image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അജയപ്രസാദ് വധക്കേസ്: ആറ് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്

VARTHA 30-Jan-2012
VARTHA 30-Jan-2012
Share
കൊല്ലം:എസ്.എഫ്.ഐ. നേതാവ് ക്ലാപ്പന വടക്ക് കുളങ്ങേരത്തുവീട്ടില്‍ അജയപ്രസാദിനെ വധിച്ച കേസില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ ആറ് പ്രതികളെയും 10 വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.സുധാകരനാണ് വിധി പറഞ്ഞത്.

ക്ലാപ്പന തെക്ക് വൈഷ്ണവത്തില്‍ ശ്രീനാഥ്(25), ക്ലാപ്പന വടക്ക് വലിയ കണ്ടത്തില്‍ സബിന്‍ (28), ചാണപ്പള്ളി ലക്ഷംവീട്ടില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവ് (24), ക്ലാപ്പന വരവിള കോട്ടയില്‍വീട്ടില്‍ കുറുപ്പ് എന്നുവിളിക്കുന്ന സുനില്‍ (26), പ്രയാര്‍ തെക്ക് ശിവജയ ഭവനില്‍ ശിവറാം (27) എന്നിവരാണ് പ്രതികള്‍.

കുറ്റക്കാരെന്ന് കണ്ടെത്താന്‍ 304-ാം വകുപ്പുപ്രകാരം നരഹത്യയാണ് പ്രതികളുടെമേല്‍ പ്രധാനമായും കോടതി ചുമത്തിയിട്ടുള്ള കുറ്റം. സംഘംചേരല്‍ (149-ാംവകുപ്പ്), മാരകായുധങ്ങളുമായി സംഘടിക്കല്‍ (143), ആക്രമണ ഉദ്ദേശ്യത്തോടെ ആയുധങ്ങളുമായി സംഘംചേരല്‍ (147, 148) തുടങ്ങിയ കുറ്റങ്ങളും പ്രതികളുടെമേല്‍ ചുമത്തിയിട്ടുണ്ട്. എസ്.എഫ്.ഐ.കരുനാഗപ്പള്ളി ഏരിയാ ജോയിന്‍റ് സെക്രട്ടറിയായിരുന്നു അജയപ്രസാദ്.

2007 ജൂലായ് 19 നാണ് കേസിന് ആസ്പദമായ സംഭവം. ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന അജയപ്രസാദിനെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികള്‍ പിടിച്ചിറക്കി വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. രാഷ്ട്രീയവൈരമായിരുന്നു ആക്രമണത്തിന് കാരണം. ജൂലായ് 19ന് പകല്‍ 3.30ന് ആണ് ആക്രമണം നടന്നത്. ഗുരുതരമായി മുറിവേറ്റ അജയപ്രസാദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അടുത്തദിവസം പുലര്‍ച്ചെ 3.20ന് മരിച്ചു.

പ്രതികള്‍ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് അജയപ്രസാദിന്റെ കൈകാലുകള്‍ അടിച്ചുതകര്‍ത്തു. അടികൊണ്ടുവീണ അജയപ്രസാദിനെ സ്‌ക്രൂ ഡ്രൈവര്‍കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും കുത്തുകയും താടിക്ക് ചവിട്ടുകയും ചെയ്തു. കമഴ്ന്നുവീണുകിടന്ന അജയപ്രസാദിനെ പ്രതികള്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചെടുത്ത് കഴുത്തില്‍ ചുറ്റി നട്ടെല്ലിന് ചവിട്ടി പുറകോട്ട് വലിച്ച് അസ്ഥികള്‍ക്ക് സ്ഥാനചലനം ഉണ്ടാക്കിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

2011 ജൂലായ് നാലിനാണ് കോടതിയില്‍ കേസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍, അജയപ്രസാദിനെ ചികിത്സിച്ച കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയിലെയും ഡോക്ടര്‍മാര്‍, ആക്രമണമുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാലുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 24 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. വിചാരണവേളയില്‍ ഒന്നും രണ്ടും 13-ഉം സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അജയപ്രസാദിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകള്‍, സ്‌ക്രൂഡ്രൈവര്‍, കഴുത്തില്‍ ചുറ്റിയ കാവി തോര്‍ത്തുമുണ്ട്, പ്രതികള്‍ വന്ന രണ്ട് ബൈക്ക് എന്നിവ ഉള്‍പ്പെടെ 9 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കേസിന്റെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ശാസ്താംകോട്ട മുന്‍ സി.ഐ. പ്രസന്നകുമാര്‍, കരുനാഗപ്പള്ളി മുന്‍ സി.ഐ.അനില്‍ദാസ്, ഓച്ചിറ എസ്.ഐ. ആയിരുന്ന ബിജു എന്നിവരെയും കോടതി വിസ്തരിച്ചു. ഗള്‍ഫിലായിരുന്ന 13-ാം സാക്ഷി ഓച്ചിറ ക്ലാപ്പന ധര്‍മ്മാശ്ശേരി തറയില്‍ നുജുമുദീനെ കോടതി കോണ്‍സലേറ്റുവഴി നോട്ടീസ് നല്‍കിയാണ് വിസ്താരത്തിന് നാട്ടിലെത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍, അഭിഭാഷകരായ ഓച്ചിറ അനില്‍കുമാര്‍, ഷിബു തങ്കപ്പന്‍, ആസിഫ് റിഷിന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സിപി.എം. സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക
ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍
കേരളത്തില്‍ 2776 പേര്‍ക്ക് കൂടി കോവിഡ്, 66,103 സാമ്പിള്‍ പരിശോധിച്ചു
കസ്റ്റംസ് നീക്കത്തിനെതിരെ എല്‍.ഡി.എഫ് മാര്‍ച്ച്‌
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍
ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം
ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി
ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
രാജു എബ്രഹാമിന് സീറ്റില്ല, റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും, തരൂരില്‍ പി.കെ.ജമീല
50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി
ലീഗ് നേതാക്കളും എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയെന്ന് കെ.ടി ജലീല്‍
മണ്ഡലം പിടിക്കും, കോവൂര്‍ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം; കൊടിക്കുന്നില്‍
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍
ക്രിക്കറ്റ് താരം ബുമ്രയെയും അനുപമ പരമേശ്വരനെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ തള്ളി നടിയുടെ അമ്മ
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും; മലക്കംമറിഞ്ഞ് കെ സുരേന്ദ്രന്‍
തൃശൂര്‍ പൂരം സര്‍ക്കാരിന്റെ അനുവാദത്തോടെ നടത്താന്‍ തീരുമാനം
മമത നന്ദിഗ്രാമില്‍; 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്
ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചുവെന്ന് ഹൈക്കോടതി
താണ്ഡവ് വിവാദം: ആമസോണ്‍ മേധാവിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut