Image

ഹാ കഷ്ടം! കോണ്‍ഗ്ര­സ്സേ (ലേഖ­നം: സാം നില­മ്പ­ള്ളില്‍)

Published on 25 May, 2016
ഹാ കഷ്ടം! കോണ്‍ഗ്ര­സ്സേ (ലേഖ­നം: സാം നില­മ്പ­ള്ളില്‍)
അധി­കാരം ഏല്‍ക്കു­ന്ന­തിന് മുന്‍പും ശേഷവും പിണ­റോയി വിജ­യന്‍ പറ­ഞ്ഞ­കാ­ര്യ­ങ്ങള്‍ സ്വീകാ­ര്യ­മാ­ണ്. അദ്ദേഹം പറ­ഞ്ഞ­ത്: പുതിയ സര്‍ക്കാര്‍ എല്ലാ­വ­രു­ടേ­തു­മാ­ണ്. ജാതി­മത കക്ഷി­രാ­ഷ്ട്രീയ ഭേദ­മെന്യെ എല്ലാ­വ­രേയും ഒരു­പോലെ പരി­ഗ­ണി­ക്കുന്ന സര്‍ക്കാ­രാ­യി­രിക്കം തന്റേ­ത്. കേര­ള­ത്തിന്റെ സര്‍വ്വോ­ന്മുഖ പുരോ­ഗ­തി­ക്കു­വേണ്ടി പ്രവര്‍ത്തി­ക്കും. വിവാദ­ങ്ങള്‍ സംസ്ഥ­ന­ത്തിന്റെ വളര്‍ച്ചയെ തട­യാന്‍ അനു­വ­ദി­ക്ക­യി­ല്ല. അക്ര­മ­ങ്ങള്‍ അടി­ച്ച­മര്‍ത്തും. സ്ത്രീസു­ര­ക്ഷക്ക് മുന്‍ഗ­ണന നല്‍കും. ഇതൊ­ക്കെ­യാ­ണല്ലോ ഏതൊരു ഗവ­ണ്മന്റില്‍നിന്നും നാം പ്രതീക്ഷിക്കു­ന്ന­ത്. പറ­ഞ്ഞ­കാ­ര്യ­ങ്ങള്‍ അതു­പോലെ നട­പ്പി­ലാ­ക്കി­യാല്‍ ഉമ്മന്‍ ചാണ്ടി അവ­കാ­ശ­പ്പെട്ട ഭര­ണ­ത്തു­ടര്‍ച്ച എല്‍ഡി­എ­ഫിന് അവ­കാ­ശ­പ്പെ­ട്ട­താ­യി­രി­ക്കും.

മുഖ്യ­മന്ത്രി പിണ­റോയി വിജ­യ­നില്‍നിന്ന് വള­രെ­യേറെ നല്ല­കാ­ര്യ­ങ്ങള്‍ ജന­ങ്ങള്‍ പ്രതീ­ക്ഷി­ക്കു­ന്നത് അദ്ദേഹം ഒരു പുരോ­ഗ­മ­ന­വാ­ദി­ ആയ­തു­കൊണ്ടാണ്. അച്ച­ുതാ­ന­ന്ദ­നെ­പ്പോലെ ഒരു മൂരാ­ച്ചി­യ­ല്ല. പര­മ്പ­രാ­ഗത വ്യവ­സാ­യ­ങ്ങ­ളായ കശു­വ­ണ്ടിയും കയറുംമാത്രം കേര­ള­ത്തിന് മതി­യെന്ന് വിശ്വ­സി­ച്ചി­രുന്ന ആളാണ് അച്ചുതാ­ന­ന്ദന്‍. അഭ്യ­സ്ഥ­വി­ദ്യ­രായ യവതീ­യു­വാ­ക്കള്‍ കശു­വ­ണ്ടി­ത­ല്ലിയും കയര്‍പി­രിച്ചും ജീവി­ച്ചാല്‍മതി­യെന്ന് അദ്ദേഹം വിചാ­രി­ച്ചി­രു­ന്നോ? കുറ്റം­പ­റ­യാന്‍ സാധി­ക്കി­ല്ല; കാരണം അങ്ങ­നെ­യൊരു ചുറ്റു­പാ­ടില്‍ ജീവിച്ച് നേതാ­വാ­യി­ത്തീര്‍ന്ന വ്യക്തി­യാണ് അദ്ദേ­ഹം.

ഭര­ണാ­ധി­കാരി ഒരു അഡ്മി­നി­ട്രേ­റ്റര്‍ ആയി­രി­ക്ക­ണം. ആ ഒരു കഴിവ് എല്ലാ­നേ­താ­ക്ക­ന്മാര്‍ക്കും ഉണ്ടാ­യി­രി­ക്കി­ല്ല. വിജ­യന്‍ നല്ലൊരു അഡ്മി­നി­ട്രേ­ട്ടര്‍ ആണെന്ന് തെളി­യി­ച്ചി­ട്ടു­ണ്ട്. ഇന്‍ഡ്യന്‍ പ്രധാ­ന­മ­ന്ത്രി­മാ­രില്‍ ഏറ്റവും കഴി­വു­ള്ള­വ­നാ­യി­രു­ന്നു നര­സി­ഹ­റാ­വു. അദ്ദേ­ഹ­ത്തിന്റെ ഭര­ണ­കാ­ല­ത്താണ് രാജ്യം പുരോ­ഗ­തി­യി­ലേ­ക്കുള്ള പ്രയാ­ണ­ത്തിന് തുട­ക്കം­കു­റി­ച്ച­ത്. കേര­ള­ത്തില്‍ ഉമ്മന്‍ ചാണ്ടി അഡ്മി­നി­ട്രേറ്റര്‍ ആയി­രു­ന്നു. പക്ഷേ, അദ്ദേ­ഹ­ത്തിന് പല പ്രതി­ബ­ന്ധ­ങ്ങ­ളേയും തര­ണം­ചെ­യ്താണ് ഭരണം നിര്‍വ­ഹി­ക്കേ­ണ്ടി­വ­ന്ന­ത്. ഞാന്‍ നേര­ത്തെ­യൊരു ലേഖ­ന­ത്തില്‍ സൂചി­പ്പി­ച്ച­തു­പോലെ പാമ്പും പുലിയും സിംഹവും എല്ലാ­മ­ട­ങ്ങിയ ഒരു അവി­ശു­ദ്ധ­മു­ന്ന­ണിയെ നയി­ച്ചു­കൊ­ണ്ടു­പോ­കാന്‍ അസാ­മാന്യ മെയ്‌വഴക്കം വേണം. ആ മെയ്‌വഴ­ക്ക­മാണ് ഉമ്മന്‍ ചാണ്ടി പ്രക­ടി­പ്പി­ച്ച­ത്. അവ­സാനം പാര്‍ട്ടി­ക്കു­ള്ളില്‍തന്നെ ഒരു പ്രതി­പ­ക്ഷ­നേ­താ­വിനെ ഹൈക്ക­മാന്‍ഡ് നിയ­മി­ക്കു­കയും ചെയ്തു. പിണ­റോയി വിജ­യന് അങ്ങ­നെ­യ­ുള്ള പ്രതി­ബ­ന്ധ­ങ്ങള്‍ ഇല്ലാ­ത്ത­തു­കൊണ്ട് സുഗ­മ­മായി ഭര­ണം­ നിര്‍വ­ഹി­ക്കാന്‍ സാധി­ക്കും.

ഒരു­പാര്‍ട്ടി തെര­ഞ്ഞെടുപ്പില്‍ പരാ­ജ­യ­പ്പെ­ട്ടാല്‍ അതിന്റെ ഉത്ത­ര­വാ­ദിത്തം ഏറ്റെ­ടുത്ത് ആ പാര്‍ട്ടി­യുടെ നേതാവ് രാജി­സ­മര്‍പ്പി­ക്കുക എന്നൊരുപതി­വു­ണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി­യുടെ നേതാവ് വീണി­ട­ത്തു­കി­ടന്ന് ഉരു­ളുന്ന കാഴ്ച്ച­കണ്ട് സഹ­ത­പി­ക്കണോ ചിരി­ക്കണോ അതോ കര­യണോ എന്നൊക്കെ ആ പാര്‍ട്ടി­യുടെ അനു­ഭാ­വി­കള്‍ ചിന്തി­ച്ചു­കാ­ണ­ണം. തെര­ഞ്ഞെ­ടു­പ്പ്പ­രാ­ജയം ചര്‍ച്ച­ചെ­യ്യാന്‍ കൂടിയ യുഡി­എഫ് യോഗ­ത്തില്‍ സുധീ­രന് വിജ­യ­ിയുടെ ഭാവ­മാ­യി­രു­ന്നു; എല്ലാ ഊച്ചാ­ളി­ക­ളേയും താനൊരു പാഠം­ പ­ഠി­പ്പി­ച്ചി­ല്ലേ­യെന്ന് പറ­യു­ന്ന­തു­പോ­ലെ. മദ്യ­ന­യം­കൊണ്ട് കുറെ വോട്ടു­കള്‍ നഷ്ട­പ്പെ­ട്ട­ത­ല്ലാതെ ഒറ്റ­വോ­ട്ടു­പോലും കൂടു­തല്‍ കിട്ടി­യില്ലെന്ന് സൂചി­പ്പി­ച്ചത് പി.­പി. തങ്ക­ച്ചന്‍ മാത്ര­മാ­യി­രു­ന്നു. ബാക്കി­യു­ള്ള­വ­രെല്ലാം തെര­ഞ്ഞെ­ടുപ്പ് പരാ­ജ­യ­ത്തിന്റെ ഷോക്കു­കൊ­ണ്ടാ­ണെന്ന് തോന്നുന്നു ഇരു­ട്ടില്‍ത­പ്പുന്ന ദയ­നീയ കാഴ്ച്ച­യാണ് കണ്ട­ത്. എന്താണ് പരാ­ജ­യ­കാ­ര­ണ­മെന്ന് ആദ്യ­യോ­ഗ­ത്തില്‍ കണ്ടെ­ത്താന്‍ സാധി­ക്കാ­ഞ്ഞ­തു­കൊണ്ട് മറ്റൊരു സന്ദര്‍ഭ­ത്തില്‍ ചര്‍ച്ച­ചെ­യ്യാ­മെന്ന് തീരു­മാ­നിച്ച് ചായ­യും­കു­ടിച്ച് പിരി­യു­ക­യാ­യി­രു­ന്നു. സ്വയം­വ­രു­ത്തി­വച്ച ദുര­ന്ത­മാ­യി­രു­ന്നെന്ന് പാര്‍ട്ടി­യുടെ തെര­ഞ്ഞെ­ടുപ്പ് പോസ്റ്റര്‍ ഒട്ടി­ക്കാന്‍പോയ സാധാ­രണ പ്രവര്‍ത്ത­ക­ര്‍ക്കു­വരെ അറി­യാം. നേതാ­ക്ക­ന്മാര്‍ക്ക് മാത്രം അറ­ിയി­ല്ല. ഹാ കഷ്ടം! കോണ്‍ഗ്രസ്സേ.

അഞ്ചാംമ­ന്ത്രി­സ്ഥാനം എന്ന മുസ്‌ളീം­ലീ­ഗിന്റെ പിടി­വാ­ശിക്ക് വഴ­ങ്ങി­യ­തു­മു­ത­ലാണ് കോണ്‍ഗ്ര­സ്സിന്റെ ശനി­ദശതുട­ങ്ങു­ന്ന­ത്. യുഡി­എ­ഫിന് വോട്ടു­ചെ­യ­ത­വ­രെയെല്ലാം നരാ­ശ­പ്പെ­ടു­ത്തിയ തീരു­മാ­ന­മാ­യി­രുന്നു അത്. ഒര­പ­ക്ഷേ, കെ. കരു­ണാ­ക­ര­നാ­യി­രുന്നു മുഖ്യ­മ­ന്ത്രി­യി­രു­ന്നെ­ങ്കില്‍ ലീഗ് അങ്ങ­നെ­യൊരു ആവശ്യം മുന്‍പോട്ട് വെയ്ക്കി­ല്ലാ­യി­രു­ന്നു. കരു­ണാ­ക­രന്‍ അങ്ങ­നെ­യൊരു ആവ­ശ്യ­ത്തിന് വഴ­ങ്ങു­കയും ഇല്ലാ­യി­രു­ന്നു. ലീഗിന്റെ ആവ­ശ്യ­ത്തിന് വഴ­ങ്ങി­യ­തി­നു­ശേഷം വലി­യ­ കു­ഴ­പ്പ­മൊന്നുമില്ലാതെ ഭരണം മുന്‍പോട്ട് നീങ്ങുന്ന സന്ദര്‍ഭ­ത്തി­ലാണ് സരി­താ­സം­ഭ­വം. ഉമ്മന്‍ ചാണ്ടിക്ക് കാലൊന്ന് ഇട­റി­യെ­ങ്കിലും ഒരു അഭി­സാ­രി­ക­യുടെ ആരോ­പ­ണ­ങ്ങള്‍ ജനം വിശ്വ­സി­ച്ചി­ല്ല. ഉപ­തെ­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ യുഡി­എഫ് വിജ­യി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. പ്രതി­പ­ക്ഷ­ത്തിന്റെ സമ­ര­ കോ­ലാ­ഹ­ല­ങ്ങ­ളെല്ലാം പരാ­ജ­യ­പ്പെ­ടു­ന്നതാണ്് കേരളം കണ്ടത്.

അങ്ങനെ ഭരണം ഒരു­വിധം മുന്‍പോട്ട് പോകുന്ന സന്ദര്‍ഭ­ത്തി­ലാണ് കേര­ള­ത്തില്‍ മറ്റൊരു പ്രതി­പ­ക്ഷ­നേ­താ­വിന്റെ ആവ­ശ്യം­കൂ­ടി­യു­ണ്ടെന്ന് കോണ്‍ഗ്രസ്സ് ഹൈക്ക­മാന്‍ഡ് കണ്ടു­പി­ടി­ച്ച­ത്. സുധീ­രന്‍ നല്ലൊരു പ്രതി­പ­ക്ഷ­നേ­താ­വാ­യിട്ട് പ്രവര്‍ത്തിച്ച് തന്റെ­ക­ടമ നിര്‍വ­ഹി­ക്കു­കയും ചെയ്തു. കോണ്‍ഗ്ര­സ്സിനെ കുളി­പ്പിച്ച് മൂക്കില്‍ പഞ്ഞി­യും­വെച്ച് കിട­ത്തി­യ­തിന്റെ ആത്മ­സം­തൃ­പ്തി­യാണ് അദ്ദേ­ഹ­ത്തിന്റെ മുഖത്ത് കണ്ട­ത്. വെറു­ക്ക­പ്പെട്ട കുറെ ­മു­ഖ­ങ്ങള്‍കണ്ട് ടീവി ഓഫ്‌ചെയ്ത ജന­ങ്ങള്‍ അഭ­ന­ന്ദനം അര്‍ഘി­ക്കു­ന്നു.

പിണ­റായി വിജ­യന്‍ മന്ത്രി­സ­ഭക്ക് വിജയം ആശം­സി­ക്കു­ന്നു.
Join WhatsApp News
kutti 2016-05-25 17:56:09
നായരു പിടിച്ച പുലിവാലായിരുന്നു ഇപ്രാവശ്യത്തെ തെരെഞ്ഞെടുപ്പ്. സവര്‍ണരെല്ലാം കൂടി ബി.ജെ.പിക്കു കുത്തി.ഈഴവ വോട്ടും അവര്‍ പ്രതീക്ഷിച്ചു. ഈഴവന്‍ മുഖ്യമന്തിയാകുമെന്ന് കണ്ടറിഞ്ഞ അവര്‍ വെള്ളാപ്പള്ളി പറഞ്ഞതു കേട്ടില്ല. ഫലം ബി.ജെ.പി തൊറ്റു. അവര്‍ക്കു വോട്ടു ചെയ്തവര്‍ ഇളിഭ്യരായി. കോണ്‍ഗ്രസും തോറ്റു.
അടുത്ത തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിട്ട് കോണ്‍ഗ്രസിനെ തുണച്ചാല്‍ സവര്‍ണ വോട്ടിനു ഫലമുണ്ടാകും. കേരളത്തിലെ മതാംഗങ്ങളുടെ എണ്ണം നോക്കിയാല്‍, ബി.ജെ.പിക്ക് ഒരു പാട് സീറ്റ് ജയിക്കാനുള്ള ഒരു ശേഷിയുമില്ല. 
Vayanakkaran 2016-05-25 19:19:31
Mr. Sam Nilampalli, your opinion always conflicting itself. What is that you are really trying to say? Because of V M Sudhiran at least UDF was able to score 46 plus seats. The Congress groups lead by Oomman Chandy and Remesh Chennithala is responsible for the utter failure of the UDF. Please try to go through the chronological incindents of Oomman Chandy's rule. Really what was it? Can you really approve their actions? Study in deep. No biased thinking. Free from all biases.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക