കൊച്ചി: വൈക്കത്ത് ചതുപ്പു നിലം നികത്തുന്നതിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സന്തോഷ് മാധവന്‍ പറഞ്ഞു. ആരോപണം ഗൂഢാലോചനയല്ല. കേസ് കോടതിയിലായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും സന്തോഷ് മാധവന്‍ വ്യക്തമാക്കി. സംഭവത്തില്‍ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.