പ്രതിയെ ഒരു സ്ത്രീ അടിക്കുന്നത് കണ്ട് ജിഷ
ചിരിച്ചതാണ് അമീറുൽ ഇസ്ലാമിനെ പ്രകോപിതനാക്കിയതെന്ന വിശദീകരണത്തിന് അടിച്ച
സ്ത്രീയോട് ഇയാള്‍ക്ക് വൈരാഗ്യമൊന്നുമില്ലേ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
ആസാമീസ് ഭാഷ സംസാരിക്കുന്ന പ്രതി ജിഷ വെള്ളം ചോദിച്ചപ്പോള്‍ മദ്യമാണ്
കൊടുത്തതെന്ന വിശദീകരണവും സോഷ്യല്‍ മീഡിയയെ തൃപ്തിപ്പെടുത്തുന്നില്ല. ജിഷ
ആസാമീസ് ഭാഷയിലാണോ വെള്ളം ചോദിച്ചതെന്നാണ് അവര്‍ ചോദിക്കുന്നത്.
മണം
പുറത്തുവരാതിരിക്കാന്‍ കൊടുത്ത പച്ചവെളുത്തുള്ളി പ്രേതപരിശോധനയില്‍
കിട്ടിയകാര്യം പ്രതിക്ക് പോലീസ് പറഞ്ഞുകൊടുക്കാന്‍ മറന്നെന്നു
തോന്നുവെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. സംഭവം നടന്ന ദിവസം രാവിലെ
അമീറുളിന്റെ ബൈക്കില്‍ കയറി ജിഷ പോയിട്ടുണ്ടായിരുന്നെന്നും സ്റ്റുഡിയോയില്‍
കയറി ഫോട്ടോ എടുത്തെന്നും സ്റ്റുഡിയോ ജീവനക്കാരന്‍ പറഞ്ഞിരുന്നു.
അതുകൊണ്ട് വൈരാഗ്യം പ്രതിക്ക് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ പലരും
സംശയമുന്നയിക്കുന്നു. ഇതിന് ശേഷം ജിഷ ബ്യൂട്ടി പാര്‍ലറില്‍
പോയതെന്തിനാണെന്ന് അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും അവര്‍
ആവശ്യപ്പെടുന്നു.
പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണ്ണായക തെളിവായ ചെരുപ്പിന്റെയും പ്രതിയുടെ
വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തിയുടെ കാര്യത്തിലും സോഷ്യല്‍ മീഡിയക്ക്
സംശയമുണ്ട്. മഴ കൊണ്ടിട്ടും ചെരുപ്പിലെ സിമന്റും ചോരക്കറയും പോവാതെ
പോലീസിനേയും കാത്തു കിടക്കുന്നു, ചോരപുരണ്ട കത്തി എന്ത് ധൈര്യത്തിലാണ്
പ്രതി സ്വന്തം വീട്ടില്‍ വച്ചുപോയത്, കത്തി കഴുകി വെയ്ക്കാന്‍ പോലും
പറ്റാത്തത്ര തിരക്കായിരുന്നോ ഇയാള്‍ക്ക് എന്നെല്ലാമാണ് പരിഹാസം. ചെരുപ്പ്
കടക്കാരന്‍ മിടുക്കനാണെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസരൂപേണ കമന്റ്
ചെയ്തവരുണ്ട്.
നിഷ പെന്‍ ക്യാമറ വച്ച് നടന്നത് ആരെയോ കുടുക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ
യഥാര്‍ത്ഥ വില്ലന്‍ അതിന് മുമ്പ് തന്നെ കരുക്കള്‍ നീക്കി. കൊന്നത്
അമീറുള്‍ ആയിരിക്കാം. പക്ഷേ അത് മറ്റാര്‍ക്കോ വേണ്ടിയാണ്. അതാരെന്നാണ് ഇനി
അറിയേണ്ടത്. എല്ലാം ജിഷയുടെ അമ്മയ്ക്കറിയാമെന്നും അവരെ ശരിക്ക് ചോദ്യം
ചെയ്യണമെന്നും ആദ്യം കേസന്വേഷിച്ച പോലീസ് സംഘത്തേക്കുറിച്ച്
അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. (Mathrubhumi)