Image

ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറഞ്ഞാല്‍ അത് പലരെയും ബാധിക്കുമെന്ന് ദിലീപ്

Published on 14 January, 2016
ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറഞ്ഞാല്‍ അത് പലരെയും ബാധിക്കുമെന്ന് ദിലീപ്

പ്രശസ്ത താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. സത്യാവസ്ഥയറിയാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല. നടി കാവ്യാമാധവനുമായുള്ള ദിലീപിന്റെ അവിഹിത ബന്ധമാണ് എല്ലാത്തിനും കാരണമെന്നാണ് പൊതുവിലുള്ള സംസാരം. എന്നാല്‍, ഇതു സത്യമാണോയെന്ന് തെളിഞ്ഞിട്ടുമില്ല. ഒരു നല്ല സൗഹൃദത്തിനപ്പുറം കാവ്യയുമായി ഒരു ബന്ധവുമില്ലെന്നാണ് ദിലീപ് പറയുന്നത്.

എന്നാല്‍, സത്യാവസ്ഥ അതൊന്നുമല്ലത്രേ, മഞ്ജു വാര്യരാണ് എല്ലാത്തിനും കാരണക്കാരിയെന്നാണ് സൂചന. വിവാഹബന്ധം വേര്‍പിരിയാന്‍ മഞ്ജു എങ്ങനെ കാരണമാകുമെന്നതിനു തെളിവാണ് അവരുടെ മകള്‍ മീനാക്ഷി. അച്ഛന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഒരിക്കലും മീനാക്ഷി അച്ഛനൊപ്പം നില്‍ക്കില്ലത്രേ. ഇതു പറയുന്നത് മറ്റാരുമല്ല, നമ്മുടെ ജനപ്രിയ നായകന്‍ ദിലീപാണ്. എന്താണ് ജീവിതത്തില്‍ സംഭവിച്ചതെന്ന് തുറന്നു പറഞ്ഞാല്‍ അത് പലരെയും ബാധിക്കുമെന്നാണ് ദിലീപ് പറയുന്നത്.
മഞ്ജുവിനെ ഒരു വാക്ക് കൊണ്ടു പോലും ദിലീപ് വേദനിപ്പിച്ചിട്ടില്ലെന്നാണ് പറയുന്നത്. പ്രമുഖ മാഗസിനിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എനിക്കു വേണമെങ്കില്‍ എല്ലാം പറയാം. പക്ഷെ അതൊരു വലിയ പ്രശ്‌നമായേക്കാം. അതുകൊണ്ടു തന്നെ ഒന്നും പറയാന്‍ താല്‍പര്യമില്ലെന്നും താരം പറയുന്നു.

ജീവിതത്തില്‍ തകര്‍ന്നു പോയ നിമിഷങ്ങളില്‍ മകള്‍ മീനാക്ഷിയാണ് ആശ്വാസമായി ഉണ്ടായിരുന്നത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തേളൂ, അച്ഛന്റെ കൂടെ ഞാനുണ്ടെന്നാണ് മീനാക്ഷി പറഞ്ഞത്.

മകളുടെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകള്‍ പോലെയാണ് തനിക്ക് തോന്നിയത്. അവള്‍ ചെറിയ കുട്ടിയൊന്നുമല്ല, എല്ലാം അവള്‍ക്ക് അറിയാമെന്നും ദിലീപ് പറയുന്നു. എല്ലാത്തിനെക്കുറിച്ചും തിരിച്ചറിവ് അവള്‍ക്കുണ്ട്.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് തന്റെ മകളോടാണ്. ഇനിയങ്ങോട്ട് തന്റെ ജീവിതം അവള്‍ക്കു വേണ്ടിയാണെന്നും ദിലീപ് പറയുന്നു.താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. ഒരിക്കല്‍ ഇതൊക്കെ തിരിഞ്ഞ് ഒരു വരവുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടങ്ങളില്‍ അമ്മ സംഘടനയും ഒപ്പം നിന്നിട്ടുണ്ട്. അമ്മയുടെ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യം കിട്ടിയതും ആ സംഘടന നല്‍കിയ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണെന്നും താരം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക