ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മ പൂരം (മൂന്നാം ഭാഗം 3/3: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
Published on 29 April, 2016
(പൂരങ്കഴിഞ്ഞു. ആനയും വാദ്യവുംവിടവാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം
പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം
ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത എന്റെ ഓര്മ്മകള്‍ക്ക്് എന്തു
പ്രസക്തി!)
6 വെടിക്കെട്ടുകമ്പം
ചൈനാക്കാര്‍, പാട്ടകൊട്ടിയിട്ടും
പേടിക്കാത്തഭൂതഗണാദികളെ വിരട്ടിയാട്ടിയോടിക്കാന്‍ തുടങ്ങിവെച്ച പടക്കമേറ് ശബ്ദവും
വെളിച്ചവും ഇഴേേചര്‍ന്ന വെടിക്കെട്ടു കലയായി മാറി. ആചാരവെടി മുതല്‍ അമ്പലവെടിവരെ
അനുഷ്ഠാനങ്ങളുടെ ഭാഗമായി. പാറപൊട്ടിക്കാനും തുരങ്കം തുളയ്ക്കാനും ശത്രുസംഹാരത്തിനും
ഉപയോഗമറിഞ്ഞ ഈ കണ്ടുപിടിത്തം ഭീകരരും ദുഷ്ടബുദ്ധികളും സ്‌ഫോടനസാദ്ധ്യതകള്‍ക്കായി
ദുര്‍വിനിയോഗം ചെയ്യാനും തുടങ്ങി. പിറന്നാള്‍ സമ്മാനമായി കൊടുത്ത കറിക്കത്തി
കൊലയ്ക്ക് ഉപയോഗിക്കുന്ന വൈരുദ്ധ്യാത്മകതയില്‍ ഊന്നിയ ഭൗതികപ്രഹേളിക. വെളിച്ചം
തളച്ച് ഇരുള്‍ തെളിക്കുന്ന പ്രതിഭാസം. ഇതുമൂലം, ഞെട്ടിപ്പിക്കുന്നതും
പേടിപ്പിക്കുന്നതുമായ ശബ്ദ ഡെസിബെലുകള്‍ സാമൂഹ്യകാര്യക്രമമായി
പരിണമിച്ചു.
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക....
പ്രൊഫസ്സർ കുഞ്ഞാപ്പു പറഞ്ഞ പല കാര്യങ്ങളോടും ഞാൻ യോചിക്കുന്നു. വെടികെട്ടുകളും ഉത്സവങ്ങളും അതിനോട് അനുബദ്ധിച്ചുള്ള കച്ചവടങ്ങളും നിറുത്തുന്നത് ആ നാടിന്റെ സമ്പത്ത് വ്യസ്ഥയെ ബാധിക്കും എന്നുള്ളതിന് തർക്കമില്ല. ഓരോ വിമാന അപകടങ്ങളിലും അനേകം പേർ മരിക്കുമായിരുന്നു എന്ന് വച്ച് വിമാന കമ്പനികൾ അടുച്ചു പൂട്ടുകയോ വിമാന യാത്ര നിറുത്തലാക്കുകയോ ചെയ്യിതിട്ടില്ല. വിമാന യാത്ര നേരെമറിച്ച് വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത് (ഒരു വിമാനം കാണാൻ പണ്ട് കൊച്ചീക്ക് പോയ കാര്യം ഓർമ്മ വരുന്നു) ഇന്ന് വിമാനങ്ങളിലെ സുരക്ഷിതത്വം വർദ്ധിക്കുകയും അപകടം കുറയുകയും ചെയ്യുത്. ലോകത്തിലെ ഏറ്റവും കുറവ് വിമാന അപകടങ്ങൾ ഒഴിവാക്കിയിട്ടുള്ള രാജ്യം ഇസ്രയേൽ രാജ്യമാണ് അതിനു കാരണം അവരുടെ കര്‍ശനമായ സുരക്ഷാ നടപടികളാണ്
കരിമരുന്നു പ്രയോഗം പോലെ അപകടം പിടിച്ച ഒരു പരിപാടിയാണ് 'കരി'കളെ ഇളക്കി വിട്ടുള്ള പരിപാടി. കരിയായാലും കളഭമായാലും അത് കുളം കലക്കും എന്ന് പണ്ട് നമ്പ്യാര് പാടിയിട്ടുണ്ട്. അപ്പോൾ പിന്നെ അവറ്റകളുടെ ചന്തിക്ക് സൂചി കേറ്റിയാലത്തെ സ്ഥിതി വെള്ളം അടിച്ചിട്ടില്ലെങ്കിൽ മനസിലാക്കവുന്നതെയുള്ള്. ഇതിനു കാരണക്കാർ കാമം തലക്ക് പിടിച്ച ചില മൂരിക്കുട്ടന്മാരാണ്. 'കളഭത്തെ' ഇളക്കി വിട്ട് കളഭം തേച്ചു ഒറ്റമുണ്ടൊക്കെ ഉടത്തു നിൽക്കുന്ന വധൂടികളുടെ തടിച്ചു കൊഴുത്ത നിതംബത്തിലും തങ്കപങ്കജകൊങ്കകളിലും ഞെക്കിയും കൊതുക് പറക്കുന്നതുപോലെ ഓടി മറയുന്നത്. ഇത് കേരളത്തിൽ മാത്രമായി കാണുന്ന ഒരു മനോരോഗമാണ്. ബസ്സ്യാത്രയിലും, ട്രെയിൻ യാത്രയിലും അതുപോലെ തിക്കും തിരക്കും ഉള്ളടത്തു വരുമ്പോൾ പ്രായഭേദമെന്യ ഈ രോഗം ഉത്തെജിക്കപ്പെടുന്നു . ഇതൊക്കെ മനസിലാക്കിയായിരിക്കും വെണ്മണി മഹൻ പൂര പ്രബന്ധം എഴുതിയതും, അത് വായിച്ചു തൃശൂർ പൂരം ഒഴിവാക്കാനും അടി ഇടി ചവിട്ടുതുടങ്ങി നാട്ടുകാരുടെ ശല്യംങ്ങളിൽ നിന്ന് ഒഴിവാക്കാനും കഴിഞ്ഞത് . എന്തായാലും പൂര പാട്ടില്ലാതെ തൃശൂർ പൂരത്തെ കുറിച്ച് ആര് എഴുതിയാലും അത് അപൂർണ്ണമാണ്. അതുകൊണ്ട് ദുരുദ്ദേശത്തോടെ പൂരം കാണാൻ ആഗ്രഹിക്കുന്നവർ പൂര പാട്ടുകൾ മനപാഠമാക്കി ഉരുവിട്ടാൽ പൂരം ഒഴിവാക്കി അസ്ഥിമജ്ജകളെ കാത്തു സൂക്ഷിക്കാൻ കഴിയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല