ഇന്‍ഡ്യന്‍ പ്രധനമന്ത്രി ആരാജ്യത്തെ ഒരു സംസ്ഥാനമായ കേരളത്തെ സോമാലിയയോട്
ഉപമിച്ചത് തങ്ങള്‍ക്ക് അപമാനകരമാണെന്ന് പരാതിപ്പെട്ട് സോമാലിയന്‍
ഗവണ്മെന്റ് യുണൈറ്റെഡ് നേഷന്‍സിനെ സമീപിച്ചിരിക്കയാണ്. ഇക്കാര്യം
പരസ്യപ്പെടുത്തിയത് അവിടുത്തെ ഒരു പത്രമായ അല്‍-സലായാണ്. ഇന്‍ഡ്യാ
ഗവണ്മെന്റിനെ പ്രതിക്ഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസ്തുതപത്രം
വെളിപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ചും
അച്ചുതാനന്ദന് എന്ന പ്രതിപക്ഷനേതാവും ഉമ്മന്‍ ചാണ്ടി എന്നുപേരുള്ള
അവിടുത്തെ മുഖ്യമന്ത്രിയുംകൂടി അടുത്തകാലത്ത് മലിമസമാക്കിയ
അന്തരീക്ഷവുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല സോമാലിയയിലെ
ശുദ്ധവായു എന്നാണ് യു എന്‍ സെക്യൂറിറ്റി കൗണ്‍സിലില്‍ കൊടുത്ത പരാതിയില്‍
പറഞ്ഞിരിക്കുന്നത്. സെക്യൂറിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ വീറ്റോ
ചെയ്യാതിരുന്നാല്‍ പ്രമേയം പാസ്സാകുമെന്നാണ് അല്‍ സാലായുടെ അഭിപ്രായം.
എന്നാല്‍ ചൈനയുടെ തീരുമാനമാണ് സംശയാസ്പദമായി തീര്‍ന്നിരിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാര്‍ ധാരാളം ഉള്ളതുകൊണ്ട് കേരളത്തെ പ്രതിസ്ഥാനത്ത്
നിറുത്തുന്ന ഒരു നടപടിക്കും ചൈന കൂട്ടുനില്‍ക്കുമെന്ന്
പ്രതീക്ഷിക്കുന്നില്ല. കേരളത്തിന്റെ ദൂഷ്യവശങ്ങളെ അക്കമിട്ട്
നിരത്തിയാണ് പത്രം നരേന്ദ്ര മോഡിയുടെ ഉപമയെ
ഘണ്ഢിക്കുന്നത്.
ഒന്നാമത് കേരളത്തിലെപ്പോലെ വൃത്തികെട്ട രാഷ്ട്രീയം
സോമാലിയിലെന്നല്ല ലോകത്തൊരിടത്തും ഇല്ല. ആഴ്ചയില്‍ ഒരുഹര്ത്താലും അനേകം
പണിമുടക്കുകളും നടക്കുന്ന ഒരു സ്ഥലത്തെ എങ്ങനെ സമാധാനജീവിതം
നിലനില്‍ക്കുന്ന രാജ്യത്തോട് ഉപമിക്കാന്‍ സാധിക്കും? ഞങ്ങളുടെ രാജ്യത്തിനും
തെറ്റുകുറ്റങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. ഏതൊരു രാജ്യത്തിനാണ്
അതില്ലാത്തത്? മണലാരണ്യമായ സോമാലിയയില്‍ പട്ടിണിപ്പാവങ്ങള്‍
ധാരാളമുണ്ട്. അതൊരു അപമാനമായി ഞങ്ങള്‍ തരുതുന്നില്ല. കേരളത്തിലെ
ജനങ്ങള്‍ ഗള്‍ഫുരാജ്യങ്ങളില്‍ പോയി കാശുണ്ടാക്കി
കൊണ്ടുവരുന്നതുകൊണ്ടല്ലേ അവിടെ പട്ടിണി ഇല്ലാത്തത്. വളരെ താമസിയാതെ
കേരളവും സോമാലിയപോലെ മരുഭൂമിയായി മാറുമെന്നാണ് ശാസ്ത്രജ്ഞന്മാര്
പറയുന്നത്.
എല്‍ഡിഎഫെന്നും യുഡിഎഫെന്നും പേരുള്ള രണ്ട്രാഷ്ട്രീയ
സഖ്യങ്ങള്‍ പരസ്പരം മല്ലടിച്ചും ചീത്തവിളിച്ചും ഘജനാവ് കൊള്ളയടിച്ചും
ജനങ്ങളെ വിഢികളാക്കി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങള്ക്കൊത്ത
രാജാവെന്ന് പറയുന്നതുപോലെ വിഢികളായ അവിടുത്തെ ജനങ്ങളെ ഭരിക്കാന്‍ പറ്റിയ
രാഷ്ട്രീപാര്‍ട്ടികളും നേതാക്കന്മാരും. ഒരു പുറംപൂച്ചിന് ദൈവത്തിന്റെ
സ്വന്തംനാടെന്നൊക്കെ അവിടുത്തുകാര്‍ പറയുന്നുണ്ടെങ്കിലും സത്യത്തില്‍
അത് ചെകുത്താന്മാരുടെ രാജ്യമാണ്. മദ്യപാനികളും വ്യഭിചാരികളുംവരെ
സമൂഹത്തില്‍ മാന്യതയുള്ളവരാണ്. അടുത്തകാലത്ത് സരിതയെന്ന് പേരുള്ള ഒരു
അഭിസാരികയാണ് അവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. താന്‍
ആരുടെകൂടെയെല്ലാം കിടന്നിട്ടുണ്ടെന്ന് നാണമില്ലാതെ ആ
സ്ത്രീപ്രസ്താവിക്കുന്നത് അവിടുത്തെ പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും
ചൂടുള്ളവാര്ത്തകളാണ്. സോമാലയയിലെ ഒരു തെരുവുവേശ്യപോലും പറയാന്‍
ലജ്ജിക്കുന്ന കാര്യങ്ങളാണ് കേരളീയപുരുഷന്മാരുടെ ലൈംഗിക
ഉത്തേജനത്തിനുവേണ്ടി ദിവസവും അവള്
പറഞ്ഞുകൊണ്ടിരിക്കുന്നത്.
സോമാലിയക്കാരെപ്പറ്റി
കടല്ക്കൊള്ളക്കാരെന്നും ഭീകരന്മാരെന്നും ആക്ഷേപിക്കാറുണ്ടെങ്കിലും
അതൊന്നും ലജ്ജിക്കത്തക്ക കാര്യമായി ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ക്ക് കടലും
മണലാരണ്യവും മാത്രമാണ് ദൈവം തന്നിരിക്കുന്നത്. ജീവിക്കാന്‍ മറ്റ്
മാര്ക്ഷങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഞങ്ങളുടെ ആളുകള്‍ പ്രസ്തുത രീതികള്‍
സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളീയര്‍ ചെയ്യുന്നതുപോലെ
സ്ത്രീകളുടെനേരെ അതിക്രമങ്ങള്‍ ഞങ്ങള്‍ നടത്താറില്ല. സന്ധ്യകഴിഞ്ഞാല്‍
കേരളത്തിലെ സ്ത്രീകള്‍ക്ക് വീടിനുവെളിയില്‍ ഇറങ്ങാന്‍ ഭയമാണ്. അവരുടെ
നേരെയുള്ള അതിക്രമങ്ങള്‍ നിത്യസംഭവങ്ങളാണ് . വീട്ടിനുള്ളില്‍പോലും അവര്‍
സുരക്ഷിതരല്ല എന്നതിന് തെളിവാണ് അടുത്തകാലത്ത് ജീഷയെന്നുപേരുള്ള ഒരു
പെണ്‍കുട്ടി നിഷ്ടൂരമായി കൊലചെയ്യപ്പെട്ടത്.
കേരളത്തിലെ
പുരുഷന്മാര് ഇല്ലാത്തഗൗരവം നടിച്ചുനടക്കുന്നവരാണ്, അകമേ
പേടിത്തൊണ്ടന്മാരും. കൂട്ടമായിട്ടല്ലാതെ ഒറ്റക്കൊന്നും ചെയ്യാന്‍
കഴിവില്ലാത്തവരാണ്. ഉദാഹരണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി
മുദ്രാവാക്യവും വിളിച്ച് തെരുവില്‍ക്കൂടി നടക്കുമ്പോള്‍ എതിരെവരുന്ന
ബസ്സിന് കല്ലെറിയുകയും നിരപരാധികളായ വഴിയാത്രക്കാരെ മര്‍ദ്ദിക്കുകയും
ചെയ്യും. സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞുനിറുത്തി അവന്റെ പിന്നിലിരിക്കുന്ന
ഭാര്യയെയോ സഹോദരിയേയോ അസന്മാര്ഗികളായി ചിത്രീകരിച്ച് അപമാനിക്കുന്നത്
അവരുടെ വിനോദമാണ്. ഇതിനെ സദാചാരബോധമെന്നാണ് അവര്‍ പറയുന്നത്.
സ്ത്രീയും പുരുഷനും ഒന്നിച്ചുനടക്കുന്നതുപോലും അവരുടെ സദാചാരക്കണ്ണില്‍
തെറ്റാണ്, പുരുഷന് മുന്‍പിലും സ്ത്രീ, അവന്റെ അമ്മയായാല്പോലും, രണ്ടടി
പിന്നിലേ നടക്കാന്പാടുള്ളു.
കേരളത്തിലെ പുരുഷന്മാരില് അധികവും
മദ്യത്തിന് അടിമകളാണ്. അതറിയണമെങ്കില്‍ ബിവറേജ് കോര്‍പറേഷന്റെ
സ്റ്റോറുകളുടെ മുന്പിലെ നീണ്ടക്യൂ ശ്രദ്ധിച്ചാല്‍മതി. ഒരുകുപ്പി
മദ്യവുംവാങ്ങി വീട്ടില്‍പോയിരുന്ന് ഭാര്യയുടേയും മക്കളുടേയും
മുന്പിലിരുന്നാണ് പരിപാടി. മദ്യപിച്ച് പൂസ്സായിക്കഴിഞ്ഞാല്
പൊറാട്ടുനാടകം അരങ്ങേറുകയായി. ഭാര്യേയും മക്കളേയും മര്‍ദ്ദിക്കുക
അയല്‍ക്കാരെ ചീത്തവിളിക്കുക ഇതൊക്കെയാണ് കലാപരിപാടികള്‍.
ഇങ്ങനെയെല്ലാമുള്ള ഒരു പ്രദേശത്തെ അവിടുത്തെ പ്രധാനമന്ത്രി
സമാധാനജീവിതം നിലനില്‍ക്കുന്ന സോമാലിയയോട് ഉപമിച്ചത് ഞങ്ങള്‍ക്ക്
അങ്ങേയറ്റം ആക്ഷേപകരമായ കാര്യമാണ്. ഒന്നുകില്‍ പ്രധാനമന്ത്രി പരസ്യമായി
ക്ഷമചോദിക്കുക അല്ലെങ്കില്‍ ആഫ്രിക്കന്‍ തീരത്തുകൂടി പോകുന്ന ഇന്‍ഡ്യന്‍
കപ്പലുകള്‍ ഞങ്ങളുടെ ആളുകള്‍ തട്ടിയെടുക്കുന്നത് നേരിടാന്‍
തയ്യാറാവുക.
സോമാലിയയിലെ പെണ്‍കുട്ടികള്‍ വിജനമായ
മണലാരണ്യത്തില്കൂടി ആടുമാടുകളെ മേയിച്ചുകൊണ്ടുപോകുമ്പോള്
അക്രമിക്കപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അവിടുത്തെ
പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാര്‍ പറഞ്ഞുകൊടുത്തിരിക്കുന്ന സൂത്രം
കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും പ്രയോഗിച്ചുനോക്കാവുന്നതാണ്.
ബലാല്ക്കാരത്തിനുവരുന്ന പുരുഷനെ നയത്തില്‍ സ്വീകരിച്ച് അവന്റെ
ജനനേന്ദ്രിയത്തില്‍ രണ്ടുകൈകള്‍ക്കൊണ്ടും ബലമായി പിടികൂടുക. അവന് എത്രബലം
പ്രായോഗിച്ചാലും പിടിവിടരുത്. അവസാനം മരണവേദനകൊണ്ട് പുളയുന്ന അവനെ
വിട്ടിട്ട് ഓടിരക്ഷപെടുക. ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അവന്
ഇരയെ വെറുതെവിടുന്നു. കേള്‍ക്കുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഭഅയ്യേ’ എന്ന്
പറയുമെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടാനുള്ള സാധ്യതയില്‍നിന്ന്
രക്ഷനേടാനുള്ള പറ്റിയ മാര്ക്ഷമാണിത്.
(അല്‍-സലാ പത്രത്തിന്റെ
റിപ്പാര്‍ട്ടിലെ പ്രസക്തമായ ഭാഗങ്ങളാണ് ഉദ്ധരിച്ചിരിക്കുന്നത്.)