളില്‍ താനുമുണ്ടായിരുന്നുവെന്ന് ഹൃത്വിക് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

മക്കളായ ഹ്രെഹാനും ഹ്രിദാനുമൊന്നിച്ച് സ്‌പെയിനിലും ആഫ്രിക്കയിലും അവധിക്കാലം ചെലവഴിച്ച ശേഷം തിരിച്ച് വരും വഴി ഇസ്താംബൂളില്‍ ഇറങ്ങിയിരുന്നു. കണക്ടിങ്ങ് വിമാനം കിട്ടാതെ ഇസ്താംബൂളില്‍ കുടുങ്ങിയിരിക്കുകയാണെന്നും എക്കണോമി ടിക്കറ്റെടുത്ത് നേരത്തേ തന്നെ പോരുകയാണെന്നും പുലര്‍ച്ചെ ഹൃത്വിക് ട്വീറ്റ് ചെയ്തിരുന്നു. ഇവിടെ നിന്നും തിരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്.

സംഭവത്തിനു ശേഷം ഭീകരാക്രമണത്തിനെതിരേ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐ.ഐ.എഫ്.എ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ആഴ്ച മാഡ്രിലിലെത്തിയ ഹൃത്വിക് അവധിയാഘോഷിക്കുന്നതിനായി സന്ദര്‍ശനം നീട്ടുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഇസ്താംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നു ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 36 പേര്‍ മരിക്കുകയും 147 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക