Image

നടി പ്രിയങ്കയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന്‌ മാതാവ്‌

Published on 20 January, 2012
നടി പ്രിയങ്കയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന്‌ മാതാവ്‌
കല്‍പറ്റ: ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടി പ്രിയങ്ക ദുരൂഹ മരണം അന്വേഷിക്കണമെന്ന്‌ മാതാവ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ അന്വേഷണം നടത്തുന്ന നടക്കാവ്‌ പൊലീസ്‌ കേസ്‌ തേച്ചുമായ്‌ച്ചു കളയാന്‍ ശ്രമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുക്കണമെന്നും മാതാവ്‌ ജയലക്ഷ്‌മി ആവശ്യപ്പെട്ടു

മലയാളത്തിലെ വലിയങ്ങാടി, ലൗഡ്‌ സ്‌പീക്കര്‍ എന്നീ ചിത്രങ്ങല്‍ പ്രിയങ്ക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു.

എന്നാല്‍ പിന്നീട്‌ അഭിനയം അവസാനിപ്പിച്ച്‌ കോഴിക്കോട്ടെ ജ്വല്ലറിയില്‍ ജോലിയില്‍ കയറിയ പ്രിയങ്ക ഇതിനിടയില്‍ താമരശ്ശേരി സ്വദേശിയായ റഹീമുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ താന്‍ എതിര്‍ത്തിരുന്നു. ഇതിനിടെ കോട്ടത്തറ നീരൂര്‍ ശിവക്ഷേത്രത്തില്‍ കൊണ്ടുപോയി റഹീം പ്രിയങ്കയെ മോതിരവും താലിയും അണിയിച്ചു. ഇക്കാര്യം പിന്നീടാണ്‌ അറിയുന്നത്‌. മറ്റു മാര്‍ഗമില്ലാതിരുന്നതിനാല്‍ വിവാഹം ഉടന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണമെന്ന്‌ താന്‍ ആവശ്യപ്പെട്ടു. പിന്നീടാണ്‌ അശോകപുരത്തെ ഫ്‌ളാറ്റില്‍ റഹീമും പ്രിയങ്കയും താമസമാരംഭിച്ചത്‌. പിന്നീട്‌ റഹീം ഗള്‍ഫിലേക്ക്‌ പോയി. ഇയാള്‍ക്ക്‌ കള്ളപ്പണ ഇടപാടുകളുണ്ട്‌. ഇതറിഞ്ഞ മകളും റഹീമും തര്‍ക്കമുണ്ടായി. റഹീം വിവാഹിതനും നാലുകുട്ടികളുടെ പിതാവുമാണെന്ന വിവരവും പ്രിയങ്ക അറിഞ്ഞു. ഇക്കാര്യങ്ങള്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന്‌ പറഞ്ഞ പ്രിയങ്കയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ജയലക്ഷ്‌മി പറഞ്ഞു. 2011 നവംബര്‍ 26നാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക