തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇടതുസര്‍ക്കാരിന്റെ കാലം മുതല്‍ അഴിമതിയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി. കാശു വാങ്ങിയാണ് ബോര്‍ഡില്‍ എല്ലാ നിയമനങ്ങളും നടത്തുന്നതെന്ന് ആരോപിച്ച പാര്‍ട്ടി, ഇക്കാര്യത്തില്‍ ആര്‍എസ്പി പ്രതിനിധിയുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.