ഇന്ത്യയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വിദഗ്ധര്‍ പറഞ്ഞതുകൊണ്ടാണ് വിദഗ്ധ പരിശോധനകള്‍ക്കായി മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മേയോ ക്ലിനിക്കില്‍ എത്തിയത്- രാഷ്ട്രീയരംഗത്ത് ഇന്ത്യ ഇനിയും പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന ആന്റണി പറഞ്ഞു.
വ്യത്യസ്തമായ പല ടെസ്റ്റുകളും നടത്തി. എല്ലാത്തിലും ഫലം നെഗറ്റീവ് ആയിരുന്നു- ഭാര്യ എലിസബത്തിനും, പുത്രന്‍ അനിലിനും, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം പറഞ്ഞു.
ടെസ്റ്റുകളെല്ലാം ഇന്ന് (വ്യാഴം) ആണ് പൂര്‍ണ്ണമായത്. വെള്ളിയാഴ്ച ചിക്കാഗോയിലേക്ക് പോകും. അവിടെ നിന്നു മടങ്ങും. മടക്കം 27-ന് ആയിരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
താന്‍ പിറന്നാളൊന്നും ആഘോഷിക്കാറില്ലെന്ന് ആന്റണി പറഞ്ഞു. ശുഭവാര്‍ത്ത കിട്ടിയ സാഹചര്യത്തില്‍ ഇത്തവണ ആഘോഷിക്കണമെന്നും അദ്ദേഹത്തിന്റെ ലക്ഷക്കണക്കായ അഭ്യുദയകാംക്ഷികള്‍ അതാഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ എല്ലാവരോടും തന്റെ സ്‌നേഹവും നന്ദിയും അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എല്ലാവര്ക്കും ക്രിസ്മസിന്റേയും നവവത്സരത്തിന്റേയും മംഗളങ്ങളും നേര്‍ന്നു.
രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും സംസാരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള അവസരമല്ലിത്- ആന്റണി പറഞ്ഞു.
മേയോ ക്ലിനിക്കില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനത്തിലും അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു. ഓങ്കോളജി വിഭാഗത്തിലെ മലയാളിയായ ഡോ. ഷാജി കുമാര്‍, ഇന്റര്‍നാഷണല്‍ മെഡിസിനിലെ അമിത് ഘോഷ് എന്നിവര്‍ക്ക് പുറമെ യൂറോളജി വിഭാഗത്തില്‍ മാത്യു ഗെട്ട്മാന്‍, എന്‍ഡോക്രൈനോളജി വിദഗ്ധന്‍ വില്യം യംഗ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതിസന്ധികളിൽ പതറിപോകുകയും ശരിയായ ഒരു തീരുമാനം എടുക്കാതെ ഭീരുത്വത്ത്തോടെ പിന്മാറുകയും ചെയ്യുനതിനെ ഭാരതത്തിൽ ആദർശധീരത എന്ന് പറയുന്നത് എത്രയോ ശോചനീയം. അതുകൊണ്ട് താനെ അവിടെയുള്ളവർക്ക് വിദേശ സഹായം എന്നും തേടേണ്ടി വരുന്നതിൽ അത്ഭുതമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ആദർശ ധീരനും ജനസമ്മതനും ആയ എത്രയും പ്രിയപ്പെട്ട എ. കെ. ആന്റണി ക്ക് എല്ലാ വിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.
ഈ വാർത്ത വായിച്ചപ്പോൾ ഒരു സാദാ വായനക്കാരനു തോന്നിയ ചെറിയ ചിന്താ ശകലം കുറിക്കുന്നു.
ജീവന്റെ വില വളരെ വലുതാണ്. ജീവിക്കുവാനുള്ള ആഗ്രഹവും അങ്ങനെ തന്നെ. അതാണല്ലോ താങ്കളും ഏഴ് കടലും കടന്ന് ഈ രാജ്യത്തു ചികിത്സിക്കാൻ എത്തിയത് ? ഭാരതത്തിലെ താങ്ങളുടെയ് ആദർശങ്ങൾ എല്ലാം മാറ്റിവെച്ച് ഇതിനു മുതിർന്ന ചേതോവികാരം വ്യക്തമാക്കുന്നതും അതുതന്നെ.താങ്കലെപ്പോലെ വളരെ ഭാഗ്യവാന്മാരായ വളരെ ചുരുക്കം പേർക്ക് കിട്ടുന്ന ഒരു സുഭിക്ഷത യല്ലേ ഇത് ? ഭാരത്തിലെ സിംഹ ഭൂരിപക്ഷം ജനങ്ങൾക്കും ആരോഗ്യ പരിചരണ രംഗത്തു അപ്രാപ്യമായ, സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു സൗഭാഗ്യം !!! ഭാരതത്തിൽ അധികാര വഴിത്താരകളിൽ MLA , മന്ത്രി , MP , കേന്ദ്ര മന്ത്രി -- ഇങ്ങനേ ആയുസ്സ് മുഴുവൻ ചരിച്ച താങ്കളെ പോലുള്ള ഒരു വ്യക്തിയുടെ വലിയ പരാജവും ഭാരത്തിന്റെ പരാജയവും അല്ലേ ഈ വാർത്തയിൽ നിറഞ്ഞു നില്ക്കുന്നത് ? രോഗ ചികിത്സയല്ല, രോഗം ഉണ്ടോ എന്നു പോലും വ്യക്തമായി അറിയാൻ ഇന്നും പാശ്ചാത്യ രാജ്യത്തെ ആശ്രയിക്കുന്നു - താങ്കൾ ഉൾപ്പെട്ട അധികാര വർഗം ദീർഖ കാലം ഭാരതം ഭരിച്ചു, ഇന്നും അടിസ്ഥാന സൗകര്യങ്ങളിൽ വാക് ധോരണി അല്ലാതെ കാര്യം സംഗതി നടക്കണമെങ്കിൽ വിദേശം തന്നെ ആശ്രയം !!! ഇനി ഈ വൈകിയ വേളയിൽ എങ്കിലും ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഒരു ചെറു വിരലെങ്കിലും അങ്ങേക്ക് അനക്കുവാൻ സാധിച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
ഒരു തീരുമാനം എടുക്കാതെ ഭീരുത്വത്ത്തോടെ
പിന്മാറുകയും ചെയ്യുനതിനെ ഭാരതത്തിൽ
ആദർശധീരത എന്ന് പറയുന്നത് എത്രയോ
ശോചനീയം. അതുകൊണ്ട് താനെ അവിടെയുള്ളവർക്ക്
വിദേശ സഹായം എന്നും തേടേണ്ടി വരുന്നതിൽ
അത്ഭുതമില്ല.