കേരളത്തിന്റെ വികസനത്തില്‍ ഏറെ കുറെ കേന്ദ്രീകരിച്ചുകൊണ്ട്
പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനായി. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രകടന
പത്രികയില്‍ പറഞ്ഞ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത് നടപ്പാക്കാന്‍
കഴിയാതെ പോയത് സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാന്‍
പ്രതിപക്ഷത്തിന് കഴിഞ്ഞു. അതുകൂടാതെ എക്സൈസ് മന്ത്രിയായിരുന്ന ടി.കെ.
രാമകൃഷ്ണനെതിരെ ഗുരുതരമായ അഭിമതിയാരോപണങ്ങള് ഉന്നയിച്ചപ്പോള്‍
പാര്‍ട്ടയും മുഖ്യമന്ത്രിയും മൗനം പാലിച്ചത് മന്ത്രിസഭക്ക് കുറച്ചൊക്കെ
കളങ്കം ചാര്‍ത്തുകയുണ്ടായി. ജനകീയാസൂത്രണം നടപ്പാക്കിയതില്‍ വന്ന
വീഴ്ചയും ഭരണകക്ഷികളിലെ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സി.പി.എം. അതിനെ
മുതലെടത്തുകൊണ്ട് പ്രവര്ത്തിച്ചുയെന്ന ആരോപണവും സി.ഐ.റ്റി.യുവിന്റെ
അട്ടിമറി സമരവും നോക്കുകൂലിക്കും സര്‍ക്കാരിന് പ്രതിച്ഛായ
നഷ്ടപ്പെടുത്തുകയുണ്ടായി. സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും പറയാനോ
നടപടികളെടുക്കാനോ തയ്യാറാകാത്തതുതന്നെ ഇതിനു കാരണം.
ഏങ്കിലും
മറ്റുള്ള മന്ത്രിസഭകളെ അപേക്ഷിച്ച് ഈ മന്ത്രിസഭ മികച്ച പ്രവര്‍ത്തനം
കാഴ്ചവച്ചുയെ് തന്നെ പറയാം. ഇടതുപക്ഷ മുന്നണിയുടെ പൊതുവായ അഭിപ്രായവും
ഇതുതന്നെയായിരുന്നു. ഈ ആത്മബലത്തില്‍ തിരിച്ചുവരാമെന്ന
പ്രതീക്ഷയില്‍ ആറുമാസം ബാക്കിനില്‍ക്കെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം
നിയമസഭ തിരഞ്ഞെടുപ്പും നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. അതിനെ
തുടര്‍ന്ന് മന്ത്രിസഭയുടെ രാജി ഗവര്‍ണ്ണര്‍ക്ക് നല്കി മുഖ്യമന്ത്രി നിയസമഭ
പിരിച്ചുവിടണമെന്ന് ഉപദേശിച്ചു. ഇതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ നിയമസഭ
പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന് കമ്മിഷനോട്
ആവശ്യപ്പെട്ടു. വാശിയേറിയ മല്‍സരമായിരുന്നു ആ തിരഞ്ഞെടുപ്പില്‍ കേരളം
കണ്ടത്. ഇക്കുറി സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം.വി.രാഘവന്
സി.എം.പി. എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച്
ഐക്യമുണിക്കൊപ്പമുണ്ടായിരുന്നു.
ഇരുമുണികളും വളരെ
പ്രതീക്ഷയോടെയായിരുന്നു പൊരുതിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ
പകുതിയില്‍ തമിഴ്നാട്ടിലെ ശ്രീ പെരുംപത്തൂരില്വച്ച് രാജീവ്ഗാന്ധി
കൊല്ലപ്പെട്ടത്. ഇത് യു.ഡി.എഫിന് അനുകൂലമാകുകയാണുണ്ടായത്. രാജീവ്
ഗാന്ധിയുടെ അതിദാരുണമായ സംഭവം സഹതാപതരംഗമാക്കി മാറ്റാന്‍ കെ.
കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിക്ക് കഴിഞ്ഞു.
ഐക്യജനാധിപത്യമുന്നണി മൃഗീയ ഭൂരിപക്ഷത്തില്‍ വി ജയിക്കുകയുണ്ടായി.
കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഒരു പതിനെട്ടംഗ യു.ഡി.എഫ്. മന്ത്രിസഭ
1991 ജൂ 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
82ലെ കരുണാകരന്റെ
മന്ത്രിസഭക്ക് വിഭിന്നമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ
മന്ത്രിസഭക്ക് കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ എറണാകുളത്ത് ഒരു
വിമാനത്താവളം പണിയുകയെന്ന ആശയം ഈ ക്കാലത്താണ് ഉടലെടുത്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തുടക്കമിട്ടുകൊണ്ട് കരുണാകരന് അതിന്
നടപടികളാരംഭിച്ചു. ജനകീയാസൂത്രണത്തില്‍ വന്ന പാളിച്ചകള്‍
പരിഹരിച്ചുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍
നടപടികളുമെടുക്കുകയുണ്ടായി. ടെക്നോപാര്‍ക്കിന് തിരുവനന്തപുരത്ത്
തറക്കല്ലിട്ടുകൊണ്ട് ടെക്നോളജി രംഗത്ത് വന്‍ വിപ്ലവം ഉണ്ടാക്കാന്‍ ഈ കാലത്ത്
കഴിഞ്ഞതും എടുത്തു പറയാവുന്ന ഒന്നുതെയാണ്. വിഴിഞ്ഞം തുറമുഖം
പുനരുദ്ധരിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. പഴയ
പ്രതാപത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു
നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം നേടിയെടുക്കാന്‍ കരുണാകരന്
സര്‍ക്കാരിന് കഴിഞ്ഞു. സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റുകള്‍ക്ക്
കൂടുതല്‍ അധികാരം നല്കിയതും ഈ സര്‍ക്കാരാണ്. ഇങ്ങനെ ഏറെ കുറെ മികച്ച
പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന അവസരത്തിലാണ് മുഖ്യമന്ത്രി കെ.
കരുണാകരന് അപകടത്തില്പ്പെടുത്. എറണകുളത്ത് നിന്ന്
തിരുവനന്തപുരത്തേക്ക് പോയ കരുണാകരന്റെ കാര്‍
കായംകുളത്തിനടുത്തുവച്ച്
അപകടത്തില്പെടുകയുണ്ടായി.
ഗുരുതരമായി പരിക്കേറ്റ കരുണാകരനെ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയുണ്ടായി. മന്ത്രി സി.വി. പത്മരാജനായിരുന്നു
മുഖ്യമന്ത്രിയുടെ ചുമതല. ഗുരുതരമായി പരിക്കേറ്റ് അത്യാസനനിലയില്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കരുണാകരന്റെ
പിന്‍ഗാമിയെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വടംവലിയുണ്ടായി.
കരുണാകരന്റെ മകന് മുരളീധരനും അദ്ദേഹത്തെ പിന്താങ്ങിയ ഒരു വിഭാഗം
പഴയകോഗ്രസ് ഐക്കാരും ഒരു വശത്തും കരുണാകരന്റെ തണലില്‍ അദ്ദേഹം വളര്‍ത്തി
വലുതാക്കിയ ജി. കാര്ത്തികേയന് രമേശ് ചെന്നിത്തല എം.ഐ. ഷാനവാസ്
ഉള്‍പ്പെടെയുള്ള ഐയിലെ തന്നെ മറ്റൊരു വിഭാഗം മറുവശത്തും നിന്നായിരുന്നു
പിന്‍ഗാമിയെ ചൊല്ലിയും അധികാരത്തെ ചൊല്ലി വടംവലി നടത്തിയത്.
കാര്‍ത്തികേയനും ചെന്നിത്തലയും ഷാനവാസും ചേര്‍ന്ന് തിരുത്തല്‍വാദികള്‍ എന്ന
കോണ്‍ഗ്രസിലെ മറ്റൊരു ഗ്രൂപ്പിന് രൂപം നല്കി. അങ്ങനെ കോണ്‍ഗ്രസില്‍ പുതിയ ഒരു
ഗ്രൂപ്പുകൂടി ഉണ്ടായി.
കോഗ്രസിലെ ഗ്രൂപ്പ് ചേരിതിരിവും പോരാട്ടവും
മന്ത്രിസഭയെ സാരമായി ബാധിച്ചു. മന്ത്രിസഭയുടെ പ്രവര്‍ത്തനം
മന്ദഗതിയിലായി നാഥനില്ലാത്ത വീടുപോലെയോ ഡ്രൈവറില്ലാത്ത വണ്ടിപോലെയോ ആയി
തീര്‍ന്ന മന്ത്രിസഭ, മന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥര്‍ ഭരണം
നടത്തുകയാണുണ്ടായത്. സത്യത്തില്‍ ആ കാലയളവ് കേരളത്തില്‍
ഉദ്യോഗസ്ഥമേധാവിത്വം തന്നെയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനമെത്
ചില ഉന്നത ഐ.എ.എസുകാരുടെ തീരുമാനംമാത്രമായി ഒതുങ്ങി. മന്ത്രിമാര്‍
മന്ത്രിമന്ദിരങ്ങളിലും ഗസ്റ്റ്ഹൗസുകളിലും സുഖസുന്ദരമായി ഭരിച്ചു
നടന്നുയെന്നും പറയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ
ചികില്‍സകൊണ്ട് ഭേദമാകാത്തതിനെ തുടര്‍ന്ന് കരുണാകരനെ് അമേരിക്കന്‍
കൊണ്ടുപോയി. അവിടെനിന്ന് മികച്ച ചികില്‍സ ലഭിച്ച കരുണാകരന് ഒരു മാസത്തോളം
താമസിച്ചശേഷം ആ രോഗ്യവാനായി കേരളതതില്‍
തിരിച്ചെത്തി.
കരുണാകരന്റെ തിരിച്ചുവരവ് ഉണര്‍വും ഉന്മേഷവും
പാര്‍ട്ടിയിലും മന്ത്രിസഭയിലുമുണ്ടായി. എന്നാല്‍ അത് അധികകാലം നീണ്ടു
നിില്ല. 1994-ല്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ കരുണാകരന്റെ കസേര
തെറിച്ചു.
തിരുവനന്തപുരം ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ
ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇന്ത്യ യുടെ ശാസ്ത്രരഹസ്യങ്ങള്‍
ചോര്ത്തികൊടുത്തുവെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ അവരെ സംരക്ഷിക്കുന്ന
രീ തിയില്‍ അത്തെ ഐ.ജി. രമണ്‍ ശ്രീവാസ്തവ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന
സി.ബി.ഐ.യുടെ കണ്ടെത്തലില്‍ ശ്രീവാസ്തവയ്ക്കെതിരെ കരുണാകരന് നടപടി
എടുക്കാതെ മൗനം പാലിക്കുകയാണുണ്ടായതെന്നാണ്
പറയുന്നത്.
ശ്രീവാസ്തവയ്ക്കെതിരെ നടപടി എടുക്കാന്‍
ഘടകകക്ഷികള്‍പോലും ആവശ്യപ്പെട്ടിട്ടും കരുണാകരന് തയ്യാറായില്ല എന്നും
പറയപ്പെടുന്നു. ഒടുവില്‍ കോഗ്രസ് ദേശീയനേതൃത്വത്തോട് ഘടകക്ഷികളും മറ്റും ക
രുണാകരനെ മാറ്റണമൊവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ കരുണാകരനു
രാജിവയ്ക്കേണ്ടിവന്നു.
കരുണാകരന് രാജിവച്ചതിനെ തുടര്‍ന്ന്
ഏ.കെ. ആന്റണി മുഖ്യമന്ത്രിയായി. 1995 മാര്‍ച്ച് 22 ന് മുഖ്യമന്ത്രിയായി
സത്യപ്രതി ജ്ഞ ചെയ്ത് അധികാരമേറ്റു. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി
പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
കോഗ്രസിനുള്ളിലെ ഗ്രൂപ്പിസം അതിനൊരു പ്രധാന കാരണമായി. അധികാരം വിട്ടൊഴി ഞ്ഞ
കരുണാകരനും കൂട്ടരും ആന്റണിയ്ക്കെതിരെ തിരിഞ്ഞതോടെ ഗ്രൂപ്പ് വഴക്കിന്
പുതിയ രൂപവും ഭാവവും കൈവന്നു. മറ്റൊരു സമയത്തുമില്ലാത്ത രീതിയില്‍ അത്
മൂര്‍ച്ഛിച്ചു. കരുണാകരനെ കേന്ദ്രവ്യവസായ മന്ത്രിയായി നിയമിച്ചുകൊണ്ട്
അത് പരിഹരിച്ചു. അങ്ങനെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഏറെക്കുറെ
പരിഹരിച്ചുകൊണ്ട് ഭരണം മുന്നോട്ടുപോയെങ്കിലും കേരള കോണ്‍ഗ്രസുകള്‍
തമ്മിലുള്ള പോര് മന്ത്രിസഭയ്ക്ക് മറ്റൊരു
പ്രതിസന്ധിയുണ്ടാക്കി.
മാണിയും പിള്ളയും ജേക്കബും പരസ്പരം
ആരോപണങ്ങള്‍ ഉയിച്ചുകൊണ്ട് രംഗത്തുവന്നതോടെ മുണിബന്ധംപോലും
തകരുമെന്ന സ്ഥിതി ഉണ്ടായി. വ്യവസായ വകുപ്പില്‍ വന്‍ അഴിമതിയാരോപണങ്ങള്‍
ഉണ്ടായതും വകുപ്പ് മന്ത്രിയായ കുഞ്ഞാലികുട്ടിയ്ക്കെതിരെ അഴിമതി
സ്ത്രീപീഡനാരോപണങ്ങള് ഉന്നയിച്ചതും ആന്റണി മന്ത്രിസഭയെ
പ്രതികൂട്ടിലാക്കി. ഇതിനിടയില്‍ ആന്റണി തിരൂരങ്ങാടിയില്‍നിന്ന് വന്‍
ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയിലെത്തിയത് മന്ത്രിസഭയ്ക്കും
യു.ഡി.എഫിനും തിളക്കം പകര്‍ന്നു. ബാഹ്യശക്തികളുടെ ഇടപെടല്‍
ഉണ്ടായിരുന്നിട്ടുകൂടി ആന്റണിയ്ക്ക് വന്‍ഭൂരിപക്ഷം കിട്ടിിയത്
യു.ഡി.എഫിന് അഭിമാനിക്കാന്‍ കാരണമായി.
ഇങ്ങനെ തട്ടയും മുട്ടിയും
മുന്നോട്ടുപോയ ആന്റണി സര്‍ക്കാര്‍ വര്‍ഗ്ഗീയ ലഹളയ്ക്കുമുന്നില്
പതറിപ്പോയി. ഒന്നാം മാറാടും കോഴിക്കോടും കണ്ണൂരും ആ വര്‍ഗ്ഗീയ ലഹളയില്‍
വെന്തുരുകി. ആന്റണിയുടെ ശുദ്ധമനസ്സിനെ പലരും മുതലെടുക്കാനായിരുന്നു ഈ
അവസരം ഉപയോഗിച്ചത് ആന്റണിഗ്രൂപ്പിനകത്തും
പുറത്തുമുള്ളവരുണ്ടായിരുന്നു.
ഇങ്ങനെ വികസനത്തെക്കാള്‍ കൂടുതല്‍
ആരോപണങ്ങളുമായി മുന്നോട്ടുപോയ ആന്റണി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന്
തൊട്ടുമുന്‍പ് നടപ്പാക്കിയ സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തിലെ
സ്ത്രീകളുടെ വന്‍പിന്തുണ നേടിയെടുക്കാന്‍ സഹായിച്ചു. എന്നാല്‍ അത്
നടപ്പാക്കിയതിലെ പാളിച്ചകള്‍ കാരണം ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കിയെന്നു
പറയാം. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയതോടെ കേരളത്തില്‍ മദ്യക്ഷാമം
രൂക്ഷമായി. അന്യസംസ്ഥാനങ്ങളില്പോലും പോയി മദ്യം വാങ്ങി ജനങ്ങള്‍
ഉപയോഗിക്കാന്‍ തുടങ്ങി. ഈ അവസരം മുതലെടുത്തുകൊണ്ട് സാമൂഹിക വിരുദ്ധര്‍
വ്യാജമദ്യം നിര്‍മ്മിക്കാന്‍ തുടങ്ങി. ആ വ്യാജമദ്യങ്ങള്‍ കേരളത്തില്‍ അനേകം
ദുരന്തങ്ങള്‍ ഉണ്ടാക്കി. കൊല്ലത്തും പുനലൂരും വ്യാജമദ്യം കഴിച്ച് അനേകര്‍
മരിക്കുകയും കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. സമ്പൂര്‍ണ്ണ
മദ്യനിരോധനം കേരളത്തില്‍ ഗുണ വും ദോഷവും സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍
അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്റണിക്ക് ആശ്വാസം നല്കി. കലാവധി
പൂര്‍ത്തിയാക്കിയ ആന്റണി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ പിന്‍ബലത്തില്‍
തിരഞ്ഞെടുപ്പിനെ നേരിട്ടു.
ആരോപണങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും
യു.ഡി.എഫിന് പിടിച്ചുനില്ക്കാന് ആ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞത്
സമ്പൂര്‍ണ്ണ മദ്യനിരോധമായിരുു. 1996 മെയ് 20ന് നടന്ന തിരഞ്ഞെടുപ്പില്‍
ഇടതുമുണി കേവല ഭൂരിപക്ഷത്തില്‍ ജയിച്ചു എന്നത് ഇത് തെളിയിക്കുന്നു. ആ
തിരഞ്ഞെടുപ്പില്‍ ഇടതുമുണി മുഖ്യമന്ത്രിയായി ഉയര്‍ത്തികൊണ്ടുവന്ന
സുശീലഗോപാലനെ അട്ടിമറിച്ചുകൊണ്ട് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി.
ഇങ്ങനെയൊരു നാടകത്തിനു പിില് മുഖ്യമന്ത്രി മോഹമുണ്ടായിരു വി.എസ്.
അച്യുതാനന്ദനാണെ് പറയപ്പെടുു. ആ തിരഞ്ഞെടുപ്പില്‍
മുഖ്യമന്ത്രിമോഹവുമായി മാരാരിക്കുളത്തുനിന്നും മല്‍സരിച്ച അദ്ദേഹത്തിന്
പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് സുശീലയെ പിന്തുണച്ചവരായിരുന്നുയെന്നും
അതിനു പ്രതികാരമായിട്ടാണ് അങ്ങനെയൊരു അട്ടിമറി നടത്താന്‍ കാരണം. എന്തായാലും
സി.പി.എമ്മിലെ വിഭാഗീയത പുറത്തുവന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു 1996ലെ
തിരഞ്ഞെടുപ്പ്.
ഇ.കെ. നായനാര്‍ പതിനെട്ടംഗ മന്ത്രിസഭയോടെ
അധികാരമേറ്റു. ഈ മന്ത്രിസഭയുടെ പ്രധാന നേട്ടം ജനകീയാസൂത്രണം കേരളത്തില്‍
നടപ്പാക്കിയെന്നതാണ്. ഇ.എം.എസിന്റ് വിഭാവനയായ ജനകീയാസൂത്രണത്തെ
ജനകീയവല്‍ക്കരിക്കാന്‍ നായനാര്‍ക്ക് കഴിഞ്ഞു. പിന്നീടതും സമ്പൂര്‍ണ്ണ
മദ്യനിരോധനം പോലെ ആരോപണങ്ങളില്‍പ്പെട്ടു. ജനകീയാസൂത്രത്തില്കൂടി
കോടികളുടെ അഴിമതി നടന്നു എന്നാണ് പറയപ്പെടുന്നത്. ഇത് മന്ത്രിസഭയെയും
മുന്നണിയെയും പ്രതികൂട്ടിലാക്കി.
തൃതല പഞ്ചായത്ത്
രൂപീകരിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണം നടപ്പാക്കിയ നായനാര്‍ ജില്ലാ
കൗണ്‍സില്‍ പിരിച്ചുവിട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചത്
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കാന്
കാരണമായി. ചുവപ്പുനാടയില്‍ കുടുങ്ങിയ പല പദ്ധതികളും വെളിച്ചം കണ്ടു.
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചതോടെ വികസന പ്രവര്‍ത്തനം
കൂടുതല്‍ ദ്രുതഗതിയിലായി. അത് താഴെക്കിടയിലുള്ളവര്‍ക്കും ലഭിക്കാന്‍
കാരണമായി, എന്നു തന്നെ പറയാം.
വിദ്യാഭ്യാസ മന്ത്രിയായിരു പി.ജെ. ജോസഫ്
കൊണ്ടുവ ഡി.പി.ഇ.പി. പാഠ്യപദ്ധതി എടുത്തുപറയാവു മറ്റൊരു വികസന
പദ്ധതിയായിരുന്നു. പ്രൈമറിതലത്തിലെ വിദ്യാഭ്യാസം കൂ ടുതല്‍
കാര്യക്ഷമമാക്കാന്‍ ഇതു വഴികഴിഞ്ഞു. എന്നാല്‍ ഹയര്‍ സെക്കണ്ടറി
രൂപീകരിച്ചുകൊണ്ട് കോളേജുകളില്‍ നി്ന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയത്
സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍
അനുവദിച്ചതില്‍ വന്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അത്
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതികൂലമാകുക വരെയുണ്ടായി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി.എഫിന്റെ പരാജയത്തിന് പ്രധാന
കാരണം അതാണെന്നാണ് പറയപ്പെടുന്നത്.
കാലാവധി പൂര്‍ത്തിയാക്കി
തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ഡി.എഫിന് ജനകീയാസൂത്രണത്തിലെ അഴിമതിയും
പ്ലസ്ടു അഴിമതിയും വിഷമദ്യ ദുരന്തങ്ങളും പിടികൂടി. അവര്‍ക്ക് ആ
തിരഞ്ഞെടുപ്പില്‍
പരാജയപ്പെടേണ്ടിവന്നു.
ഐക്യജനാധിപത്യമുന്നണി വന്‍
ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2001 മെയ് 17ന് ഏ.കെ. ആന്റണിയുടെ
നേതൃത്വത്തില്‍ മൂന്നാമതൊരു മന്ത്രിസഭ അധികാരമേറ്റു. ഏറെക്കുറെ
അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുവാന്‍ ആ സമയം ആന്റണിക്ക് കഴിഞ്ഞു.
എന്നാല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മന്ത്രിസഭയ്ക്കെതിരെ
പ്രതിപക്ഷത്തേക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതും ആന്റണിയ്ക്ക്
തലവേദന സൃഷ്ടിച്ചു.
കരുണാകരനെ അനുനയിപ്പിക്കാനായി മകന്
മുരളീധരനെ നിയമസഭാംഗമല്ലാതിരുന്നിട്ടുുകൂടി മന്ത്രിയാക്കാന്‍
ആന്റണി തയ്യാറായി. ഉപതിരഞ്ഞെടുപ്പില്‍ കൂടി നിയമസഭാംഗമാകാന്‍ ശ്രമം
നടത്തിയ മുരളീധരന് പരാജയപ്പെടേണ്ടിവന്നു സംസ്ഥാനത്ത് ഒരു മന്ത്രി
ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന. ആദ്യത്തെ സംഭവമായിരുന്നു
അത്.
എന്നാല്‍ കാലാവധിയുടെ പകുതിയില്‍ ആന്റണിയ്ക്ക്
പടിയിറങ്ങേണ്ടിവന്നു. അതിന് പലകാരണങ്ങളുണ്ടായിരുന്നു. ആന്റണി
ഗ്രൂപ്പില്‍തന്നെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞതാണ് അതില്‍
ആദ്യത്തേത്. അതുകൂടാതെ മാറാട്ടും കോഴിക്കോട്ടും വീണ്ടും വര്‍ഗ്ഗീയ ലഹളകള്‍
ഉണ്ടായതും ഉദ്യോഗസ്ഥമേധാവി ത്വം ഭരണമേഖലയിലുണ്ടായതും
മറ്റുകാരണങ്ങളാണ് ഉദ്യോഗസ്ഥന്മാര് അവരുടെ ഇഷ്ടത്തിനൊത്ത് ഭരണം
നടത്തിയത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചു.
ഈ
അവസരത്തില്‍ എറണാകുളം എം.പി.യായിരുന്ന ജോര്‍ജ് ഈഡന്റെ മരണത്തെ തുടര്‍ന്ന്
നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയമേല്ക്കേണ്ടിവന്നത്
മന്ത്രിസഭയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നീടു നടന്ന ലോകസഭ
തിരഞ്ഞെടുപ്പില്‍ കെ. കരുണാകരനും കൂട്ടരും കോണ്‍ഗ്രസിനെതിരെ പ്രവര്
ത്തിക്കുകയും കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്
വന്പരാജയമേല്ക്കേണ്ടിവന്നതും ആന്റണിയ്ക്കെതിരായി. ഒരംഗത്തെപോലും
കോണ്ഗഗ്രസിനെ പാര്ലമെന്റിലേയ്ക്കയ്ക്കാന് ആ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞില്ല. ഒടുവില്‍ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട്
ആന്റണി രാജിവച്ചു.
(തുടരും)